ശ്രീകണ്ഠപുരത്ത് ലോറി ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ


ശ്രീകണ്ഠാപുരം: ലോറി ഡ്രൈവറെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകണ്ഠാപുരം
കാവുംബായിലെ പരേതനായ ബാലകൃഷ്ണൻ- കമലാക്ഷി ദമ്പതികളുടെ മകൻ പി സി.രാജേഷ് (30) ആണ് ഐച്ചെരിയിലെ മേരിമാതലോഡ്ജിൽ ജീവനൊടുക്കിയത്.
ഇയാളുടെ സുഹൃത്ത് ലോഡ്ജിൽ വന്ന് മുറിയുടെ വാതിലിൽ മുട്ടിവിളിച്ചെങ്കിലും തുറക്കാത്തതിനെ തുടർന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത് ഉടൻ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ചെങ്കല്ല് ലോറിയിലെ ഡ്രൈവറായ രാജേഷ് അവിവാഹിതനാണ്.ശ്രീകണ്ഠാപുരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കൽ കോളെജിലെക്ക് മാറ്റി.
Share:

അമ്മംകുളത്തു ജീപ്പ് തല കീഴായി മറിഞ്ഞു


ആലക്കോട് : തളിപ്പറമ്പ -ആലക്കോട് റോഡിൽ ജീപ്പ് അമ്മംകുളത്തു  തലകീഴായി മറിഞ്ഞു. നിയന്ത്രണം വിട്ട ജീപ്പ് റോഡിൽ നിന്നും 5  അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. അപകട സമയത് ഡ്രൈവർ മാത്രമായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. വല്യ ശബ്ദം കേട്ടതിനെത്തുടർന്നാണ് നാട്ടുകാർ ഓടിക്കൂടിയത്.
Share:

സ്ത്രീധന പീഡനം, ഭര്‍തൃമാതാവിന് തടവ്, പിഴ



കണ്ണൂര്‍: വിവാഹ സമയത്ത് നല്‍കിയ സ്ത്രീധനം കുറഞ്ഞുപോയെന്നും കൂടുതല്‍ ആവശ്യപ്പെട്ടും ബ്ലാത്തൂരിലെ അധ്യാപികയായ യുവതിയെ ഭര്‍ത്താവും വീട്ടുകാരും മാനസികമായി പീഡിപ്പിക്കുകയും മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ ഭര്‍തൃമാതാവിനെ കോടതി തടവിനും പിഴയടക്കാനും ശിക്ഷിച്ചു. പൊറോറയിലെ കുനിയാലകത്ത് നരിയന്‍ നഫീസയെ (60)യാണ് വിവിധ വകുപ്പുകളിലായി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഇ രഞ്ചിത്ത് നാലുമാസം തടവിനും ആയിരം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
നഫീസയുടെ മകന്‍ മുഹമ്മദ് റഫീഖും പരാതിക്കാരിയും തമ്മില്‍ 2010 നവംബര്‍ ഏഴിനാണ് വിവാഹിതരായത്. എട്ട് ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണവും വിവാഹ സമയത്ത് നല്‍കിയിരുന്നു. ഇത് കുറഞ്ഞുപോയെന്ന് പറഞ്ഞാണ് തൊട്ടദിവസം തന്നെ പീഡനം തുടങ്ങിയത്. 2011 ഫിബ്രവരി 17ന് യുവതിയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി അവിടെ നിന്നാണ് പോലീസിന് പരാതി നല്‍കിയത്. ഭര്‍ത്താവ് മുഹമ്മദ് റഫീഖ് കേസ് സമയത്ത് സ്ഥലത്തില്ലാതിരുന്നതിനാല്‍ ഇയാള്‍ക്കെതിരെയുള്ള നടപടി പ്രത്യേകമായി തുടരും.
Share:

പുതിയതെരു ചിറക്കൽ ഹൈവേയിൽ വച്ച് കഞ്ചാവ് വിൽപ്പനക്കാരനെ വളപട്ടണം പോലീസ് പിടികൂടി


(29.8.18) ഇന്ന് രാവിലെ ചിറക്കൽ ഹൈവെ ജംങ്ങ്ഷനു സമീപം വെച്ച്

140 ഗ്രാം സഹിതം കഞ്ചാവു വില്പന നടത്തുന്ന കാണപ്പെട്ട കാറ്റാളി കുന്നുംപുറത്ത് എസ് ഇസ്മയിൽ (43)നെ വളപട്ടണം എസ്.ഐ ലത്തീഷും സംഘവും അറസ്റ്റ് ചെയ്തു
Share:

ഗള്‍ഫുകാരനെ അക്രമിച്ച് 5 ലക്ഷവും റാഡോവാച്ചും തട്ടി


കണ്ണൂര്‍: ഗള്‍ഫില്‍ ജോലിചെയ്യുന്ന റിയല്‍ എസ്റ്റേറ്റുകാരനെ അക്രമിച്ച് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. പെരുമ്പാവൂര്‍ സ്വദേശിയായ മുഹമ്മദ് അഷ്‌റഫ് എന്നയാളുടെ കയ്യില്‍ നിന്നാണ് 5ലക്ഷം രൂപയും മൊബൈല്‍ ഫോണും റാഡോ വാച്ചും തട്ടിയെടുത്തത്. പുഴാതിയിലെ വിജനമായ സ്ഥലത്ത് കൊണ്ടുപോയാണ് അഞ്ചംഗസംഘം ഇയാളെ ഭീഷണിപ്പെടുത്തി അക്രമിച്ചത്. നേരത്തെ ഗള്‍ഫിലുണ്ടായിരുന്ന അഷ്‌റഫിന്റെ ഡ്രൈവര്‍ വിളിച്ചുവരുത്തി കാറില്‍ കൊണ്ടുപോയാണ് സംഘം അക്രമിച്ചതത്രെ. മംഗലാപുരത്തേക്ക് പോകാന്‍ പെരുമ്പാവൂരില്‍ നിന്ന് പുറപ്പെട്ട അഷ്‌റഫ് കണ്ണൂരില്‍ വണ്ടിയിറങ്ങി മെറീഡിയന്‍ പാലസില്‍ താമസിക്കുകയായിരുന്നു.
Share:

പയ്യന്നൂരിൽ യുവതിയെ മുത്തലാഖ് ചൊല്ലി, വനിതാ കമ്മിഷൻ കേസെടുത്തു


തിരുവനന്തപുരം: മുത്തലാഖുമായി ബന്ധപ്പെട്ട് സ്ത്രീകൾക്ക് അനുകൂലമായ നിയമം എത്രയും പെട്ടെന്ന് രാജ്യത്ത് കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം. സി ജോസഫെയ്ൻ ആവശ്യപ്പെട്ടു . പയ്യന്നൂരിൽ 23കാരിയെ പെരുമ്പ സ്വദേശിയായ ഭർത്താവ് ഒരു കുറിപ്പിലൂടെ മുത്തലാഖ് ചൊല്ലിയ വിഷയത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുക്കുമെന്നും അവർ അറിയിച്ചു.

കുറേ വർഷങ്ങളായി ഇന്ത്യയിൽ നിലനിൽക്കുന്ന ഒരു വിവാദ വിഷയമാണ് മുത്തലാഖ്. തികച്ചും സ്ത്രീ വിരുദ്ധമായ ഒരു മത നിയമമാണിത്. രാജ്യത്ത് വിവാഹമോചനം നൽകേണ്ടത് കോടതിയാണെന്നും മത സംവിധാനമോ മത മേലദ്ധ്യക്ഷൻമാരോ മതനേതാക്കൻമാരോ അല്ലെന്നും വനിതാ കമ്മിഷൻ അദ്ധ്യക്ഷ പറഞ്ഞു. കുറിപ്പിലൂടെ മതനേതാക്കൻമാരുടെ സാന്നിധ്യത്തിൽ പോലും അല്ലാതെ സ്ത്രീയെ മൊഴി ചൊല്ലുന്ന അതിക്രൂരമായ രീതിയാണ് ഇവിടെ നിലനിൽക്കുന്നത്. ഇത് മാറണം. സംഭവത്തിൽ കേരള വനിതാ കമ്മീഷൻ ശക്തമായി ഇടപെട്ട് തുടർനടപടികൾ സ്വീകരിക്കുമെന്നും എം .സി ജോസഫെയ്ൻ വ്യക്തമാക്കി.

അഞ്ച് വർഷം മുമ്പ് വിവാഹം കഴിച്ച യുവതിയെ ഭർത്താവ് വെള്ളക്കടലാസിൽ കുറിപ്പെഴുതി നൽകി വിവാഹബന്ധം വേർപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ദമ്പതികൾക്ക് നാല് വയസ് പ്രായമുള്ള ഒരു മകനുണ്ട്. കഴിഞ്ഞ മാസം മുത്തലാഖ് ചൊല്ലിയതിന് പിന്നാലെ ഒമ്പത് ദിവസത്തിന് ശേഷം ഭർത്താവ് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഈ വാർത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തത്.
     
Share:

പെട്രോള്‍ ഡീസല്‍ വില കത്തിക്കയറുന്നു


കണ്ണൂര്‍: പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധന. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇന്ധന വില കുതിച്ചുകയറിക്കൊണ്ടിരിക്കുകയാണ്. റെക്കോര്‍ഡ് വിലയാണ് ഡീസലിന് ഇപ്പോഴുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കൂടിയതാണ് ഇപ്പോഴത്തെ വിലവര്‍ദ്ധനയ്ക്ക് കാരണം. പെട്രോള്‍ വിലയും കുതിച്ചുയര്‍ന്ന് നൂറ് രൂപയിലെത്തുമെന്നാണ് പ്രവചനം. അതോടെ രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക.്
കണ്ണൂരില്‍ ഡീസല്‍ വില 73.60 രൂപയായി ഉയര്‍ന്നു. പെട്രോളിന് 80.24 ആണ്. ഡീസലിന് 16 പൈസയും പെട്രോളിന് 14 പൈസയുമാണ് കൂടിയത്. ജൂലൈ 24മുതല്‍ പെട്രോള്‍ 2.51 രൂപയും ഡീസലിന് 2.26 രൂപുയുമാണ് കൂടിയത്. കേരളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരന്ത നിവാരണത്തിന് ഇറങ്ങിയ വാഹനങ്ങളെയും ബോട്ടുകളെയും വള്ളങ്ങളെയും അടക്കമാണ് വില കൂട്ടി കൊള്ളയടിച്ചത്. സംസ്ഥാനത്ത് ദിവസം ശരാശരി 8090 ലക്ഷം ലിറ്റര്‍ ഡീസലും 5060 ലക്ഷം ലിറ്റര്‍ പെട്രോളുമാണ് വില്‍ക്കുന്നത്. ഓരോ ലിറ്റര്‍ പെട്രോളില്‍ നിന്ന് 19.48 രൂപയും ഡീസലില്‍ നിന്ന് 17.33 രൂപയും കേന്ദ്രസര്‍ക്കാര്‍ വിവിധ നികുതികളിലായി ഈടാക്കുന്നത്. മുംബൈയില്‍ ഡീസല്‍ വില ലിറ്ററിന് 73.90 രൂപയണ്. കൊല്‍ക്കത്തയില്‍ ഇത് 72.46 രൂപയും ചെന്നൈയില്‍ 73.54 രൂപയും ദില്ലിയില്‍ 69.61 രൂപയും ആണ്.
പെട്രോള്‍ വിലയിലും ഞെട്ടിക്കുന്ന വര്‍ദ്ധനയാണ് ഉള്ളത്. ഡീസല്‍ വില വര്‍ദ്ധന രാജ്യത്ത് വന്‍ വിലക്കയറ്റത്തിന് വഴിവയ്ക്കും എന്നാണ് ഭയക്കുന്നത്. ഇന്ധവിലയ്ക്ക് കാരണം ക്രൂഡ് ഓയില്‍ വിലയുടെ വര്‍ദ്ധന മാത്രമല്ല. ഉയര്‍ന്ന എക്‌സൈസ് തീരുവ കൂടിയാണ്.
ആഗോള വിപണിയില്‍ എണ്ണ വില ഇനിയും ഉയരാനാണ് സാധ്യത. വെനസ്വേലയില്‍ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെട്ടതാണ് പ്രധാന കാരണങ്ങളില്‍ ഒന്ന്. എന്നാല്‍ ആഗോള തലത്തില്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ചുവരികയാണ്. അതുകൊണ്ട് തന്നെ അധികനാള്‍ ഉയര്‍ന്ന വില തുടര്‍ന്നേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Share:

സന്നദ്ധ പ്രവര്‍ത്തകരെ പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി


പത്തനംതിട്ട: പ്രളയത്തില്‍പ്പെട്ട വീടുകള്‍ വൃത്തിയാക്കാനെത്തിയ രണ്ട് സന്നദ്ധ പ്രവര്‍ത്തകരെ പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. റാന്നി സ്വദേശികളായ കക്കുടുമന്‍ കല്ലക്കുളത്ത് സിബി(40), ഉതിമൂട് നിന്നുള്ള ലെസ്വിന്‍(35) എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. ഇവര്‍ക്കൊപ്പം ഒഴുക്കില്‍പ്പെട്ട രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പള്ളിയില്‍ നിന്ന് സംഘമായി റാന്നിഭാഗത്ത് വീടുകള്‍ ശുചീകരിക്കാനെത്തിയതാണിവര്‍. ശുചീകരണത്തിന് ശേഷം കാലുകഴുകാന്‍ ഇറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ആദ്യം ഒഴുക്കില്‍പ്പെട്ട ലെസ്വിനെ രക്ഷിക്കാനാണ് സിബി വെള്ളത്തിലേക്ക് ചാടിയത്.
Share:

കേരളത്തിന് സഹായമഭ്യര്‍ത്ഥിച്ച് ഐശ്വര്യയും


പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് വേണ്ടി സഹായമഭ്യര്‍ത്ഥിച്ച് നടിയും മുന്‍ ലോകസുന്ദരിയുമായ ഐശ്വര്യ റായ് ബച്ചന്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഐശ്വര്യ സഹായമഭ്യര്‍ത്ഥിച്ചിരിക്കുന്നത്. റിലീഫ് ഫണ്ട് സംബന്ധിച്ച വിവരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും താരം ഷെയര്‍ ചെയ്തിട്ടുണ്ട്. 4.5 മില്യണ്‍ ഫോളോവേഴ്‌സാണ് ഐശ്വര്യയ്ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്.
ഭാഷാ ഭേദമന്യേ ഇതിനോടകം തന്നെ നിരവധി സിനിമാ താരങ്ങള്‍ കേരളത്തിനായി സംഭാവനകള്‍ നല്‍കി കഴിഞ്ഞു. ഏറ്റവുമൊടുവിലായി തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്ത് ഒരു കോടി രൂപ സംഭാവന നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുകൂടാതെ തന്റെ പാര്‍ട്ടിയായ ഡി.എം.ഡി.കെ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശേഖരിച്ച സാധന സാമഗ്രികള്‍ ആഗസ്റ്റ് 24ന് കേരളത്തിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ചികിത്സയ്ക്കായി അമേരിക്കയില്‍ പോയ വിജയകാന്ത് ചെന്നൈയില്‍ തിരിച്ചെത്തിയതിന് ശേഷമായിരുന്നു ഇക്കാര്യം അറിയിച്ചത്.
Share:

നാളെ മുതല്‍ കുട്ടികള്‍ സ്‌കൂളിലേക്ക്


കണ്ണൂര്‍: പ്രളയത്തെത്തുടര്‍ന്ന് അടച്ച സ്‌കൂളുകളില്‍ നാളെ ക്ലാസ് തുടങ്ങും. കാസര്‍കോട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ നിലവില്‍ പ്രശ്‌നങ്ങളില്ല. ബുധനാഴ്ചതന്നെ ക്ലാസുകള്‍ തുടങ്ങും. എന്നാല്‍ പ്രളയദുരിത ബാധിത പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ യൂണിഫോം ധരിച്ചെത്താന്‍ കുട്ടികളെ നിര്‍ബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവായി. പലരുടെയും പുസ്തകങ്ങളും നോട്ടുബുക്കുകളും വസ്ത്രങ്ങളും ഉള്‍പ്പെടെ സര്‍വതും നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഇവ ക്ലാസില്‍ കൊണ്ടുവരാന്‍ കഴിയാത്തതിന്റെ പേരില്‍ ഒരുതരത്തിലുള്ള നടപടിയും കുട്ടികളുടെ മേല്‍ സ്വീകരിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലെ എല്ലാ സ്‌കൂളുകളും നാളെ തന്നെ തുറക്കും. കെട്ടിടം തകര്‍ന്നതും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതുമായ സ്‌കൂളുകളില്‍ ക്ലാസുകള്‍ക്ക് ബദല്‍ സംവിധാനമൊരുക്കും. എല്ലാ സ്‌കൂളുകളും ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സി ബി എസ് ഇ റീജനല്‍ ഓഫീസര്‍മാരും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാരും ജില്ലാ കലക്ടര്‍മാരും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരും ഉറപ്പുവരുത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
Share:

പൂക്കളത്തിന് പകരം ദുരിതം അനുഭവിക്കുന്നവർ‍ക്ക് സാന്ത്വനത്തിന്റെ സ്‌നേഹക്കളമൊരുക്കി ;ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള മാതൃകയായി


സുൽത്താന്‍ബത്തേരി ; പൂക്കളത്തിന് പകരം ദുരിതം അനുഭവിക്കുന്നവർ‍ക്ക് സാന്ത്വനത്തിന്റെ സ്‌നേഹക്കളമൊരുക്കി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള മാതൃകയായി ഓണത്തിന് പൂക്കളമൊരുക്കി ഈ വര്‍ഷം ആഘോഷിക്കാന്‍ കഴിയാത്തവര്‍ക്ക് വേണ്ടി പ്രതീകാത്മകമായി വിതരണം ചെയ്യാന്‍ കൊണ്ട് വന്ന സ്‌റ്റേഷനറി സാധനങ്ങള്‍ കൊണ്ട് ഒരുക്കിയ വലിയ സ്‌നേഹക്കളം വിത്യസ്ത അനുഭവമായി.പിന്നീട് ഈ സാധനങ്ങള്‍ മുഴുവന്‍ എല്ലാവര്‍ക്കും വീതം വെച്ച് നല്‍കി. വയനാട് പുല്‍പ്പള്ളി കബനിഗിരി പുഴയോരത്ത് വീട്ടില്‍ വെള്ളം കയറി ക്യാമ്പില്‍ കഴിയേണ്ടി വന്ന 40 കുടുംബങ്ങള്‍ക്കാണ് സിപിടി ആശ്വാസം പകര്‍ന്നത്. അരി പഞ്ചസാര ചായപ്പൊടി ശർക്കര പയർ വർഗങ്ങൾ വസ്ത്രങ്ങൾ പായ പുതപ്പ് സേറ്റഷനറി സാധനങ്ങൾ ബേക്കറി പലഹാരങ്ങൾ അടങ്ങിയ കിറ്റ് മംഗലാപുരം കാനച്ചൂർ ഹോസ്പിറ്റലിലെ ഡോക്ടർമാരും വിദ്യാർത്ഥി കളുമാണ് സ്പോൺസർ ചെയ്തത്. ദുരിതബാധിതരുടെ പ്രശ്‌നങ്ങളും പരാതികളും കേട്ടു. പ്രശ്ന പരിഹാരത്തിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. ഇതില്‍ പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ട വിധവയും രണ്ട് കുട്ടികളുമുള്ള പട്ടികജാതി പട്ടിക വിഭാഗത്തില്‍ പെട്ട യുവതിക്ക് സര്‍ക്കാര്‍ സഹായത്തോടെ വീട് ലഭിച്ചില്ലെങ്കില്‍ സുമനസ്സുകളുടെ സഹായത്തോടെ വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് ചടങ്ങില്‍ സംബന്ധിച്ച സംഘടനയുടെ സംസ്ഥാനപ്രസിഡണ്ട് സികെ നാസര്‍ കാഞ്ഞങ്ങാട് വയനാട് ജില്ല കമ്മിറ്റി ഭാരവാഹികളെ അറിയിച്ചു. അര്‍ഹതപ്പെട്ട കുടുംബങ്ങളുടെ ലിസ്റ്റ് വാര്‍ഡ് മെമ്പറുടെ സഹായത്തോടെയാണ് തയ്യാറാക്കിയത്. മുള്ളങ്കൊല്ലി പഞ്ചായത്ത് അംഗം പിവി സെബാസ്റ്റ്യന്‍ വിതരണ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.വയനാട് ജില്ല പ്രസിഡണ്ട് മനോജ് ചുംസ് അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാനപ്രസിഡണ്ട് സികെ നാസര്‍ കാഞ്ഞങ്ങാട് അതിജീവനസന്ദേശം നല്‍കി.സംസ്ഥാന സെക്രട്ടറി വിനോദ് അണിമംഗലം വനിത കണ്‍വീനര്‍ സുജമാത്യു കാസര്‍ഗോഡ് ജില്ല പ്രസിഡണ്ട് മൊയിതീന്‍ പൂവടുക്ക ബദറുദ്ദീന്‍ ചളിയംകോട്. ശിബിലി പെരുമ്പള വയനാട് ജില്ല ട്രഷറര്‍ ലിജിസാജു ടി എന്‍ സജിത്ത് ജാഫര്‍സാദിക്ക് തുടങ്ങിയവര്‍ സംസാരിച്ചു.സാജു പിജെ അനുരാഗ് നാരായണന്‍ സലീം സോണിയ ബെന്നി ഷാലി ഷീജ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Share:

ഇരിട്ടി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ഉഗ്രസ്ഫോടനം.


ഇരിട്ടി : പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ഉഗ്രസ്ഫോടനം. കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി.ഇരിട്ടി സ്റ്റാന്റിലെ ലീഗ് ഓഫീസിന് സമീപമുള്ള കെട്ടിടത്തിൽ നിന്നും Ac യുടെ കംപ്രസ്സ൪ പൊട്ടി തെറിച്ചതാണ് സ്ഫോടന കാരണം. വ൯ അപകടം ഒഴിവായി. ഓഫീസിനും ചുറ്റുപാടും ചെറിയ നാശ നഷ്ടങ്ങളുണ്ടായിട്ടുണ്ട്.
Share:

വൃദ്ധസദനം സന്ദർശിക്കാനെത്തിയ പെൺകുട്ടി കണ്ടത് സ്വന്തം മുത്തശ്ശിയെ

ദില്ലി: ദമയന്തി ബെൻ എന്ന മുത്തശ്ശിയെയും ഭക്തി എന്ന ആ കൊച്ചു മകളെയും ആരും മറക്കില്ല. സഹപാഠികള്‍ക്കൊപ്പം വൃദ്ധസദനം സന്ദര്‍ശിക്കാന്‍ എത്തിയ പെണ്‍കുട്ടി അവിടെ തന്റെ സ്വന്തം മുത്തശ്ശിയെ കണ്ട് കരയുന്നുവെന്ന അടിക്കുറിപ്പോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വൃദ്ധസദനത്തിലെത്തിയ ഭക്തി എന്ന പെൺകുട്ടി അപ്രതീക്ഷിതമായി മുത്തശ്ശി ദമയന്തി ബെന്നിനെ കണ്ടപ്പോള്‍ എന്നു പറഞ്ഞാണ് ചിത്രം വെെറലായത്.
മുത്തശ്ശി ബന്ധുക്കളോടൊപ്പം മറ്റൊരു വീട്ടിലാണ് താമസിക്കുന്നതെന്നാണ് വീട്ടുകാരും മറ്റുള്ളവരും ഭക്തിയെ പറഞ്ഞ് ധരിപ്പിച്ചിരുന്നത്. അന്ന് മുത്തശ്ശിയുടെയും ചെറുമകളുടെയും വൈകാരിക നിമിഷം ഫോട്ടോഗ്രാഫര്‍ പകര്‍ത്തുകയായിരുന്നു. 2007ൽ കൽപേഷ് എസ് ബച്ചെ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രം പകർത്തിയത്. മുത്തശ്ശിയെ വൃദ്ധസദനത്തില്‍  തള്ളിയതല്ലെന്നാണ് ഇപ്പോൾ വീട്ടുക്കാർ പറയുന്നത്.
ചിത്രത്തിലുള്ളത് മുത്തശ്ശിയും കൊച്ചുമകളും തന്നെയാണ് എന്നാല്‍ കഥ മുഴുവനും സത്യമല്ല. സംഭവത്തിന്റെ സത്യാവസ്ഥ വിവരിക്കാനായി ദമയന്തി ബെന്നും ഭക്തിയും രംഗത്തെത്തുകയും ചെയ്തു. ബിബിസിക്കു നല്‍കിയ അഭിമുഖത്തിലൂടെയാണ് പതിനൊന്നു വര്‍ഷത്തിന് ശേഷം ഇരുവരും യഥാര്‍ഥ കഥ മാധ്യമങ്ങളോട്  പങ്കുവച്ചത്.

Share:

പ്രളയക്കെടുതി: വിദേശസഹായം വാങ്ങുന്നതിൽ തെറ്റില്ലെന്ന് വിദേശകാര്യ വിദഗ്ധർ


ദില്ലി: കേരളത്തിന്റെ പ്രളയക്കെടുതി നേരിടാൻ വിദേശ സഹായം വേണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത് ഇന്നലെയാണ്.  പ്രളയ ദുരിതം നേരിടാൻ കേരളത്തിന് 700 കോടി ഇന്ത്യൻ രൂപയായിരുന്നു യുഎഇ പ്രഖ്യാപിച്ചത്.  കേന്ദ്രസർക്കാരിന്‍റെ നയം കാരണം ഇപ്പോൾ ഈ സഹായം കേരളത്തിന് കിട്ടാതാകുന്ന നിലയാണ്. അതേസമയം പ്രമുഖ വിദേശകാര്യ വിദഗ്ധർ വിദേശ സഹായം നിരസിക്കാന്‍ കേന്ദ്ര നയം തടസമാണെന്ന വാദം നിഷേധിക്കുന്നു.
പുനരധിവാസത്തിന് വിദേശ സഹായം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവ്‍ശങ്കർ മേനോൻ പറയുന്നു. ദുരന്ത നിവാരണത്തിന് സഹായം സ്വീകരിക്കുന്നതിലാണ് നയം തടസ്സമാകുന്നത്. ഗുജറാത്തിന് വിദേശസഹായം കിട്ടുകയും കേരളത്തിന് കിട്ടാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്ന ഒരു ട്വീറ്റ് അദ്ദേഹം റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
വിദേശസഹായം സ്വീകരിക്കുന്ന കാര്യത്തിൽ വകതിരിവുണ്ടാകണം എന്നാണ് മുൻ വിദേശകാര്യ സെക്രട്ടറി ആയിരുന്ന നിരുപമ റാവുവിന്‍റെ പ്രതികരണം. വിദേശത്തുനിന്ന് സഹായം സ്വീകരിക്കുകയല്ല, വിദേശരാജ്യങ്ങൾക്ക് സഹായം നൽകുകയാണ് നമ്മൾ ചെയ്യാറുള്ളത് എന്നത് ശരിതന്നെ. പക്ഷേ ഗൾഫ് രാജ്യങ്ങളിലുള്ള എൺപത് ശതമാനം ഇന്ത്യാക്കാരും മലയാളികളാണ്. സാഹചര്യം പരിഗണിക്കണം. വേണ്ട എന്നു പറയാൻ എളുപ്പമാണ്, പക്ഷേ കേരളം പ്രതിസന്ധിയിലാണ്, അത് ചെറിയ കാര്യമല്ലെന്നും നിരുപമ റാവു കൂട്ടിച്ചേര്‍ത്തു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ മാധ്യമ ഉപദേഷ്ടകനും വിദേശകാര്യ വിദഗ്ധനുമായ സഞ്ജയ് ബാരുവും യുഎഇയുടെ സഹായം സ്വീകരിക്കേണ്ടതില്ലെന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ ട്വിറ്ററിൽ പ്രതികരിച്ചു. ഗൾഫ് രാജ്യങ്ങളുമായുള്ള മലയാളികളുടെ ബന്ധം പരിഗണിക്കണം. യുഎഇയുടെ സഹായം നിഷേധിക്കാൻ സുനാമി കാലത്ത് വിദേശസഹായം സ്വീകരിച്ചില്ല എന്ന കീഴ്വഴക്കം പറയുന്നത് ശരിയല്ല. ഇക്കാര്യത്തിൽ പിണറായിയുടെ നിലപാടിനൊപ്പമാണ് എന്നായിരുന്നു സഞ്ജയ് ബാരുവിന്‍റെ ട്വീറ്റ്.

Share:

ഏഷ്യൻ ഗെയിംസ്‌ : രാഹിക്ക് സ്വർണം




ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ നാലാംദിനവും ഇന്ത്യ പൊന്നണിഞ്ഞു. ഷൂട്ടിങ്ങിൽ രാഹി സർണോബതാണ് സ്വർണം നേടിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് ഈ ഇരുപത്തേഴുകാരി. 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിലായിരുന്നു നേട്ടം.  നാലാംദിനം നാല് വെങ്കല മെഡലുകൾകൂടി ഇന്ത്യക്ക് ലഭിച്ചു. വുഷുവിലാണ് നാല് മെഡലും. നാല് സ്വർണവും മൂന്ന് വെള്ളിയും എട്ട് വെങ്കലവുമുൾപ്പെടെ 15 മെഡലുകളുമായി ഏഴാമതാണ് ഇന്ത്യ. 37 സ്വർണമുൾപ്പെടെ 81 മെഡലുകളുമായി ചൈന ഒന്നാമത് തുടരുന്നു. 20 സ്വർണമുൾപ്പെടെ 67 മെഡലുകളുമായി ജപ്പാൻ രണ്ടാമതും. 10 സ്വർണമുൾപ്പെടെ 46 മെഡലുകളുമായി ദക്ഷിണ കൊറിയ മൂന്നാമതും നിൽക്കുന്നു.
25 മീറ്റർ എയർ പിസ്റ്റളിൽ ആവേശകരമായ പോരാട്ടമായിരുന്നു. രണ്ടാമതെത്തിയ തായ്ലൻഡിന്റെ നഫസ്വാൻ യങ്പയ്ബൂണുമായാണ് ഫൈനലിൽ രാഹി ഏറ്റുമുട്ടിയത്. രണ്ട് ഷൂട്ട് ഓഫുകൾ വേണ്ടിവന്നു വിജയിയെ തീരുമാനിക്കാൻ. ഫൈനലിൽ ഇരുവരും 34 വീതം പോയിന്റ് നേടിയതിനെത്തുടർന്നാണ് ഷൂട്ട് ഓഫ് വേണ്ടിവന്നത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ വെങ്കലമെഡലായിരുന്നു രാഹിക്ക്. ഇതേയിനത്തിൽ 2010, 2014 കോമൺവെൽത്ത് ഗെയിംസുകളിൽ രാഹി സ്വർണം നേടിയിട്ടുണ്ട്.
കൗമാരതാരം മനു ഭാക്കെറിന് തിളങ്ങാനായില്ല. യോഗ്യതാ റൗണ്ടിൽ ഗെയിംസ് റെക്കോഡായ 593 പോയിന്റ് നേടി. പക്ഷേ, ഫൈനൽറൗണ്ടിൽ മനു നിരാശപ്പെടുത്തി. ആറാംസ്ഥാനമാണ് ലഭിച്ചത്. 10 മീറ്റർ എയർ പിസ്റ്റളിൽ മനുവിന് മത്സരം ശേഷിക്കുന്നുണ്ട്.
ഷൂട്ടിങ്ങിൽ ഇന്ത്യയുടെ രണ്ടാം സ്വർണമാണിത്. കഴിഞ്ഞദിവസം സൗരഭ് ചൗധരിയും സ്വർണം നേടിയിരുന്നു. ഏഷ്യാഡ് ഷൂട്ടിങ് ചരിത്രത്തിൽ സ്വർണംനേടുന്ന ഏഴാമത്തെ ഇന്ത്യൻ താരംകൂടിയാണ് രാഹി. സൗരഭ്, ജസ്പാൽ റാണ, രൺധീർ സിങ്, ജീതു റായ്, റോൺജൻ സോധി എന്നിവരാണ് ഷൂട്ടിങ്ങിലെ സ്വർണജേതാക്കൾ.
വുഷുവിൽ നാല്  വെങ്കല മെഡലുകളാണ് ഇന്ത്യ നാലാംദിനം നേടിയത്. നവോറെം റോഷിബിന ദേവി, സന്തോഷ് കുമാർ, സൂര്യ ബാനു പ്രതാപ് സിങ്, നരേന്ദർ ഗ്രെവാൽ എന്നിവരാണ് വെങ്കലം നേടിയത്. സെമിയിലെത്തിയതോടെ കഴിഞ്ഞദിവസംതന്നെ ഇവർ മെഡൽ ഉറപ്പാക്കിയിരുന്നു. സെമിയിൽ നാലുപേരും തോറ്റു.
ടെന്നീസ് പുരുഷ ഡബിൾസിൽ രോഹൻ ബൊപണ്ണ‐ദിവിജ് ശരൺ സഖ്യം സെമിയിൽ കടന്നു. ക്വാർട്ടറിൽ ചൈനീസ് തായ്്പേയിയുടെ യാങ് സുങ് ഹുയ‐സിയെ ചെങ്പെങ് സഖ്യത്തെ തോൽപ്പിച്ചു (6‐3, 7‐5, 10‐1). സുമിത് നഗൽ‐രാംകുമാർ രാമനാഥൻ സഖ്യം പുറത്തായി.
Share:

കേരളത്തില്‍ പ്രളയമുണ്ടായത് ബീഫ് കഴിച്ചതുകൊണ്ടെന്ന് ഹിന്ദു മഹാസഭ


ദില്ലി:  കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ മഹാപ്രളയത്തിന് സാക്ഷ്യം വഹിക്കുമ്പോള്‍ വിദ്വേഷ പ്രചരണവുമായി ഹിന്ദു മഹാസഭ രംഗത്ത്. കേരളത്തിലെ ജനങ്ങള്‍ പശുക്കളെ കൊല്ലുന്നത് കൊണ്ടാണ് പ്രളയമുണ്ടായതെന്ന് ഹിന്ദു മഹാസഭ നേതാവ് ചക്രപാണി ആരോപിച്ചായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭൂമിയോട് പാപം ചെയ്ത മനുഷ്യര്‍ക്ക് പ്രകൃതി നല്‍കിയ ശിക്ഷയാണ് ഈ ദുരന്തമെന്നും ഏതാനും ചിലര്‍ ചെയ്ത തെറ്റിന് ശിക്ഷക്കപ്പെട്ടത് നിരപരാധികളായ  ജനങ്ങളാണെന്നും ചക്രപാണി പറഞ്ഞു.'ഞാനും കേരളത്തെ സഹായിക്കാന്‍ ആവശ്യപ്പെടുന്നു. പക്ഷേ പ്രകൃതിയെയും ജീവജാലങ്ങളെയും ഉപദ്രവിക്കാത്തവരെ മാത്രമെ സഹായിക്കാനാകൂ.
കേരളത്തിലെ ജനങ്ങള്‍ക്ക് കഴിക്കാന്‍ മറ്റ് നിരവധി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ട്. എന്നിട്ടും അവര്‍ പശുക്കളെ കൊല്ലുകയും കഴിക്കുകയും ചെയ്യുന്നു. ദുരിതത്തില്‍ അകപ്പെട്ട ബീഫ് കഴിക്കാത്തവരെ മാത്രം ഹിന്ദുക്കള്‍ സഹായിച്ചാല്‍ മതിയെന്നും ചക്രപാണി പറഞ്ഞു.
മനപൂര്‍വം പശുവിന്‍റെ മാംസം കഴിച്ച് ഹിന്ദു മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചവരോടും റോഡില്‍ പശുവിനെ അറുത്തവരോടും ഒരിക്കലും ക്ഷമിക്കരുതെന്നും ചക്രപാണി കൂട്ടിചേര്‍ത്തു. നിരവധി പേര്‍ മരിക്കുകയും ഒട്ടേറെ പേരെ കാണാതാകുകയും ചെയ്ത പ്രളയക്കെടുതിയില്‍ നിന്ന് കേരളം ഒറ്റക്കെട്ടായി കരകയറാന്‍ ശ്രമിക്കുമ്പോള്‍ ചക്രപാണി അടക്കം നടത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.
Share:

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കാര്യം സ്ഥിരീകരിച്ച് സണ്ണി ലിയോണ്‍


കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് താന്‍ സംഭാവന നല്‍കിയിരുന്നുവെന്ന കാര്യം സ്ഥിരീകരിച്ച് ഹോളിവുഡ് താരം സണ്ണി ലിയോണ്‍. ലോകമെന്പാടും ആരാധകരുള്ള താരം അഞ്ച് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇക്കാര്യമാണ് ഭാഗീകമായി സണ്ണി ലിയോണിന്‍റെ ഓഫീസ് ദേശീയമാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് സ്ഥിരീകരിച്ചിരിക്കുന്നത്.
കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സണ്ണി ലിയോണ്‍ സംഭാവന നല്‍കിയിട്ടുണ്ട്. എന്നാല്‍ ആ തുക എത്രയാണെന്ന് വെളിപ്പെടുത്താന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അതവരുടെ സ്വകാര്യതയുടെ ഭാഗമാണ്... വിഷയത്തില്‍ വ്യക്തത വരുത്തി സണ്ണിയുടെ ഓഫീസ് വിശദീകരിക്കുന്നു.
ആരാധകലക്ഷങ്ങള്‍ കൊണ്ടാടുന്ന താരങ്ങള്‍ പലരും മഹാപ്രളയത്തില്‍ നിശബ്ദരായി നിന്നപ്പോള്‍ പ്രളയബാധിതര്‍ക്ക് സഹായഹസ്തവുമായി വന്ന സണ്ണിയെ പുകഴ്ത്തി പലരും രംഗത്തുവന്നിരുന്നു. അറിയപ്പെടുന്ന പോണ്‍ താരം കൂടിയായ സണ്ണിയെ അവരുടെ വ്യക്തിത്വത്തിന്‍റെ അടിസ്ഥാനത്തില്‍ വേണം വിലയിരുത്താനെന്ന് വാര്‍ത്ത പങ്കുവച്ചു കൊണ്ട് പലരും സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചിരുന്നു.
Share:

'കെഎസ്ഇബിക്ക് പാളിച്ച പറ്റിയിട്ടില്ല, ഡാം തുറക്കുന്നതിന് മുന്നൊരുക്കങ്ങള്‍ എടുത്തിരുന്നു'



തിരുവനന്തപുരം :കേരളം അതിജീവിച്ച മഹാപ്രളയത്തിന് ശേഷം ഇതിന്‍റെ കാരണങ്ങളെ ചൊല്ലിയുള്ള രാഷ്ട്രീയ ആരോപണങ്ങള്‍ ശക്തമാവുകയാണ്. കെഎസ്ഇബിയുടെ ലാഭക്കൊതിയാണ് പ്രളയത്തിന് കാരണമെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് വൈദ്യുതി മന്ത്രി എം.എം മണി. കെഎസ്ഇബിക്ക് പാളിച്ച പറ്റിയിട്ടില്ലെന്നാണ് എം.എം മണി പറഞ്ഞത്. മഴ ഇത്ര കനക്കുമെന്ന് കരുതിയില്ല. ഡാം തുറക്കുന്നതിന് എല്ലാം മുന്നൊരുക്കങ്ങളും എടുത്തിരുന്നു. തന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ലാഭം ലക്ഷ്യമിട്ട് കെഎസ്ഇബി ഡാമുകള്‍ അവസാന നിമിഷം വരെ തുറക്കാതെ വച്ചതാണ് പ്രളയത്തിന് കാരണമെന്നായിരുന്നു ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തിയത്. ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും സര്‍ക്കാരില്‍ നിന്നുണ്ടായില്ലെന്നും ഡാമുകള്‍ തുറന്നുവിട്ടാല്‍ ഉണ്ടാവുന്ന നാശനഷ്ടങ്ങളെക്കുറിച്ച് യാതൊരു ധാരണയും വൈദ്യുതിവകുപ്പിനുണ്ടായിരുന്നുവില്ലെന്നും രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു.
Share:

വയനാട്ടിലെ ഊരുകളിലെ 2000ത്തോളം കുടുംബങ്ങള്‍ക്ക് സഹായവുമായി മോഹൻലാല്‍


പ്രളയദുരിതത്തില്‍ പെട്ടെവര്‍ക്ക് സഹായഹസ്‍തവുമായി എത്തിയവര്‍ക്ക് നന്ദി പറഞ്ഞ് മോഹൻലാല്‍. വയനാട്ടിലെ ഊരുകളിലെ കുടുംബങ്ങള്‍ക്ക് സഹായം എത്തിക്കുമെന്നും മോഹൻലാല്‍ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് മോഹൻലാലിന്റെ പ്രതികരണം.


മോഹൻലാലിന്റെ വാക്കുകള്‍
ഒരു നൂറ്റാണ്ടിനിടയ്‍ക്ക് കേരളം കണ്ട മഹാപ്രളയത്തില്‍ ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി പ്രവര്‍ത്തിക്കുകയും അവരുടെ പുനരാധിവാസത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എല്ലാ സുമനസ്സുകള്‍ക്കും എന്റെ സ്നേഹാദരങ്ങള്‍. എന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൌണ്ടേഷന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ വയനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി ഇന്നിറങ്ങുകയാണ്. ആദ്യ ഘട്ടത്തില്‍ വയനാട്ടിലെ ഊരുകളില്‍ 2000ത്തോളം കുടുംബങ്ങളില്‍ എത്തിച്ചേരാണ് ഞങ്ങളുടെ പരിശ്രമം. ഒരു കുടുംബത്തിന് ഒരാഴ്‍ചത്തേയ്‍ക്കുള്ള ആവശ്യസാധനങ്ങളാണ് എത്തിക്കുക. ഒരുപാട് പേരുടെ സഹായഹസ്‍തങ്ങളോടെ നമ്മുടെ കേരളം പ്രതിബന്ധങ്ങളെ അതിജീവിക്കും . do for kerala
Share:

പിറന്നാള്‍ സമ്മാനമായി ലഭിച്ചത് സ്വര്‍ണ കേക്ക്; കേരളത്തിന്‍റെ അതിജീവനത്തിന് നല്‍കി എട്ടാം ക്ലാസുകാരി


ദുബായ്: പിറന്നാള്‍ സമ്മാനമായി അച്ഛന്‍ നല്‍കിയ സ്വര്‍ണ്ണ കേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി എട്ടാം ക്ലാസുകാരി. ദുബായ് ഡല്‍ഹി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ പ്രാണതി എന്ന മിന്നുവാണ് പ്രളയദുരിതത്തില്‍പ്പെട്ട് ഉഴലുന്നവര്‍ക്ക് അരക്കിലോ ഭാരമുള്ള സ്വര്‍ണ കേക്ക് സഹായമായി നല്‍കിയത്.
ഈ കേക്കിന് ഏകദേശം 19 ലക്ഷം രൂപയോളം വില വരും. മെയ് അഞ്ചിനായിരുന്നു പ്രാണതിയുടെ ജന്മദിനം. അന്നേ ദിവസം തന്റെ പിതാവ് വിവേക് വാങ്ങി നല്‍കിയ കേക്ക് ഭദ്രമായി സൂക്ഷിച്ച് വെയ്ക്കുകയായിരുന്നു. കേരളത്തെ പിടിച്ചുലച്ച  മഹാപ്രളയത്തെ കുറിച്ചും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ചും കഴിഞ്ഞ ദിവസാണ് പ്രാണതി അറിയുന്നത്.
ദുബായിലിരുന്നു കെണ്ട് തന്‍റെ അച്ഛന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും പ്രാണതി കണ്ടിരുന്നു. ഇതേ തുടർന്ന്  ഭദ്രമായി അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണ കേക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാന്‍ അച്ഛനോട് അവശ്യപ്പെടുകയായിരുന്നു. കണ്ണൂരിലെ പയ്യന്നൂരില്‍ നിന്നുള്ള പ്രവാസിയാണ് വിവേക്
പിറന്നാൾ സമ്മാനം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകിയ ദിവസം മകൾ നന്നായി ഉറങ്ങിയെന്നും അദ്ദേഹം കൂട്ടി ചേർത്തു. പ്രാണതിയെ പോലെ തമിഴ്നാട്ടിലെ വില്ലുപുരത്തുള്ള അനുപ്രിയ എന്ന ഒമ്പത് വയസ്സുകാരി 9,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിരുന്നു. അനുപ്രിയ സൈക്കിൾ വാങ്ങാൻ ശേഖരിച്ച് വെച്ചിരുന്ന പണമായിരുന്നു  സഹായമായി നൽകിയത്.
Share:

യുഎഇ യുടെ 700 കോടി വാങ്ങുന്നതില്‍ ഒരു തടസവുമില്ല; 'ഇന്‍റര്‍നാഷണല്‍ കോപ്പറേഷന്‍' നിരത്തി ഐസക്


തിരുവനന്തപുരം: മഹാപ്രളയത്തില്‍ ആണ്ടുപോയ കേരളം അതിജീവനത്തിന്‍റെ ശ്വാസം പേറുകയാണ്. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും കേരളത്തിന് വലിയ തോതിലുള്ള സഹായ വാഗ്ദാനങ്ങളാണ് വരുന്നത്. അതില്‍ ഏറ്റവും പ്രധാനം യുഎഇ പ്രഖ്യാപിച്ച 700 കോടിയായിരുന്നു. എന്നാല്‍ വിദേശ സഹായം വേണ്ടന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഫണ്ടിന്‍റെ ലഭ്യതയെ ബാധിച്ചിരിക്കുകയാണ്.
പ്രളയത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ഇന്ത്യക്ക് വിദേശ രാജ്യങ്ങളുടെ  സഹായ ധനം വേണ്ടെന്ന നിലപാട് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. മോദി സര്‍ക്കാര്‍ നയം തിരുത്തണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. കേരളത്തിന്‍റെ ധനമന്ത്രി ടിഎം തോമസ് ഐസക്ക് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഐസക്ക് മോദി സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. യു എ ഇ സര്‍ക്കാരിന്റെ 700 കോടി ധനസഹായം വാങ്ങുന്നതിന് നിയമപരമോ നയപരമോ ആയ ഒരു തടസവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്ന് ഐസക് പറയുന്നു. വളരെ ഗുരുതരമായ ഒരു ദുരന്ത നിവാരണത്തിനായുള്ള സംഭാവന ആണ് യുഎഇ പ്രഖ്യാപിച്ചത്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ വിദേശ സര്‍ക്കാരുകളുടെ സഹായങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ അനുവാദത്തോടെ സ്വീകരിക്കാം എന്ന് "ദേശീയ ദുരന്ത നിവാരണ പദ്ധതി -2016" ല്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ഐസക്ക് ചൂണ്ടികാട്ടുന്നു. ഈ രേഖയിലെ ഒന്‍പതാം അധ്യാത്തില്‍ ദുരന്തനിവാരണത്തിനായുള്ള "ഇന്‍റര്‍നാഷണല്‍ കോപ്പറേഷന്‍" എന്ന അദ്ധ്യായത്തില്‍ ഇത് വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐസക്കിന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍
കേരളം അടിയന്തിര സഹായമായി കേന്ദ്ര സര്‍ക്കാരിനോട് 2000 കോടി രൂപ ചോദിച്ചു. വളരെ പിശുക്കി കേന്ദ്രം 600 കോടി രൂപ അനുവദിച്ചു . കേരള സര്‍ക്കാര്‍ വിദേശ രാജ്യങ്ങളോട് സഹായം അഭ്യര്‍ഥിച്ചിട്ടില്ല . പക്ഷെ യു എ ഇ സര്‍ക്കാര്‍ മഹാമാനസ്കതയോടെ 700 കോടി രൂപ നല്‍കാം എന്ന വാഗ്ദാനം മുന്നോട്ടു വച്ചു . തങ്ങള്‍ നല്‍കുന്നതിനേക്കാള്‍ കൂടിയ തുക ഒരു വിദേശ രാജ്യം നല്‍കുന്നത് ഒരു കുറച്ചില്‍ ആയി തോന്നിയിരിക്കണം . അത് കൊണ്ട് അവരുടെ അനൌദ്യോഗിക നിലപാട് അത്തരം സംഭാവന വേണ്ടെന്നാണ് . പട്ടിയൊട്ടു പുല്ലു തിന്നുകേമില്ല, പശൂനെ കൊണ്ട് തീറ്റിക്കുകേമില്ല എന്ന് കേട്ടിട്ടില്ലേ ?
ഇത്തരത്തില്‍ വിദേശ സംഭാവന വാങ്ങുന്നത് ദേശീയ നയത്തിന് വിരുദ്ധമാണെന്നാണ് ഔദ്യോഗിക നിലപാട് . വിദേശ സഹായത്തിന്‍റെ പിന്നില്‍ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ചു ഏറ്റവും ജാഗ്രത പുലര്‍ത്തി വന്ന പ്രസ്ഥാനമാണ് ഇടതുപക്ഷ പ്രസ്ഥാനം . ഇത്തരം സഹായങ്ങള്‍ക്കൊപ്പം വരുന്ന കാണാച്ചരടുകളും നിബന്ധനകളും ആണ് ഈ എതിര്‍പ്പിനു കാരണം. പക്ഷെ എല്ലാവിധ വിദേശനിക്ഷേപങ്ങളെയോ സഹായങ്ങളെയോ ഇടതുപക്ഷം അടച്ചെതിര്‍ത്തിരുന്നില്ല. ചരടുകള്‍ ഇല്ലാത്ത സഹായങ്ങള്‍ സ്വീകരിക്കുന്നതില്‍ ഇടതുപക്ഷത്തിന് ഒരിക്കലും എതിര്‍പ്പുണ്ടായിരുന്നില്ല. ഇവിടെ യു എ ഇ സ്വമേധയാ നല്‍കാമെന്നു പറഞ്ഞ ഒരു ഗ്രാന്റ് ആണ് ഈ തുക . ഈ പണം തിരിച്ചു കൊടുക്കേണ്ടതില്ല . നമ്മുക്ക് ആവശ്യമുള്ള രീതിയില്‍ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും ഉപയോഗിക്കാം . ഇത്രയും വലിയ തുക സംഭാവന ആയി നല്‍കിയതിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ടാവാം . അവിടുത്തെ മറ്റു രാജ്യങ്ങളില്‍ നിന്ന് പോയി പണിയെടുക്കുന്നവരില്‍ ഭൂരിപക്ഷവും മലയാളികള്‍ ആണെന്നതാവാം ഒന്ന് . പ്രവാസികളുടെ ക്ഷേമാത്തെയും മറ്റും മുന്‍ നിര്‍ത്തി ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്ന സൌഹൃദ സമീപനം മറ്റൊരു കാരണമാവാം . കേരളത്തിലെ ദുരന്തവും അതിനെതിരായി കേരളീയ ജനത ഒരുമിച്ചുയുര്‍ത്തിയ പ്രതിരോധവും അവരുടെ മനസ്സിനെ പിടിച്ചുലച്ചതും ഒരു കാരണമാവാം . അതെന്തുമാവട്ടെ ഇത്തരം ഒരു സംഭാവന സ്വീകരിക്കുന്നത് കൊണ്ട് എന്താണ് കുഴപ്പം?
ആദ്യം വാജ്പേയി സര്‍ക്കാരും പിന്നീട് യു പി എ സര്‍ക്കാരും വിദേശ സഹായത്തോടു മുഖം തിരിച്ചത് കാണാചരടുകളോടുള്ള പേടി കൊണ്ടല്ല. അങ്ങനെയെങ്കില്‍ അമേരിക്ക , റഷ്യ , ജര്‍മ്മനി , ഇംഗ്ലണ്ട്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദേശ സഹായം അനുവദനീയമാക്കിയത് എന്തിന്? ഇതില്‍ ജപ്പാന്‍ ഒഴികെയുള്ള പാശ്ചാത്യ സാമ്പത്തീക ശക്തികള്‍ ഏറ്റവും കൂടുതല്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഉള്ള രാജ്യങ്ങള്‍ ആണ് . അതെ സമയം സ്കാന്‍ഡനെവിയന്‍ രാജ്യങ്ങള്‍ ആവട്ടെ താരതമ്യേന ചരടുകള്‍ ഇല്ലാത്ത സഹായം ആണ് വാഗ്ദാനം ചെയ്യാറ്. അവരോടായിരുന്നു ഇന്ത്യ സര്‍ക്കാരിന്‍റെ എതിര്‍പ്പ്. ഇന്ത്യ വലിയ സാമ്പത്തീക ശക്തി ആയി കൊണ്ടിരിക്കുന്നു , അത് കൊണ്ട് ചെറിയ രാജ്യങ്ങളുടെ സഹായം വാങ്ങുന്നത് നമ്മുടെ സ്റ്റാറ്റസിന് അനുയോജ്യമല്ല എന്നാണു ഔദ്യോഗികമായി അവര്‍ നല്‍കി വന്ന വിശദീകരണം. ഇന്ത്യ തന്നെ വിദേശ സഹായം നല്‍കുന്ന രാജ്യമായി മാറി കൊണ്ടിരിക്കുന്നു എന്നാണ് ഇവരുടെ അവകാശവാദം . ഇത്ര മാത്രം സമ്പന്നമാണ് ഇന്ത്യ എങ്കില്‍ കേരളത്തിലെ ദുരന്തത്തെ നേരിടാന്‍ യു എ ഇ സര്‍ക്കാര്‍ അനുവദിച്ച തുക എങ്കിലും നല്‍കാന്‍ കഴിയാതെ പോകുന്നത് എന്തുകൊണ്ട് എന്ന ചോദ്യം പ്രസക്തമാണ്.
യു എ ഇ സര്‍ക്കാരിന്റെ 700 കോടി ധനസഹായം വാങ്ങുന്നതിന് നിയമപരമോ നയപരമോ ആയ ഒരു തടസവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം , കാരണം ഇത് വളരെ ഗുരുതരമായ ഒരു ദുരന്ത നിവാരണത്തിനായുള്ള സംഭാവന ആണ് . ഇത്തരം സന്ദര്‍ഭങ്ങളില്‍ വിദേശ സര്‍ക്കാരുകളുടെ സഹായങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ അനുവാദത്തോടെ സ്വീകരിക്കാം എന്ന് "ദേശീയ ദുരന്ത നിവാരണ പദ്ധതി -2016" ല്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ രേഖയിലെ ഒന്‍പതാം അധ്യാത്തില്‍ ദുരന്തനിവാരണത്തിനായുള്ള "ഇന്‍റര്‍നാഷണല്‍ കോപ്പറേഷന്‍" എന്ന അദ്ധ്യായത്തില്‍ ഇത് വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ് . ഇത് സ്ക്രീന്‍ ഷോട്ട് ആക്കി കൊടുത്തിട്ടുണ്ട്. അത് കൊണ്ടാണ് ഇതു നിയമത്തിണോ നയത്തിനോ എതിരല്ല എന്ന് പറയുന്നത്. ഇത് വാങ്ങാന്‍ അനുവദിക്കാതിരിക്കുന്നത് രാഷ്ട്രീയ വിവേചനം മാത്രമാണ്. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളെയും ഇത്തരത്തില്‍ ദുരന്ത കാലത്ത് വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ മിഥ്യാ ബോധവും ജാള്യതയും മാറ്റി വച്ച് കേരളത്തിന്‍റെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ സഹായകമായ നിലപാട് സ്വീകരിക്കണം.
Share:

പോ മോനെ മോദിയ്ക്ക് ശേഷം; മോദിയ്ക്ക് വീണ്ടും മലയാളികളുടെ പൊങ്കാല


ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പല തവണ പൊങ്കാലയിലൂടെ മലയാളികള്‍ ഞെട്ടിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണകാലത്തെ സൊമാലിയ പരാമര്‍ശത്തിനെതിരായ മലയാളികളുടെ പോ മോനെ മോദി ഹാഷ്ടാഗ് ലോകമാകെ ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോഴിതാ മോദിക്ക് വീണ്ടും പൊങ്കാല ഒരുക്കിയിരിക്കുകയാണ് മലയാളികള്‍.
മഹാ പ്രളയത്തില്‍ നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്താനായി യുഎഇ അടക്കമുള്ള വിദേശ രാജ്യങ്ങള്‍ നല്‍കിയ വാഗ്ദാനം സ്വീകരിക്കാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെയാണ് പൊങ്കാലയിലൂടെ ചോദ്യം ചെയ്യുന്നത്. മോദിയുടെ ഫേസ്ബുക്ക് പേജില്‍ വലിയ തോതിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. എല്ലാ പോസ്റ്റിനും താഴെ കമന്‍റുകളുമായി മലയാളികള്‍ രംഗത്തെത്തിയിട്ടുണ്ട്.
വിദേശ രാജ്യങ്ങളെ സഹായിച്ചിട്ടുള്ള മോദി സര്‍ക്കാരിന്‍റെ മുന്‍കാല നടപടികളെയും മലയാളികള്‍ ചോദ്യം ചെയ്യുന്നുണ്ട്. ഇത്തരം നെറികെട്ട നിലപാടിലൂടെ കേരളത്തെ തകര്‍ക്കം എന്ന് കേന്ദ്രം കരുതരുതെന്ന മുന്നറിയിപ്പും കമന്‍റുകളിലുണ്ട്. അറബ് രാജ്യങ്ങളുടെ സ്നേഹവും സപ്പോർട്ടും മലയാളി പ്രവാസികളുടെ വിയർപ്പിന്റെ വിലയാണെന്നും ചിലര്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. തെറി വിളിക്കുന്ന കമന്‍റുകള്‍ക്കും ഒരു കുറവുമില്ല.
നേപ്പാള്‍ ഭൂകമ്പ ദുരിതാശ്വാസത്തിന് 6000 കോടി രൂപ നൽകിയ മോദി സര്‍ക്കാര്‍ എന്തുകൊണ്ടാണ് കേരളത്തിന് 600 കോടി മാത്രം നല്‍കിയതെന്ന ചോദ്യം ഉന്നിയക്കപ്പെടുന്നുണ്ട്. ഗുജറാത്ത് ഭൂകമ്പകാലത്ത് വിദേശ രാജ്യങ്ങളില്‍ നിന്ന് കൈപറ്റിയ ദുരിതാശ്വാസഫണ്ടുകള്‍ മോദി സര്‍ക്കാര്‍ തിരിച്ചു നല്‍കണമെന്ന ആവശ്യവുമുണ്ട്.
Share:

'ബഹുമാനപ്പെട്ട അല്‍ഫോന്‍സ്, തോളിൽ കയ്യിട്ടു നിൽക്കുന്ന കുട്ടികള്‍ ആരാണെന്ന് താങ്കൾക്ക് അറിയുമോ? '


തിരുവനന്തപുരം: പ്രളയഭൂമിയില്‍ സര്‍വതും നഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍ നിന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എടുത്ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. അന്ധരായ രണ്ടു കുട്ടികളുടെ തോളില്‍ കയ്യിട്ട് കണ്ണന്താനം ഫേസ്ബുക്കില്‍ പങ്കുവച്ച ആ ചിത്രം കണ്ടപ്പോല്‍ എഴുത്തുകാരി ശാരദക്കുട്ടിക്ക് അവരെ കുറിച്ച് പറയാൻ ഏറെയുണ്ടായിരുന്നു.
'താങ്കൾ തോളിൽ കയ്യിട്ടു നിൽക്കുമ്പോൾ ചിരിക്കുന്ന ഈ കുട്ടികളെ കുറിച്ച് താങ്കൾക്കെന്തെങ്കിലും അറിയുമോ? ഫോട്ടോക്ക് ശേഷം താങ്കൾ അവരെ ഓർക്കാനിടയില്ല ' ഈ മുഖവുരയോടു കൂടിയാണ് ശാരദക്കുട്ടി തന്‍റെ പൂര്‍വ വിദ്യാര്‍ഥികളായ ബിനുവിനെയും ബിന്‍സിയെയും കുറിച്ച് പറഞ്ഞു തുടങ്ങുന്നത്.  ജന്മനാ അന്ധരായ  ഇവര്‍ക്ക് അസാമാന്യ കഴിവുണ്ടെന്നു പറയുന്ന ശാരദക്കുട്ടി അവരോടൊപ്പമുണ്ടായിരുന്ന ആ കാലത്തിലെ ഓര്‍മകളും പങ്കുവയ്ക്കുന്നുണ്ട്.

കുറിപ്പിന്‍റെ പൂര്‍ണരൂപം
താങ്കൾ തോളിൽ കയ്യിട്ടു നിൽക്കുമ്പോൾ ചിരിക്കുന്ന ഈ കുട്ടികളെ കുറിച്ച് താങ്കൾക്കെന്തെങ്കിലും അറിയുമോ? ഫോട്ടോക്ക് ശേഷം താങ്കൾ അവരെ ഓർക്കാനിടയില്ല. ഞാൻ പറയാം. അവർ ബിനുവും ബിൻസിയും എന്റെ കുട്ടികളാണ്. അവർക്ക് ചിരിക്കാനേ അറിയൂ..ഇരട്ടകളാണ്..ജന്മനാ അന്ധരാണ്.അമ്മക്കും കണ്ണിനു കാഴ്ചയില്ല. മൂന്നു വർഷവും എന്റെ ക്ലാസിലെ മുൻനിര ബഞ്ചിലിരുന്നു പഠിച്ചവർ. വലിയ സ്വപ്നങ്ങൾ ഉള്ളവർ. ആരോഗ്യമില്ലായ്മ മൂലം അ;ച്ഛനു വലിയ തൊഴിലുകൾ ചെയ്യാൻ കഴിയില്ല. അന്ധരായ മറ്റു മൂന്നു പേർ അദ്ദേഹത്തെ ആശ്രയിച്ചാണ് കഴിയുന്നത്. അങ്ങേക്ക് സഹായിക്കാൻ കഴിയും ഇവരെ..

കണ്ണില്ലെങ്കിലും നല്ല ഗ്രഹണ ശേഷിയാണിവർക്ക്. ക്ലാസിനു മുന്നിലെ വരാന്തയിലൂടെ ഞാൻ നടന്നു പോയാൽ ഉടനെ ശാരി ടീച്ചറേ എന്നു വിളിക്കും. ഓടി വന്നു കൈയ്യിൽ പിടിക്കും. ടീച്ചറുടെ നടപ്പിന്റെ ശബ്ദം തിരിച്ചറിയാമെന്നു പറയും. ഒരിക്കൽ ചെങ്ങന്നുരിലെ പച്ചക്കറിച്ചന്തയിൽ ഞാൻ സാധനം വാങ്ങുകയാണ്. പിന്നിൽ നിന്ന് "അച്ഛാ ഞങ്ങടെ ശാരി ടീച്ചറുടെ ശബ്ദം കേൾക്കുന്നു" എന്ന് പറഞ്ഞ് ഞാൻ നിന്ന കൃത്യ സ്ഥലത്ത് അച്ഛനെയും കൂട്ടി എത്തി ബിനുവും ബിൻസിയും. കണ്ടാൽ പിന്നെ കയ്യിൽ നിന്നു വിടാത്ത കുട്ടികൾ.
തൊഴിലവസരങ്ങൾ കുട്ടികൾ അറിയാൻ വേണ്ടി ഞാൻ ക്ലാസിൽ തൊഴിൽവാർത്തകൾ കുട്ടികളെ കൊണ്ടു വായിപ്പിക്കുമായിരുന്നു. ബിനുവും ബിൻസിയും രാവിലത്തെ ആകാശവാണി തൊഴിൽവാർത്ത കേട്ടിട്ട് ഓർമ്മയിൽ നിന്ന് അത് ക്ലാസിൽ മുൻപിൽ വന്നു നിന്ന് പറഞ്ഞ് ആ പരിപാടിയിൽ പങ്കാളികളാകുമായിരുന്നു. അവർക്കു വേണ്ടി ക്ലാസിൽ മൊബൈൽ ഫോൺ റെക്കോഡർ ഓൺ ചെയ്തു വെച്ചാണ് ക്ലാസുകൾ എടുത്തിരുന്നത്. പരീക്ഷക്കു പോകുന്നതിനു മുൻപ് ടീച്ചറുടെ ശബ്ദം നേരിട്ടു കേട്ട് ക്ലാസിൽ പോകാനുള്ള ഭാഗ്യം ഞങ്ങൾക്കേയുള്ളു എന്ന് എപ്പോഴും ചിരിക്കുന്ന ഈ കുട്ടികൾ പറയുമായിരുന്നു.
ഡിഗ്രി പ0നം പൂർത്തിയാക്കി പോയിട്ടും അവർ നിരന്തര ബന്ധം സൂക്ഷിച്ചിരുന്നു. ഞങ്ങളുടെ കോളേജിലെ നല്ലവരായ കുട്ടുകാരുടെയും അധ്യാപകരുടെയും പള്ളിയുടെയും സ്നേഹവും കരുതലുമായിരുന്നു അവരുടെ സമ്പത്തും കാഴ്ചയും. പല കോഴ്സുകൾക്കും ചേരുന്നതിനെക്കുറിച്ച് ആലോചനകൾ അവരെന്നോടു പറയുമായിരുന്നു.ഇപ്പോഴും ഫോണെടുത്താൽ അധ്യാപകരുടെയും കൂട്ടുകാരുടെയും ശബ്ദം അവർ തിരിച്ചറിയും.
പ്രിയ ബിനു, ബിൻസി... ഞാൻ നിങ്ങളുടെ ശാരി ടീച്ചറാണ്.. ആരെങ്കിലും ഇത് വായിച്ചു കേൾപ്പിക്കും നിങ്ങളെ. ചെങ്ങന്നൂരിലെ വെള്ളപ്പൊക്കമെന്നു കേട്ടപ്പോൾ ആദ്യം ഞാനോർത്തത് നിങ്ങളുടെ കുടുംബത്തെയാണ്. ഫോണിൽ ബന്ധപ്പെടാൻ ഒരു മാർഗ്ഗവുമില്ലായിരുന്നു. ഇപ്പോഴും ആ നമ്പർ നിലവിലില്ല എന്നു കേട്ടിട്ടാണ് ഈ പോസ്റ്റിടുന്നത്.നിങ്ങൾ എവിടെയാണെന്നറിയില്ലായിരുന്നു..
ഇന്ന് കേന്ദ്ര മന്ത്രി നിങ്ങളുടെ തോളിൽ കയ്യിട്ട് ഫോട്ടോയെടുക്കുമ്പോൾ ഞാനാശ്വസിച്ചത് നിങ്ങളെ കണ്ടിട്ടാണ്. നിങ്ങൾ കണ്ടിരുന്ന ജീവിത സ്വപ്'നങ്ങൾ എനിക്കറിയാം. ഒരു തൊഴിൽ കിട്ടിയാൽ അച്ഛന് സഹായമാകുമെന്നും അമ്മക്ക് മരുന്നു വാങ്ങാൻ മറ്റാരെയും ആശ്രയിക്കാതെ കഴിയാമായിരുന്നുവെന്നും എന്തെല്ലാം സഹായങ്ങൾ ചുറ്റുമുള്ളപ്പോഴും നിങ്ങൾ പറയുമായിരുന്നു. നിങ്ങളുടെ മുഖത്തെ ആ ചിരി പ്രളയത്തിനും മായ്ക്കാൻ കഴിഞ്ഞിട്ടില്ലല്ലോ എന്ന അഭിമാനത്തിൽ നിങ്ങളുടെ ശാരിടീച്ചർ കരയുകയാണ്...
വലിയ നല്ല മനസ്സുള്ള രണ്ടു കുട്ടികളുടെ കൂടെയാണ് ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത് എന്ന് മന്ത്രി അറിയുന്നുണ്ടാവില്ല. അതാണിങ്ങനെ ഒരു പോസ്റ്റ്. അവർ ചിരിക്കുകയേയുള്ളു. ഈ അവസരത്തെ ഞാനൊന്നു മുതലെടുക്കുകയാണ്.. നേതാക്കൾക്കു കഴിയുമെങ്കിൽ ഈ കുട്ടികളുടെ ജീവിതത്തിൽ വെളിച്ചമാകൂ.. ഏതു രാഷ്ട്രീയപ്പാർട്ടി നേതാക്കൾക്കും അതിനാകും. ഈ കുട്ടികൾ അവരുടെ ആവശ്യങ്ങൾ ആരോടും പറയില്ല.
ഇത്തരം സഹായമാവശ്യമുള്ളവർ ധാരാളമുണ്ടാകാം..പക്ഷേ ഇപ്പോൾ ഇവർ ഇവരുടെ മുഴുവൻ അനുഭവങ്ങളുമായി മുന്നിലുണ്ടല്ലോ. ഇത്രയും പറയാൻ ഈ ഫോട്ടോ സഹായകമായല്ലോ. അവർ സുരക്ഷിതരെന്ന് അറിയാൻ എനിക്ക് കഴിഞ്ഞല്ലോ... നിങ്ങൾക്ക് ഇപ്പോൾ ചെയ്യാവുന്ന സഹായം ഇവർക്കൊരു ജീവിതമാർഗ്ഗമുണ്ടാക്കി കൊടുക്കുക എന്നതാണ്. മൂന്നു വർഷം എന്റെ കൂടെ എന്റെ ശരീരത്തിന്റെയും മനസ്സിന്റെയും ഭാഗമായി ഒരുമിച്ചുണ്ടായിരുന്ന ബിനുവിന്റെയും ബിൻസിയുടെയും സ്വഭാവത്തിന് ,അധ്വാനശേഷിക്ക് ഞാൻ ഗ്യാരണ്ടി..
Share:

ഡാമുകളോ പ്രളയം ഉണ്ടാക്കിയത്: വിമര്‍ശനത്തിന് മുഖ്യമന്ത്രിയുടെ മറുപടി


തിരുവനന്തപുരം:  പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലാഭം ലക്ഷ്യമിട്ട് കെ.എസ്.ഇ.ബി ഡാമുകള്‍ അവസാനനിമിഷം വരെ തുറക്കാതെ വച്ചതും മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതുമാണ് പ്രളയത്തിന് കാരണമായാതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉയര്‍ത്തിയിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി.
ഒരു സീസണിലെ മഴയെ ഒരു വര്‍ഷത്തെ മഴയുമായി താരതമ്യപ്പെടുത്തുന്നു. പ്രതിപക്ഷ നേതാവ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളപ്പൊക്കമുണ്ടായത് ഡാം തുറന്നുവിട്ടതുകൊണ്ടെന്ന വാദം തെറ്റെന്നും സംസ്ഥാനത്ത് 154% അധികം മഴ പെയ്തെന്നും പിണറായി വിജയന്‍ പറഞ്ഞു.  പെട്ടെന്ന് കനത്ത മഴ പെയ്തപ്പോഴാണ് ഡാം തുറന്നത്. പമ്പയിലെ കക്കി ഉള്‍പ്പടെയുളള അണക്കെട്ടുകള്‍ തുറക്കേണ്ടി വന്നു. ബാണാസുരസാഗര്‍ തുറക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കാറില്ല. മണ്ണുകൊണ്ടുണ്ടാക്കിയ ഡാമാണ് ബാണാസുരസാഗര്‍. സംഭരണശേഷിക്ക് മുകളിലെത്തിയാല്‍ ഒഴുക്കിക്കളഞ്ഞേ തീരൂ എന്നും പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും സര്‍ക്കാരില്‍ നിന്നുണ്ടായില്ലെന്നും ഡാമുകള്‍ തുറന്നുവിട്ടാല്‍ ഉണ്ടാവുന്ന നാശനഷ്ടങ്ങളെക്കുറിച്ച് യാതൊരു ധാരണയും വൈദ്യുതിവകുപ്പിനുണ്ടായിരുന്നുവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. എന്നാല്‍ ചെന്നിത്തലയുടെ ഈ പ്രസ്താവനയ്ക്ക് ചുട്ട മറുപടി കൊടുക്കുകയായിരുന്നു പിണറായി. ചെന്നിത്തലയ്ക്ക് മറുപടി അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ തന്നെയുണ്ട് എന്നും പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.  ഷട്ടര്‍ തുറക്കേണ്ടത് അനിവാര്യതയെന്ന് പ്രതിപക്ഷ നേതാവ് പോസ്റ്റിട്ടിരുന്നു എന്നും മുഖ്യമന്ത്രി  പറഞ്ഞു. രമേശ് ചെന്നിത്തലയുടെ ഓരോ പോസ്റ്റും മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വായിക്കുകയും ചെയ്തു. പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ അനുചിതമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
Share:

വാട്ട്സ്ആപ്പില്‍ തന്നെ യൂട്യൂബ് കാണാം; പിഐപി വരുന്നു


വാട്ട്സ്ആപ്പിന്‍റെ പിക്ചര്‍ ഇന്‍ പിക്ചര്‍ ഫീച്ചര്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഉടന്‍ ലഭ്യമാകും എന്ന് റിപ്പോര്‍ട്ട്. ഈ ഫീച്ചര്‍ വാട്ട്സ്ആപ്പിനെ യൂട്യൂബ്, വാട്ട്സ്ആപ്പ് വീഡിയോകളുമായി ഇന്‍റഗ്രേറ്റ് ചെയ്യാന്‍ സഹായിക്കുമെന്ന് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്ട്സ്ആപ്പിന്‍റെ ബീറ്റ പതിപ്പ് 2.18.234 ല്‍ ഇത് ലഭ്യമാകുന്നു എന്നാണ് വിവരം.
ഈ ഫീച്ചറില്‍ ഇനിയും അപ്ഡേറ്റുകള്‍ ആവശ്യമുണ്ടെന്നാണ് ബീറ്റ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ പറയുന്നത്. ഇത് പ്രകാരം യൂട്യൂബ്, ഇന്‍സ്റ്റ വീഡിയോ ലിങ്കുകള്‍ വാട്ട്സ്ആപ്പില്‍ ലഭിച്ചാല്‍ അത് പ്ലേ ആകുവാന്‍ അതാത് ആപ്പുകളിലേക്ക് ഡീ ഡയറക്ട് ചെയ്യില്ല. പകരം ഒരു ബബിള്‍ ഇഫക്ടില്‍ ആരാണോ അയച്ചത് ആ വ്യക്തിയുടെ ചാറ്റ് വിന്‍ഡോയില്‍ തന്നെ വീഡിയോ പ്ലേ ആകും.
Share:

വാട്ട്സ്ആപ്പിന് കേന്ദ്ര സര്‍ക്കാറിന്‍റെ താക്കീത്



ദില്ലി: വാട്ട്സ്ആപ്പിലൂടെ വ്യാജ സന്ദേശങ്ങള്‍ പരക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ സന്ദര്‍ശനം നടത്തുന്ന സിഇഒ ക്രിസ് ഡാനിയൽസുമായി ഐടി മന്ത്രി രവി ശങ്കർ പ്രസാദ് നടത്തിയ ചര്‍ച്ചയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. ഇക്കാര്യം വാട്ട്സ്ആപ്പ് സിഇഒയെ ഗൗരവമായി ഓര്‍മ്മപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
നേരത്തെയും ചൂണ്ടിക്കാട്ടിയ ഒരു വിഷയമാണിത്. നൂറും ആയിരവും പേരിലേക്ക് പ്രചരിപ്പിക്കപ്പെടുന്ന സന്ദേശത്തിന്‍റെ കൃത്യമായ ഉറവിടം കണ്ടെത്താനുള്ള സംവിധാനം വേണം. ഇതിന് റോക്കറ്റ് സയൻസിന്‍റെ ആവശ്യകതയൊന്നുമില്ല. പരിഹാരമാണ് പ്രധാനം. ഇത്തരം നടപടികൾ ഉറപ്പിക്കാനായില്ലെങ്കിൽ പ്രേരണക്കുറ്റത്തിന് വാട്സാപ് നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു.

ഇന്ത്യയിൽ ഒരു ഓഫീസ് തുറക്കണമെന്നും ഉപയോക്താക്കളുടെയും മറ്റും പ്രശ്ന പരിഹാരത്തിന് പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സർക്കാരിന്‍റെ ആവശ്യങ്ങളോട് ക്രിയാത്മ പ്രതികരണമാണ് വാട്ട്സ്ആപ്പ് സിഇഒയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
ആൾക്കൂട്ട കൊലപാതകം, പ്രതികാര പോൺ തുടങ്ങിയവക്ക് പരിഹാരം അനിവാര്യമാണ്. ഇത് രാജ്യത്തെ നിയമങ്ങൾക്കു വിരുദ്ധവും ക്രിമിനൽ സ്വഭാവവുമുള്ളവയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Share:

കേരളത്തെ സഹായിക്കണമെന്ന് ആരാധകൻ, ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു കോടി രൂപ നല്‍കി നടൻ സുശാന്ത് സിംഗ്


പ്രളയദുരിതത്തില്‍ പെട്ട് താറുമാറായ കേരളത്തിന് സഹായവുമായി നടൻ സുശാന്ത് സിംഗും.  ആരാധകന്റെ പേരില്‍ ഒരു കോടി രൂപയാണ് സുശാന്ത് സിംഗ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയത്.
കേരളത്തെ സഹായിക്കണമെന്നുണ്ട് എന്ന് ആരാധകൻ സാമൂഹ്യ മാധ്യമത്തിലൂടെ സുശാന്ത് സിംഗിനെ കമന്റായി അറിയിക്കുകയായിരുന്നു. പ്രളയദുരിതത്തില്‍ പെട്ടവരെ എനിക്ക് സഹായിക്കണമെന്നുണ്ട്. പക്ഷേ എന്റെ കയ്യില്‍ പണമില്ല. ഞാൻ എങ്ങനെ സഹായിക്കും, പറയൂ, എന്നായിരുന്നു ആരാധകന്റെ കമന്റ്. ഉടൻ തന്നെ സുശാന്ത് സിംഗിന്റെ മറുപടിയുമെത്തി. താങ്കളുടെ പേരില്‍ ഞാൻ പണം അയക്കാം. അത് എത്തേണ്ടവരുടെ അടുത്ത് എത്തിയെന്ന്  ഉറപ്പാക്കുമെന്നുമായിരുന്നു സുശാന്ത് സിംഗിന്റെ മറുപടി. പിന്നീട് ഓണ്‍ലൈൻ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സുശാന്ത് സിംഗ് ഒരു കോടി രൂപ അയക്കുകയും ചെയ്‍തു. അതിന്റെ ഫോട്ടോ ഷെയര്‍  ചെയ്തതിനോടൊപ്പം സുഷാന്ത് സിംഗ് ആരാധകന് നന്ദി അറിയിക്കുകയും ചെയ്‍തു.  പ്രിയപ്പെട്ട സുഹൃത്തെ നിങ്ങള്‍ക്ക് വേണ്ടി പറഞ്ഞ കാര്യം ചെയ്‍തു. എന്നെ കൊണ്ട് ഇത് ചെയ്യിപ്പിച്ചത് താങ്കളാണ്. നിങ്ങളെയോര്‍ത്ത് എനിക്ക് അഭിമാനമുണ്ട്. അത്യാവശ്യമുള്ള സമയത്താണ് നിങ്ങള്‍ അത് ചെയ്യിപ്പിച്ചത്. ഒരുപാട് സ്നേഹം.- സുശാന്ത് സിംഗ് പറഞ്ഞു. ഒപ്പം #my_kerala എന്ന ഹാഷ് ടാഗ് ചെയ്യാനും സുശാന്ത് സിംഗ് മറന്നില്ല.
Share:

ദുരിതാശ്വാസത്തിനായി മുൻപും ഇന്ത്യ വിദേശധനസഹായം സ്വീകരിച്ചിട്ടുണ്ട്‌; ഏറ്റവുമധികം കൈപ്പറ്റിയത്‌ ഗുജറാത്ത്‌ ഭൂകമ്പത്തെ തുടർന്ന്‌


കൊച്ചി > ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇന്ത്യ വിദേശരാജ്യങ്ങളിൽ നിന്നും സഹായം കൈപ്പറ്റിയിട്ടില്ലെന്ന വാദം തെറ്റ്‌. മുൻപും പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിനായി ഇന്ത്യ വിദേശസഹായം സ്വീകരിച്ചിട്ടുണ്ട്‌. 2001ൽ ഗുജറാത്ത്‌ ഭൂകമ്പത്തിനുശേഷമാണ്‌ ദുരിതാശ്വാസത്തിനായി ഏറ്റവുമധികം സഹായം കൈപ്പറ്റിയത്‌.

1991ൽ ഉത്തർകാശി ഭൂകമ്പത്തെ തുടർന്നും 1993ൽ ലാത്തുർ ഭൂകമ്പത്തെ തുടർന്നും  യുകെയിൽ നിന്ന്‌ 8 മില്യൺ ഡോളറും വീതം ഇന്ത്യ സഹായധനം സ്വീകരിച്ചു. 2001ൽ ഗുജറാത്ത്‌ ഭൂകമ്പത്തെ തുടർന്ന്‌ അമേരിക്കയിൽ നിന്ന്‌ 17 മില്യൺ ഡോളറും യുകെയിൽ നിന്ന്‌ 21 മില്യൺ ഡോളറും ജർമനിയിൽ നിന്നും 9.5 മില്യൺ ഡോളറും ഇന്ത്യ കൈപ്പറ്റി. ആകെ 47.5 കോടി രൂപയുടെ സഹായമാണ്‌ ഗുജറാത്ത്‌ ഭൂകമ്പത്തെ തുടർന്ന്‌ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിദേശത്തു നിന്നും ഇന്ത്യ കൈപ്പറ്റിയത്‌. അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരാണ്‌ അന്ന്‌ രാജ്യം ഭരിച്ചിരുന്നത്‌. ഗുജറാത്തിലും ബിജെപിക്കായിരുന്നു ഭരണം.

2002ൽ തന്നെ ബംഗാളിലെ ചുഴലിക്കാറ്റിനെ തുടർന്ന്‌ യുകെയിൽ നിന്നും വീണ്ടും 8 മില്യൺ ഡോളർ സഹായധനം വാങ്ങി. പിന്നീട്‌ 2004ൽ ബീഹാറിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന്‌ അമേരിക്ക 3 ലക്ഷം ഡോളറും യുകെ 4.4 ലക്ഷം ഡോളറും സഹായധനം നൽകി. 2004ന്‌ ശേഷം ഇതുവരെ ഇന്ത്യ വിദേശധനസഹായം സ്വീകരിച്ചിട്ടില്ല.

ദുരിതാശ്വാസത്തിനായി വിദേശരാജ്യങ്ങളിൽ നിന്നും സഹായം കൈപ്പറ്റുന്നത്‌ വിലക്കുന്ന നിയമങ്ങളൊന്നും രാജ്യത്ത്‌ നിലവിലില്ല. പ്രളയക്കെടുതിയിൽ കേരളത്തെ സഹായിക്കാൻ യുഎഇ നൽകിയ 700 കോടി രൂപയുടെ ധനസഹായം നിരസിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ തുടർന്നാണ്‌ ഇക്കാര്യം സജീവ ചർച്ചയായിരിക്കുന്നത്‌.
Share:

അരി ചുമന്നത്‌ മറ്റാരുമല്ല; ഈ താരം തന്നെ


കരിമണ്ണൂർ> അഭയകേന്ദ്രങ്ങളിൽ ആശ്വാസമെത്തിക്കാൻ ചലച്ചിത്രനടനും. ഹാസ്യതാരം ജാഫർ ഇടുക്കിയാണ് അരി, പലചരക്ക് സാധനങ്ങൾ, വസ്ത്രങ്ങൾ എന്നിവ ദുരിതാശ്വാസകേന്ദ്രങ്ങളിലെത്തിക്കാൻ  മുൻനിരക്കാരനായത്.
സിപിഐ എം നേതാവും ഗ്രന്ഥശാലാ പ്രവർത്തകനുമായിരുന്ന ടി വി ചന്ദ്രന്റെ സ്മരണാർഥം ഉടുമ്പന്നൂരിൽ പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ‌്റ്റ‌് നടത്തിയ ദുരിതാശ്വാസപ്രവർത്തനങ്ങളിലാണ് ജാഫർ ഇടുക്കി പങ്കെടുത്തത്. പണവും ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും നൽകിയ അദ്ദേഹം അരിച്ചാക്കുകൾ ചുമന്ന് വാഹനങ്ങളിൽ കയറ്റാനും സഹായിച്ചു.  ഉടുമ്പന്നൂർ പഞ്ചായത്തിലെ ദുരിതാശ്വാസക്യാമ്പുകൾ സന്ദർശിക്കാനും അദ്ദേഹം സമയം കണ്ടെത്തി.
Share:

പെരുന്നാളാഘോഷം മാറ്റിവച്ച് ദുരന്തബാധിതരെ സഹായിച്ച കുട്ടികളെ കാണാന്‍ പോലീസെത്തി


കാസർകോട്: പ്രളയബാധിതരെ സഹായിക്കാനായി പെരുന്നാളിന് കിട്ടിയ പണം മാറ്റിവച്ച് നാടിന് മാതൃകയായി കുരുന്നുകളെ കാണാന്‍ പുത്തനുടുപ്പുകളും ചെരുപ്പുകളുമായി ജനമൈത്രി പോലീസെത്തി. ബളാലിലെ എൽ.കെ.ബഷീറിന്‍റെ മക്കളായ ഹാഷിറിനും നെബീലിനും സഹോദരി പുത്രൻ യാസിനുമാണ് ചൊവ്വാഴ്ച ഉച്ചയോടെ  വെള്ളരിക്കുണ്ട് സി.ഐ.എം .സുനിൽ കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം  സന്ദര്‍ശിച്ചത്.
പെരുന്നാൾ ആഘോഷം മാറ്റിവെച്ചു ദുരിത ബാധിതരെ സഹായിക്കാൻ കൈകോർത്ത മൂവർ സംഘത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് വെള്ളരിക്കുണ്ട് പോലീസ് കുട്ടികളെ അവരുടെ വീട്ടിൽ എത്തി നേരിൽ കണ്ട് അഭിനന്ദിക്കുവാനും അവർക്ക് പെരുന്നാൾ മധുരവും നൽകാനും തയ്യാറായത്.
ബാപ്പ കൊടുത്ത പണവുമായി ഏഴാം ക്ലാസുകാരനായ ഹാഷിറും രണ്ടാം ക്ലാസുകാരനായ നബീലും ഒന്നാം ക്ലാസുകാരനായ യാസീനും വെള്ളരിക്കുണ്ടിലെ തുണിക്കടയില്‍ ചെന്ന് വസ്ത്രങ്ങള്‍ വാങ്ങി. അടുത്തകടയിൽ നിന്നും വിവിധ വലുപ്പത്തിലുള്ള ചെരുപ്പുകളും വാങ്ങി ദുരന്തത്തിനിരകളായവര്‍ക്കായി നല്‍കുകയായിരുന്നു. മാത്രമല്ല ഈ പെരുന്നാളിന് പുത്തനുടുപ്പുകള്‍ വേണ്ടെന്നും കുട്ടികള്‍ തീരുമാനിച്ചിരുന്നു.
ചെറിയ കുട്ടികള്‍ സാധനങ്ങള്‍ വാങ്ങി പ്രളയ ബാധിതരെ സഹായിക്കാൻ പോലീസ് സ്റ്റേഷനിൽ എത്തിയതാണ് പോലീസിനെ ഇവരെ വീട്ടിലെത്തി അനുമോദിക്കുവാൻ പ്രേരിപിച്ചതെന്നും മറ്റുകുട്ടികൾക്കും  ഇവരുടെ പ്രവർത്തനം പ്രചോദനമാകണമെന്നും വെള്ളരിക്കുണ്ട് സി.ഐ.സുനിൽകുമാർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു. വെള്ളരിക്കുണ്ട് എസ്‌.ഐ.എം.എ.ജോസ്.സിവിൽ പോലീസ് ഓഫീസർമാരായ ഇല്യാസ്, രമ്യ, രാജൻ എന്നിവരും കുട്ടികളെ കാണാനെത്തി.
Share:

നാവിക സേനയ്ക്ക് നന്ദി അര്‍പ്പിച്ചത് അച്ഛന്‍റെ ഡബിള്‍ മുണ്ട് കീറി; കേരളം ഏറ്റെടുത്ത ചിത്രത്തിന് പിന്നിലെ കഥ


ആലുവ: അതിജീവനത്തിനുള്ള പോരാട്ടം കേരളജനത നടത്തുമ്പോള്‍ പ്രളയക്കെടുതിയിലെ ഒരുപാട് ചിത്രങ്ങള്‍ ഹൃദയത്തെ തൊടുന്ന രീതിയില്‍ പുറത്തു വന്നിരുന്നു. അതിലൊന്നായിരുന്നു വീടിന്‍റെ ടെറസില്‍ നന്ദി അര്‍പ്പിച്ച ചിത്രം നാവിക സേന പുറത്തു വിട്ടത്.
കൊച്ചിയില്‍ നിന്നുള്ള ചിത്രം എന്ന നിലയിലാണ് നാവിക സേന ആ ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. അതിന് പിന്നാലെ വെള്ള അക്ഷരത്തില്‍ താങ്ക്സ് എന്ന എഴുതിയ ആ ചിത്രം കേരളം ഏറ്റെടുത്തു. ഹെലികോപ്ടറില്‍ എത്തി എയര്‍ ലിഫ്റ്റിംഗിലൂടെ ഒരുപാട് പേരുടെ ജീവന്‍ രക്ഷിച്ച നാവിക സേനയ്ക്ക് ഈ ചിത്രം ഉപയോഗിച്ച് കേരളം മുഴുവന്‍ നന്ദി അറിയിച്ച് കൊണ്ടിരുന്നു.
ഇതിന് പിന്നാലെ അതെഴുതിയ വീട് അന്വേഷിക്കുകയായിരുന്നു മലയാളികള്‍. അതിനുള്ള ഉത്തരം ഇതാ ലഭിച്ചിരിക്കുന്നു. നോര്‍ത്ത് പറവൂര്‍ കിഴക്കേ കടുങ്ങല്ലൂര്‍ മുല്ലേപ്പിള്ളി വീട്ടില്‍ ധനപാലനാണ് വ്യത്യസ്തമായ ആ നന്ദി എഴുതിയതിന് പിന്നില്‍. അച്ഛന്‍റെ ഡബിള്‍ മുണ്ട് കീറിയാണ് ധനപാലന്‍ വെള്ള അക്ഷരത്തില്‍ താങ്ക്സ് എന്ന എഴുതിയത്.
എന്നാല്‍, ധനപാലനെയും കുടുംബത്തെയും ഹെലികോപ്ടറില്‍ അല്ല രക്ഷിച്ചത്. സമീപത്തെ വീട്ടിലെ പ്രായമുള്ളവരെയെല്ലാം നാവിക സേന എയര്‍ ലിഫ്റ്റിംഗിലൂടെയാണ് രക്ഷിച്ചത്. ഇതിനുള്ള നന്ദിയായിട്ടാണ് അങ്ങനെ ചെയ്തതെന്നും ധനപാലന്‍ പറഞ്ഞു.
Share:

‘‘കൂലിപ്പണിക്കാരന്റെ ഭാര്യ ആയതു കൊണ്ട് ഞാൻ ഗർഭിണി അവാണ്ടിരുന്നിട്ടില്ല, സുഖ പ്രസവം അവാണ്ടിരുന്നിട്ടില്ല, കുഞ്ഞിന് തൂക്കം കുറവില്ല! വൈറലായി പെണ്‍കുട്ടിയുടെ കുറിപ്പ്


‘‘കൂലിപ്പണിക്കാരന്റെ ഭാര്യ ആയതു കൊണ്ട് ഞാൻ ഗർഭിണി അവാണ്ടിരുന്നിട്ടില്ല, സുഖ പ്രസവം അവാണ്ടിരുന്നിട്ടില്ല, കുഞ്ഞിന് തൂക്കം കുറവില്ല, പട്ടിണി കിടന്നിട്ടില്ല, സ്നേഹവും സമാധാനവും ഉണ്ട്, ഞാൻ പഴയതിനേക്കാൾ നന്നാവുക അല്ലാതെ മോശമായിട്ടില്ല... ജോലി നോക്കിയല്ല പങ്കാളിയെ തിരഞ്ഞെടുക്കേണ്ടത്, നമ്മുടെ ഇല്ലായ്മയെ പോലും പ്രണയിക്കാനും സഹിക്കാനും കഴിവുള്ള ആളിനെയാണ്..... സുഖങ്ങൾ തേടി മാത്രം പോവുന്നത് കൊണ്ടാണ് ഈ കാലത്തു വിവാഹമോചനങ്ങൾ കൂടുന്നത്..... എല്ലാ സൗഭാഗ്യങ്ങളും ഉണ്ടെങ്കിൽ പോലും പങ്കാളി ഒരു പെണ്ണ് പിടിയനോ മദ്യപാനിയോ ആണെങ്കിൽ തീർന്നില്ലേ കാര്യം. എന്തും പരസ്പരം സഹിക്കാനും വിട്ടുകൊടുക്കാനും പങ്കിടാനും കഴിവുള്ള ഇണയെ തിരഞ്ഞെടുക്കൂ. അവിടെ ആണ് കാര്യം. അല്ലാണ്ട് ജോലിയിലോ സമ്പത്തിലോ അല്ല. പണവും പദവിയും നോക്കി സ്നേഹിക്കുവന്റെ കരണം നോക്കി അടിക്കാൻ കെല്പുണ്ടാവണം നമുക്ക്.’’

കാവ്യ ബാല എന്ന പെൺകുട്ടി ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിലെ വരികളാണിത്.

നിനക്കു വല്ല സർക്കാർ ജോലിക്കാരനെയും കെട്ടിക്കൂടായിരുന്നോ പെണ്ണെ... എന്തിനാ ചെറുപ്പത്തിലേ കല്യാണം കഴിച്ചു ജീവിതം ബോറാക്കിയതെന്നൊക്കെ ചോദിക്കുന്നവർക്കുള്ള കാവ്യയുടെ മറുപടിയാണിത്.

‘‘അതേ, ഞാനൊരു കൂലിപ്പണിക്കാരന്റെ ഭാര്യയാണ്.’’

ഉപദേശിക്കുന്നവരുടെ മുഖത്തു നോക്കി കാവ്യ അഭിമാനത്തോടെ പറയുന്നു.

ദിവസക്കൂലിക്കു കെട്ടിടം പണിയാണ് കാവ്യയുടെ ഭർത്താവ് രാഹുലിനു ജോലി. എന്നാൽ താനതിൽ തൃപ്തയാണെന്നും, സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നതായും കാവ്യ പറയുന്നു. ജോലിയും സമ്പത്തും നോക്കി പങ്കാളിയെ തിരഞ്ഞെടുക്കുന്നവർക്ക് കാവ്യ ഒരു മറുപടിയാണ്. കാവ്യയുടെ കുറിപ്പ് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

കാവ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നിനക്ക് വല്ല സർക്കാർ ജോലിക്കാരനെ വല്ലോം കെട്ടിക്കുടയിരുന്നോ പെണ്ണെ...... ?എന്തിനാ ചുമ്മാ ചെറുപ്പത്തിലേ കല്യാണം കഴിച്ചു ജീവിതം ബോറാക്കിയത് എന്നൊക്കെ പറയുന്ന എന്റെ ചങ്ക് സുഹൃത്തുക്കൾ ആണ് ഈ പോസ്റ്റ് ഇടാൻ എന്നെ പ്രകോപിച്ചതു...... സർക്കാർ ജോലിക്കാർ തന്നെ വേണമെന്ന് പറഞ്ഞു കാത്തു നിൽക്കുന്ന നിങ്ങളോടൊക്കെ ഒരു കൂലി പണിക്കാരനെ കെട്ടിയ എന്റെ ചില നല്ല നല്ല അനുഭവങ്ങൾ ഞാൻ ഇവിടെ പങ്ക് വയ്ക്കട്ടെ...അതിനു മുന്നേ എങ്ങനെ ഇത്തരം ജീവിതത്തോട് ഞാൻ പൊരുത്തപ്പെടുന്നു എന്നുള്ളതിന്റെ ടിപ്സ് പറഞ്ഞു തരാം.

ടിപ്സ് no:1എന്റെ അച്ഛൻ ഒരു സാധാരണക്കാരനായ പാവം ചുമട്ടു തൊഴിലാളി ആണ്

ടിപ്സ് no:2സാധരണ കുടുംബത്തിൽ ജനിച്ചത് കൊണ്ടായിരിക്കാം അച്ഛൻ വാങ്ങി തരുന്ന എന്തിലും ത്രിപ്ത ആയിരുന്നു.

ടിപ്സ് 3ജീവിതത്തിൽ സ്നേഹത്തിനായിരുന്നു ഞാൻ ഏറ്റവും വില കല്പിച്ചിരുന്നത്.(അമിതമായി ഉള്ള ആന്മാർതഥ കൊണ്ട് ഒരുപാട് പണി വാങ്ങിയിട്ടും ഉള്ള ആളാണുട്ടോ )
ടിപ്സ് no 4 എന്നും എപ്പോളും ഞാൻ ആരെയും അനുകരിക്കാൻ ശ്രമിച്ചിട്ടില്ല (ഉള്ളത് കൊണ്ട് ഫ്രീക് ആക്കി അങ്ങ് നടക്കും )ഇനി കാര്യത്തിലേക്കു കടക്കാം സുഹൃത്തുക്കൾ കളിയാക്കും പോലെ വളരെ ചെറിയ പ്രായത്തിൽ വിവാഹിതരായവർ ആണ് ഞാനും എന്റെ കെട്ടിയോനും...പക്ഷെ ഇന്ന് വരെ ഒന്നിന്റെയും വിഷമം ഞാൻ അറിഞ്ഞിട്ടില്ല.... കല്യാണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോളാ അറിയുന്നേ ഞാൻ ഒരു ഭാര്യ മാത്രമല്ല ഒരു അമ്മയും ആവാൻ പോവുക ആണെന്ന്...സന്തോഷത്തിനേക്കാൾ ഏറെ ടെൻഷനും ഉണ്ടായിരുന്നു...... മുമ്പിലേക്ക് ഉള്ള ചിലവിന്റെ കാര്യം ഓർത്തു... അന്ന് രാഹുൽ ഏട്ടൻ എന്നെ കെട്ടിപിടിച്ചു പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു നീ എന്തിനാ മീനുഊ ടെൻഷൻ അടിക്കുന്നെ നിന്റെ രാഹുൽ ഏട്ടൻ ഇല്ലെന്ന്..... പിന്നീട് അങ്ങോട്ട്‌ പുതിയ ജീവിതത്തിലേക്കും പുതിയ പുതിയ അനുഭവങ്ങളേകും ഉള്ള നെട്ടോട്ടമായിരുന്നു..... എനിക്ക് നാലാം മാസം ഉള്ളപ്പോൾ എങ്ങാനുമാണ് രാഹുൽ ഏട്ടന്റെ സുഹൃത്തു മുഗേന ഇപ്പൊ ഉള്ള പണി ടീമിലേക്കു ഉള്ള ആഗമനം.

(തേപ്പിന്റെ പണി )രാവിലെ ഏഴ് മണി തൊട്ടു ഉച്ചയ്ക്ക് 2മണിവരെ. നല്ല രസമാ ശെരിക്കും 11മണിന്റെ ചായ കുടിക്കുമ്പോ എന്നെ ഫോണിൽ വിളിച്ചു ചോദിക്കും ബെർതെ ഓരോ വിഷേശങ്ങൾ ആ ഫോൺ കോൾ ശെരിക്കും ഒരു ആശ്വാസമാണ്. എല്ലാ ടെൻഷനും ഇല്ലാതാകാൻ ഒരു ഒറ്റമൂലി.... ഏകദേശം 1മണി ആവുമ്പോളേക്കും ഞാനും അമ്മയും ചോറും കറിയും ഒക്കെ ഉണ്ടാക്കി വയ്കും ഞാൻ മാത്രം കഴിക്കൂല എന്റെ ഭക്ഷണ സമയം 2 15 ആണ്... ആ സമയ രാഹുൽ ഏട്ടൻ വരിക. ഗർഭിണികളായ കുട്ടികൾ നേരത്തെ ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞു ഒരു വിധം അറിയുന്നവർ ഒക്കെ എന്നെ വഴക്ക് പറഞ്ഞ കാലം.

സമയം ആയി കഴിഞ്ഞാൽ ആളുണ്ടാകും ഞങ്ങളുടെ പണ്ടത്തെ വണ്ടി പാഷൻ പ്ലസിന്റെ മുകളിൽ അങ്ങനെ വരുന്നു ആ വണ്ടി ഏകദേശം 100മീറ്റർ അകലെന്ന് വരുമ്പോൾ തന്നെ നമുക്ക് മനസിലാകും ആള് വരുന്നുണ്ടെന്നു അങ്ങനത്തെ ഒരു പ്രത്യേക സൗണ്ട് ആയിരുന്നു.... ആ ഒച്ച കേൾക്കുമ്പോൾ ഞാൻ പുറത്തിറങ്ങി നിന്നിട്ടുണ്ടാകും... വരുമ്പോൾ കയ്യിലേക്കാ നോക്ക കൊറേ ഐറ്റംസ് ഉണ്ടാകും അതിൽ. അത് മൊത്തം തിന്നാലും വിശപ്പ് മാറില്ലായിരുന്നു പാറു ഉള്ളിന്ന് എല്ലാം അടിച്ചു മാറ്റുന്നുണ്ടാകും ചിലപ്പോ എന്ന് പറഞ്ഞു ഞങ്ങൾ ചിരിക്കും.

വന്നപാട് ബാക്കി പൈസ എന്റെ കയ്യിൽ തരും ആ പൈസയ്ക് രാഹുൽ ഏട്ടന്റെ വിയർപ്പിന്റെ മണം ആയിരുന്നു..... കയ്യിലും കാലിലുമൊക്കെ നിറയെ സിമെന്റ് പറ്റി നല്ല ചേലുള്ള കോലത്തിൽ നല്ല സ്നേഹ പ്രകടനം കുറച്ച് നേരത്തേക്ക്.... വീട്ടിൽ ഒച്ചയും അനക്കവും വരിക അപ്പോള....പ്രസവം അടുക്കാറായപ്പോൾ ആദ്യത്തെ ഉഷാറൊന്നും ഇല്ലാതായി കയ്യും കാലുമൊക്കെ നല്ല വേദന നിൽക്കാനും ഇരിക്കാനും കിടക്കാനും പറ്റാത്ത അവസ്ഥ...പക്ഷെ അപ്പോളൊക്കെ രാഹുൽ ഏട്ടന്റെ സാനിധ്യം എനിക്ക് നല്ല ആന്മ വിശ്വാസം തന്നിരുന്നു... ദിവസങ്ങൾ കഴിഞ്ഞു നാളെ ആണ് ആ ദിവസം പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റ്‌ ആവാൻ പറഞ്ഞ ദിവസം. എന്നെക്കാൾ ടെൻഷൻ മൂപ്പർക്ക് ആയിരുന്നു പൈസയുടെ കാര്യത്തിൽ ടെൻഷൻ ഇല്ല. ഓരോ രണ്ടാഴ്ച കഴിഞ്ഞു ഡോക്ടർ നെ കാണുന്ന പൈസയും മരുന്നിന്റെ പൈസയും... പിന്നെ അല്ലറ ചില്ലറ ചിലവും കഴിച്ചാൽ ബാക്കി ഒക്കെ ഞങ്ങൾ സ്വരുക്കൂട്ടി വച്ചിരുന്നു...

ആശുപത്രിയിൽ എത്തി പിറ്റേന്ന് പുലർച്ചെ ചെറുതായി എന്തൊക്കയോ അസ്വസ്ഥത വന്നു തുടങ്ങി. വിവരം വാർഡ് സൂപ്രഡിനെ അറിയിച്ചപ്പോൾ dr വന്നു നോക്കി ഉടനെ തന്നെ ലേബർ റൂമിലേക്ക്‌ പോകാൻ പറഞ്ഞു. അങ്ങോട്ട്‌ പോവാൻ ഉള്ള തിരക്കിൽ വെള്ള ഉടുപ്പും മുണ്ടും മാറ്റുന്ന സമയം എന്റെ അമ്മേന്റെ വക ഒരു ആക്കി പറയലും '18)o വയസ്സിൽ ലേബർ റൂമിലെന്ന്' എനിക്ക് പ്രത്യേകിച്ച് ചിരി ഒന്നും വന്നില്ല അതിന്റെ ഉള്ളിൽ കയറിപ്പോ ശെരിക്കും പേടിച്ചു ഞാൻ എങ്ങനെ എങ്കിലും അതിന്റെ പുറത്ത് കടന്നാൽ മതിയെന്നായി ചെറിയ വേദന വന്നപ്പോൾ തന്നെ ഞാൻ ഞാൻ dr ന്റെ അടുത്ത് പോയി ചോദിച്ചേ എനിക്ക് അവസാനമായി എന്റെ ഹസ്ബന്റിനെ ഒന്ന് കാണിച്ചു തരുമോ എന്ന..... പക്ഷെ എന്റെ പ്രായത്തിനോടുള്ള വാത്സല്യം എല്ലാവരും എന്നോട് കാണിച്ചിരുന്നു... പ്രസവം സുഖമായി നടന്നു ആഗ്രഹിച്ച പോലെ പെൺ കുഞ്ഞു 3. 500 wait.ഒന്നിനും ഒരു കുറവുമില്ല.....ഇപ്പോളും അങ്ങനെ തന്നെ മോൾക്കോ എനിക്കോ ഒന്നിന്റെയും കുറവില്ല.

ഗുണപാഠം ----

1 കൂലി പണിക്കാരന്റെ ഭാര്യ ആയതു കൊണ്ട് ഞാൻ ഗർഭിണി അവണ്ടിരുന്നിട്ടില്ല

2സുഖ പ്രസവം അവണ്ടിരുന്നിട്ടില്ല

3കുഞ്ഞിന് തൂക്ക കുറവില്ല

4പട്ടിണി കിടന്നിട്ടില്ല

5 സ്നേഹവും സമാദാനവും ഉണ്ട്....

6ഞാൻ പഴയതിനേക്കാൾ നന്നാവുക അല്ലാതെ മോശമായിട്ടില്ല. ജോലി കൂലി ആണെങ്കിലും സർക്കാർ ജോലി ആണെങ്കിലും സംഭവിക്കാൻ ഉള്ളത് സംഭവിക്കും (നല്ലത് ആണെങ്കിലും ചീത്ത ആണെങ്കിലും ) ജോലി നോക്കിയല്ല പങ്കാളിയെ തിരഞ്ഞെടുക്കേണ്ടത് നമ്മുടെ ഇല്ലായിമയെ പോലും പ്രണയിക്കാനും സഹിക്കാനും ഉള്ള കഴിവുള്ള ആളിനെ ആണ്..... സുഖങ്ങൾ തേടി മാത്രം പോവുന്നത് കൊണ്ടാണ് ഈ കാലത്തു വിവാഹമോചനങ്ങൾ കൂടുന്നത്.....

എല്ലാ സൗഭാഗ്യങ്ങൾ ഉണ്ടെങ്കിൽ പോലും പങ്കാളി ഒരു പെണ്ണ് പിടിയാനോ മദ്യപാനിയോ ആണെങ്കിൽ തീർന്നില്ലേ കാര്യം, എന്തും പരസ്പരം സഹിക്കാനും വിട്ടുകൊടുക്കാനും പങ്കിടാനും കഴിവുള്ള ഇണയെ തിരഞ്ഞെടുക്കു...അവിടെ ആണ് കാര്യം അല്ലാണ്ട് ജോലിയിലോ സമ്പത്തിലോ അല്ല.... പണവും പദവിയും നോക്കി സ്നേഹിക്കുവന്റെ കരണം നോക്കി അടിക്കാൻ കെല്പുണ്ടാവണം നമുക്ക്. നഗ്നനായി വന്ന നമ്മൾ തിരിച്ചു പോകുമ്പോൾ കൂടെ കൂട്ടുന്നത് ഒരു തുണ്ട് വെള്ള തുണി മാത്രം പിന്നെ എന്തിനീ സർക്കാർ ജോലി?ഉള്ള ജീവിതം കൂലി പണിക്കാരന്റെ കൂടെ ആണെങ്കിലും ഹാപ്പി.


Share:

ഡാമുകള്‍ തുറന്നതില്‍ വീഴ്ചയില്ല: ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍




തിരുവനന്തപുരം > കനത്ത മഴയെത്തുടര്‍ന്ന് ഡാമുകള്‍ തുറന്നുവിട്ടതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ റിട്ട. ജസ്റ്റീസ് സി എന്‍ രാമചന്ദ്രന്‍ നായര്‍. മറിച്ചുള്ള പ്രചാരണം കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ്. ഡാമുകള്‍ തുറന്നുവിട്ടില്ലായിരുന്നെങ്കില്‍ സംഭരണശേഷി കവിഞ്ഞ് അവ പൊട്ടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 അത്ര കനത്ത മഴയാണ് ലഭിച്ചിരുന്നത്. പൊട്ടിയിരുന്നെങ്കില്‍ വന്‍ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നേനെ. ഡാമുകള്‍ തുറന്നതിലൂടെ കനത്ത നാശം ഒഴിവാക്കാനായി.ബാണാസുരസാഗര്‍ തുറക്കുന്നതിനെപ്പറ്റി അറിയിപ്പു നല്‍കിയില്ലെന്നാണ്‌ ആരോപണം. ഇക്കാര്യത്തെപ്പറ്റി ചുമതലയുള്ള ചീഫ് എഞ്ചിനിയറോട് അന്വേഷിച്ചിരുന്നു. കൃത്യമായ മുന്നറിയിപ്പു നല്‍കിയെന്നാണ് അദ്ദേഹം അറിയിച്ചത്.

 മഴയെത്തുടര്‍ന്ന് ഡാം ജൂലൈ 15നാണ് ആദ്യം തുറന്നത്. മഴകുറഞ്ഞതിനെത്തുടര്‍ന്ന് അടച്ചു. ആഗസ്ത് അഞ്ചിന് വീണ്ടും തുറന്നു. രണ്ടു ദിവസത്തിനകം ഡാം നിറഞ്ഞു. പിന്നീട് മഴ കനത്തു. കലക്ടറെ അറിയിച്ചു കുറേശ്ശെ തുറന്നു വിട്ടു. മുമ്പ് കനത്ത മഴയുണ്ടായപ്പോള്‍ ഇടുക്കി ഡാം തുറന്നുവിട്ടതിനെത്തുടര്‍ന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ട് ഉള്‍പ്പെടെ വെള്ളത്തിലായിരുന്നു. അതിനാലാണ് ഇക്കുറി ഇടുക്കി ഡാം ആദ്യം തുറക്കാതിരുന്നത്.

 എന്നാല്‍ മഴ കൂടിയപ്പോള്‍ എല്ലാവിധ മുന്നറിയിപ്പും നല്‍കി ഇടുക്കി തുറന്നു.രണ്ടായിരം സ്‌ക്വയര്‍ കിലോമീറ്റര്‍ വരുന്ന വൃഷ്ടിപ്രദേശത്ത് പെയ്യുന്ന മഴ മുഴുവന്‍ ശബരിഗിരി പദ്ധതിയിലേക്കാണ് ഒഴുകി എത്തുന്നത്. ഇതോടെ പമ്പ, അച്ചന്‍കോവിലാര്‍, മണിമലയാര്‍ എന്നിവ നിറയും. കനത്ത മഴയാണ് പ്രളയത്തിന് കാരണം.  ഡാമുകള്‍ സമയത്തിന് തുറന്നതിനാലാണ് ആഘാതം കുറക്കാനായതെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ അറിയിച്ചു.

 
Share:

മാനദണ്ഡം പാലിച്ചു; ദുരന്ത തീവ്രത കുറച്ചത് കെഎസ്ഇബിയുടെ ജാഗ്രത: ചെയര്‍മാന്‍



തിരുവനന്തപുരം > സംസ്ഥാനത്തെ ദുരന്തനിവാരണ സംവിധാനം രാജ്യത്തിന് മാതൃകയെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍ എസ് പിള്ള. സംസ്ഥാനം നേരിടുന്ന അഭൂതപൂര്‍വമായ പ്രളയദുരന്തത്തിന്റെ തീവ്രത കുറയ്ക്കാന്‍ കെഎസ്ഇബിയുടെ ജാഗ്രതാപൂര്‍വമായ പ്രവര്‍ത്തനത്തിന് കഴിഞ്ഞു. അണക്കെട്ടുകളല്ല, അമിത മഴയാണ് പ്രളയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു

 ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള ഡാമുകള്‍ തുറന്നുവിട്ടത്. മറിച്ചുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ ജലനിരപ്പ് 2401 അടി എത്തിയിട്ടും തുറക്കാത്ത ചെറുതോണി അണക്കെട്ടില്‍ 2,398 അടി എത്തുമ്പോള്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് വൈദ്യുതി മന്ത്രി എം എം മണി വ്യക്തമാക്കിയിരുന്നു.

 അതിനുള്ള മുന്നൊരുക്കങ്ങളും പൂര്‍ത്തിയായി. എന്നാല്‍, അപ്രതീക്ഷിതമായി പെയ്ത ശക്തമായ മഴയില്‍ ഇടമലയാര്‍ ഡാം നിറഞ്ഞു. ഇരു ഡാമുകളും ഒരുമിച്ച് തുറന്നാല്‍ എറണാകുളം നഗരത്തില്‍ ഉണ്ടാകാവുന്ന ദുരന്തം മുന്നില്‍ കണ്ടാണ് ഇടുക്കി ഡാമിലെ ട്രയല്‍ റണ്‍ താല്‍ക്കാലികമായി മാറ്റിവച്ചത്. പതിറ്റാണ്ടുകളായി തുലാവര്‍ഷത്തില്‍ മാത്രമേ ഇടുക്കി ഡാം നിറയാറുള്ളൂ.

അതുകൊണ്ടാണ് ഡാമിലെ ജലനിരപ്പ് നിലനിര്‍ത്താനുള്ള ആദ്യ തീരുമാനം എടുത്തത്. മുന്‍ അനുഭവങ്ങള്‍ക്ക് വിരുദ്ധമായി ഒരു മണിക്കൂറില്‍ ജലനിരപ്പ് 0.8 അടി ഉയരുന്ന അവസ്ഥയുണ്ടായി. തുടര്‍ന്നാണ് ഇടുക്കി, എറണാകുളം ജില്ലാ ഭരണസംവിധാനങ്ങളും വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച് തികച്ചും യുക്തിഭദ്രമായ രീതിയിലാണ്‌ ഇടുക്കി ഡാം ഘട്ടം ഘട്ടമായി തുറന്നത്. പിന്നീട് മുല്ലപ്പെരിയാറില്‍നിന്ന് അധികജലം ഒഴുകിയെത്തിയപ്പോഴും ഡാം സുരക്ഷ ഉറപ്പുവരുത്തി കുറ്റമറ്റ രീതിയില്‍ ജലമൊഴുക്ക് നിയന്ത്രിച്ചു.

ബാണാസുരസാഗര്‍, ശബരിഗിരി എന്നിവ ഉള്‍പ്പെടെയുള്ള ഡാമുകള്‍ തുറന്നപ്പോഴെല്ലാം കീഴ്വഴക്കങ്ങള്‍ കൃത്യമായി പാലിച്ചു. കണക്കുകൂട്ടലുകള്‍ തെറ്റിച്ച ജലപ്രവാഹമുണ്ടാകുമ്പോള്‍ സാങ്കേതികതയുടെ പേരിലുള്ള കാത്തിരിപ്പ്  സുരക്ഷാ ഭീഷണി ഉയര്‍ത്തും. ഡാം തുറന്നുവിട്ടില്ലെങ്കില്‍ ഇതേക്കാള്‍  ഭയാനകമായ ദുരന്തം ഉണ്ടാകുമായിരുന്നു. രണ്ടാംഘട്ട മഴയ്ക്ക് മുമ്പും ബാണാസുരസാഗര്‍ നിറയുകയും ജൂലൈ പതിനഞ്ചിന് തുറന്നുവിടുകയും ചെയ്തിരിന്നു.

പെരിയാറിലൂടെ ഒഴുകിയ 6,000 ഘന അടി വെള്ളത്തില്‍ 3,000ത്തില്‍ താഴെ മാത്രമാണ് ഡാമുകളില്‍നിന്ന് വന്നത്. ബാക്കി സംസ്ഥാനമൊട്ടാകെ അനുഭവപ്പെട്ട അതിവൃഷ്ടിയുടെ പരിണിതഫലമാണ്. അച്ചന്‍കോവിലാര്‍ ഉള്‍പ്പെടെയുള്ള നദികളിലും വെള്ളപ്പൊക്കമുണ്ടായി. അണക്കെട്ടുകളാണ് ഒരു പരിധി വരെ വെള്ളം പിടിച്ചുവയ്ക്കുകയും അതുവഴി പ്രളയ തീവ്രത കുറയ്ക്കുകയും ചെയ്തത്. അതിരപ്പള്ളിയില്‍ ചെറുഡാം എങ്കിലും ഉണ്ടായിരുന്നെങ്കില്‍ ചാലക്കുടിയില്‍ പ്രളയം ഇത്ര തീവ്രമാകില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.  

തമിഴ്‌നാട് അപ്പര്‍ ഷോളയാര്‍ ഡാം തുറന്നത് പെരിങ്ങല്‍കുത്ത് ഡാം നിറഞ്ഞുകവിയാന്‍ കാരണമായി. എന്നാല്‍, രണ്ടുകിലോമീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളെ ഒഴിപ്പിക്കുന്നതടക്കമുള്ള മുന്‍കരുതലുകള്‍ എടുത്തുവെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

 
Share:

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അധ്യാപകനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് നഗ്നനാക്കി നടത്തി


ഹൈദരാബാദ്: രണ്ട് വര്‍ഷമായി വിദ്യാര്‍ത്ഥിനിയെ തുടര്‍ച്ചയായി പീഡിപ്പിച്ചുകൊണ്ടിരുന്ന അധ്യാപകനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് നഗ്നനാക്കി തെരുവിലൂടെ നടത്തി. ആന്ധ്രാപ്രദേശിലെ ഗോധാവരി ജില്ലയിലെ  ഇലെരുവിലാണ് സംഭവം. റംബാബു എന്ന 38 കാരനെ മര്‍ദ്ദിക്കുകയും തിരക്കേറിയ നഗരത്തിലൂടെ ആളുകള്‍ ചേര്‍ന്ന് നഗ്നനാക്കി നടത്തുകയുമായിരുന്നു. യാത്രക്കാരില്‍ ചിലര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
ഇംഗ്ലീഷ് അധ്യാപകനായ റംബാബു പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ രണ്ട് വര്‍ഷത്തോളമായി പീഡിപ്പിക്കുകയും ഗര്‍ഭിണിയായ കുട്ടിയ്ക്ക് ഗര്‍ഭം അലസാനുള്ള മരുന്ന് നല്‍കുകയും ചെയ്തു. കുട്ടിയ്ക്ക് ശക്തമായ രക്തസ്രാവം ഉള്ളതായി മനസ്സിലാക്കിയ രക്ഷിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറംലോകം അറിഞ്ഞത്. സംഭവം അറിഞ്ഞതോടെ അധ്യാപകനെ പിടികൂടിയ നാട്ടുകാര്‍ ഇയാളെ മര്‍ദ്ദിച്ച് പൊലീസ് സ്റ്റേഷനിലേക്ക് നഗ്നനാക്കി നടത്തി.
മാര്‍ക്ക് കൂടുതല്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ച് വന്നിരുന്നത്. അമിത രക്തസ്രാവത്താല്‍ കുട്ടി ഗുരുതരാവസ്ഥയിലാണ്. കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് അധ്യാപകന് ധരിക്കാന്‍ വസ്ത്രങ്ങള്‍ നല്‍കിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു. സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ തന്നെ 15 പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പൊലീസ് റംബാബുവിനെ അറസ്റ്റ് ചെയ്തു. എന്നാല്‍ നിയമം ക്യയിലെടുത്ത ആള്‍ക്കൂട്ടത്തിനെതിരെ പൊലീസ് കേസെടുത്തിട്ടില്ല.
Share:

കേരളത്തിന് അനുവദിച്ച കേന്ദ്രസഹായം ഇനിയും കുറയും?, ജമ്മു കാശ്മീരിലെ അനുഭവം ഇതാണ്


തിരുവനന്തപുരം: ലക്ഷക്കണക്കിന് വരുന്ന മലയാളികളുടെ ആയുസിന്‍റെ സമ്പാദ്യമടക്കം കവര്‍ന്നെടുത്ത മഹാ പ്രളയത്തില്‍ 20000 കോടിക്ക് മുകളിലാണ് നഷ്ടം കണക്കാക്കുന്നത്. അടിയന്തിര സഹായമായി കേരളം ആവശ്യപ്പെട്ടത് 2000 കോടിയായിരുന്നു. എന്നാല്‍ കേന്ദ്രം അഞ്ഞൂറ് കോടി രൂപയാണ് അനുവദിച്ചത്.
ഇതിനൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് അനുവദിച്ച നൂറ് കോടിയും ലഭിക്കുമെന്ന് പ്രധാനമന്ത്രി കേരളത്തില്‍ നിന്ന് തിരിച്ചു പോയ ശേഷം ട്വിറ്ററില്‍ കുറിച്ചിരുന്നു.  ഈ സഹായങ്ങള്‍ക്ക് പുറമെ ഭക്ഷ്യവകുപ്പ് 50000 മെട്രിക് ടണ്‍ അരിയും ഗോതമ്പും  100 മെട്രിക് ടണ്‍ പയര്‍വര്‍ഗങ്ങളും 12,000 ലിറ്റര്‍ മണ്ണെണ്ണയും കേന്ദ്രവിഹിതമായി അനുവദിച്ചിരുന്നു. ആരോഗ്യമന്ത്രാലയം 60 ടണ്‍ മരുന്നും അനുവദിച്ചു.
കേന്ദ്രം അനുവദിച്ച ഫണ്ട് വളരെ കുറഞ്ഞുപോയെന്നും കേരളത്തിന് കരകയറാന്‍ ഇനിയും വലിയ സാമ്പത്തിക സഹായങ്ങള്‍ ആവശ്യമാണെന്നുമാണ് സംസ്ഥാനം അറിയിച്ചിരിക്കുന്നത്. കേന്ദ്രത്തിന്‍റെ സഹായങ്ങള്‍ പര്യാപ്തമല്ലെന്ന് പരക്കെ ആക്ഷേപം ഉയരുന്നതിനിടയില്‍ യുഎഇ നല്‍കിയ 700 കോടി സഹായവും, യുഎന്നിന്‍റെ സഹായവും സ്വീകരിക്കാനാവില്ലെന്ന നിലപാടിലേക്ക് കേന്ദ്രം എത്തിയതോടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
ഇതിനിടയില്‍ കേരളത്തിന് അനുവദിക്കുന്ന തുകയില്‍ നിന്ന് സൈനിക സേവനത്തിന്‍റെ വകയില്‍ സഹായം വെട്ടിക്കുറിക്കുമോ എന്ന ആശങ്കയും ഉയരുകയാണ്. ജമ്മു കശ്മീരിലെ പ്രളയകാലത്തെ അനുഭവം പരിഗണിക്കുമ്പോള്‍ കേരളത്തിനും ഇത്തരത്തില്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ ബില്ല് എത്തും.
അന്ന് 15 ലക്ഷത്തോളം പേരെ ബാധിക്കുകയും 300 ഓളം ആളുകള്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്ത ദുരന്തത്തിന് കേന്ദ്രം 1602 കോടിയാണ് സഹായം അനുവദിച്ചത്. പ്രളയത്തില്‍ അകപ്പെട്ട രണ്ട് ലക്ഷത്തിലധികം പേരെ രക്ഷപ്പെടുത്തിയതും ഭക്ഷണ വിതരണ നടത്തിയതും സൈന്യമായിരുന്നു.  ഈ സേവനത്തിന് പ്രതിരോധ മന്ത്രാലയം അഞ്ഞൂറ് കോടി രൂപയാണ്  ബില്ലെഴുതിയത്. ഈ തുക ദുരിതാശ്വാസത്തിന് അനുവദിച്ച തുകയില്‍ നിന്ന് കുറയ്ക്കുകയും ചെയ്തു.
ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം അയച്ച കത്തില്‍ പ്രതിരോധ മന്ത്രാലയം നല്‍കിയ ബില്ല് പ്രകാരം അഞ്ഞൂറ് കോടി രൂപ സംസ്ഥാനത്തിന് അനുവദിച്ച സഹായധനത്തില്‍ നിന്ന് കുറച്ചതായി രേഖപ്പെടുത്തിയിരുന്നു.  ഇത് സാധാരണ നടപടിക്രമമാണെന്നാണ് അന്ന് ആഭ്യന്തരമന്ത്രി പ്രതികരിച്ചത്. അതേസമയം സേനകളുടെ ചെലവ് വിവരങ്ങള്‍ സാധാരണഗതിയില്‍ സര്‍ക്കാറിന് കൈമാറുമെന്നും ആ തുക ദുരിതാശ്വസത്തിന് അനുവദിച്ച ആകെ തുകയില്‍ നിന്ന് ആഭ്യന്തര മന്ത്രാലയം  കുറയ്ക്കുമെന്നും മുതിര്‍ന്ന സൈനികന്‍ പറയുന്നു.
സാധാരണ നടപടിക്രമമാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കുമ്പോഴും  അനുവദിച്ച തുച്ഛമായ കേന്ദ്രസഹായത്തില്‍ നിന്ന് സൈനിക സേവനത്തിനുള്ള തുക കൂടി ഈടാക്കിയാല്‍ അത്  കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ വലിയ തിരിച്ചടിയാകും. പേമാരിയിലും പ്രളയത്തിലും വീടും സ്ഥലവുമടക്കം സര്‍വതും നശിച്ച ലക്ഷക്കണക്കിന് ആളുകളാണ് ഇപ്പോഴും ക്യാമ്പുകളിലുള്ളത്. ഇവരെയെല്ലാം പുനരധിവസിക്കുക എന്ന വലിയ ദൗത്യമാണ് കേരളത്തിന് മുന്നിലുള്ളത്.
Share:

പ്രളയത്തില്‍ വാഹനരേഖ നഷ്ടപ്പെട്ടവര്‍ക്ക് നടപടികള്‍ ഒഴിവാക്കി പുതുക്കാം.

തിരുവനന്തപുരം: വെള്ളപ്പൊക്കത്തില്‍ മോട്ടോര്‍ വാഹനങ്ങളുടെ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കും രജിസ്ട്രേഷന്‍, നികുതി എന്നിവയുടെ കാലാവധി കഴിഞ്ഞവര്‍ക്കും മറ്റ് നടപടികളും പിഴയും ഒഴിവാക്കി ഇളവുകളോടെ പുതുക്കാം. ഓഗസ്റ്റ് 13 മുതല്‍ 31 വരെയുള്ള കാലത്തെ രേഖകള്‍ക്കാണ് ഇളവ്.
താത്കാലിക രജിസ്ട്രേഷന്‍ കഴിഞ്ഞ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും കാലാവധി കഴിഞ്ഞ രജിസ്ട്രേഷന്‍ പുതുക്കാനും സൗകര്യമുണ്ട്. ഡ്രൈവിങ് ലൈസന്‍സ്, കണ്ടക്ടര്‍ ലൈസന്‍സ് എന്നിവ പുതുക്കാനുള്ള കാലാവധി പിഴ ഒഴിവാക്കി നീട്ടും.
നഷ്ടപ്പെട്ട രേഖകളുടെ ഡ്യൂപ്ലിക്കേറ്റ് വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഫീസ് ഈടാക്കാതെ നല്‍കും. കാലാവധി കഴിഞ്ഞ പെര്‍മിറ്റ് പുതുക്കാനും ഫിറ്റ്‌നസ് ടെസ്റ്റിനും കോംപൗണ്ടിങ് ഫീസ് ഒഴിവാക്കും. ഫാന്‍സി നമ്പര്‍ കിട്ടാനുള്ള കാലാവധി നീട്ടും.
അപേക്ഷകള്‍ കൂടുതലുണ്ടെങ്കില്‍ ജില്ലാതല അദാലത്ത് നടത്തി പരിഹരിക്കും. ഇന്‍ഷുറന്‍സ് നല്‍കാന്‍ പ്രകൃതിദുരന്തത്തെക്കൂടി പരിഗണിക്കാന്‍ കമ്പനികളോട് ആവശ്യപ്പെടും. നിലവില്‍ പ്രകൃതിദുരന്തം ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പരിധിയിലില്ല.

തിരുവനന്തപുരം: വെള്ളപ്പൊക്കത്തില്‍ മോട്ടോര്‍ വാഹനങ്ങളുടെ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കും രജിസ്ട്രേഷന്‍, നികുതി എന്നിവയുടെ കാലാവധി കഴിഞ്ഞവര്‍ക്കും മറ്റ് ന...

Read more at: https://www.mathrubhumi.com/auto/news/motor-vehicle-department-helps-the-flood-effected-peoples-to-get-rc-book-and-licence-1.3079357
Share:

യു.എ.ഇയുടെ സഹായം വാങ്ങിയില്ലെങ്കില്‍ കേരളവുമായുള്ള നല്ല ബന്ധത്തെ ബാധിക്കും -ആന്റണി.

 

ആലപ്പുഴ: കേരളത്തിലെ പ്രളയദുരന്തത്തിന് യു.എ.ഇ നല്‍കിയ സഹായം വാങ്ങാതിരുന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തില്‍ വിള്ളല്‍ വീഴുമെന്ന് മുന്‍ പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണി പറഞ്ഞു. ഇത്തര സന്ദര്‍ഭങ്ങളില്‍ വിദേശ സഹായം സ്വീകരിക്കില്ലെന്നാണ് ഇന്ത്യയുടെ നയം.. 700 കോടി രുപയാണ് യു.എ.ഇ കേരളത്തിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്.
ധനസഹായം വാങ്ങാതിരിക്കരുത്. ധനസഹായം വാങ്ങാന്‍ തടസമായ എന്തെങ്കിലും കീഴ്‌വഴക്കങ്ങളുണ്ടെങ്കില്‍ പൊളിച്ചെറിയണം. കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രക്രിയയില്‍ ചില രാജ്യത്തിന്റെ സാങ്കേതികമായുള്ള കഴിവുകളും പരിജ്ഞാനങ്ങളും ഉപയോഗിക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ട് ഒറ്റയടിക്ക് ഇങ്ങനെയൊരു തീരുമാനമെടുക്കരുത്. 
 
 
 
ആലപ്പുഴ: കേരളത്തിലെ പ്രളയദുരന്തത്തിന് യു.എ.ഇ നല്‍കിയ സഹായം വാങ്ങാതിരുന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തില്‍ വിള്ളല്‍ വീഴുമെന്ന് മുന്‍ പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണി പറഞ്ഞു. ഇത്തര സന്ദര്‍ഭങ്ങളില്‍ വിദേശ സഹായം സ്വീകരിക്കില്ലെന്നാണ് ഇന്ത്യയുടെ നയം.. 700 കോടി രുപയാണ് യു.എ.ഇ കേരളത്തിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്.ആലപ്പുഴ: കേരളത്തിലെ പ്രളയദുരന്തത്തിന് യു.എ.ഇ നല്‍കിയ സഹായം വാങ്ങാതിരുന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തില്‍ വിള്ളല്‍ വീഴുമെന്ന് മുന്‍ പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണി പറഞ്ഞു. ഇത്തര സന്ദര്‍ഭങ്ങളില്‍ വിദേശ സഹായം സ്വീകരിക്കില്ലെന്നാണ് ഇന്ത്യയുടെ നയം.. 700 കോടി രുപയാണ് യു.എ.ഇ കേരളത്തിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്.ആലപ്പുഴ: കേരളത്തിലെ പ്രളയദുരന്തത്തിന് യു.എ.ഇ നല്‍കിയ സഹായം വാങ്ങാതിരുന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തില്‍ വിള്ളല്‍ വീഴുമെന്ന് മുന്‍ പ്ര...

Read more at: https://www.mathrubhumi.com/environment/specials/kerala-floods-2018/news/denying-uae-aid-for-kerala-flood-seems-to-affect-good-relationship-says-antony-1.3079368
ആലപ്പുഴ: കേരളത്തിലെ പ്രളയദുരന്തത്തിന് യു.എ.ഇ നല്‍കിയ സഹായം വാങ്ങാതിരുന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തില്‍ വിള്ളല്‍ വീഴുമെന്ന് മുന്‍ പ്ര...

Read more at: https://www.mathrubhumi.com/environment/specials/kerala-floods-2018/news/denying-uae-aid-for-kerala-flood-seems-to-affect-good-relationship-says-antony-1.3079368
Share:

ഒന്നു കയറണം, ഒരു സെൽഫി വേണം; ഹെലികോപ്റ്റർ ‘വിളിച്ചുവരുത്തി’ ചിലർ ചെയ്തത്.

തിരുവനന്തപുരം ∙ ഹെലികോപ്റ്ററിൽ ഒന്നു കയറണമെന്ന യുവാവിന്റെ മോഹം നഷ്ടപ്പെടുത്തിയത് വ്യോമസേനയുടെ വിലപ്പെട്ട മണിക്കൂറുകൾ!. ചെങ്ങന്നൂരിലെ ആറാട്ടുപുഴ മേഖലയിൽ കഴിഞ്ഞ ഞായറാഴ്ച രക്ഷാപ്രവർത്തനത്തിനെത്തിയ വ്യോമസേനാ ഹെലികോപ്റ്ററിനു നേരെയാണ് ജോബി ജോയ് എന്ന യുവാവ് രക്ഷയ്ക്കായി കൈവീശിക്കാട്ടിയത്.  ഉടൻ ഹെലികോപ്റ്റർ താഴ്ത്തി ജോബിയെ എടുത്തുയർത്തി. 
കോപ്റ്ററിനുള്ളിൽ പ്രവേശിച്ചു കഴിഞ്ഞപ്പോൾ എവിടേക്കാണു കൊണ്ടുപോകുന്നതെന്നായി ജോബിയുടെ ചോദ്യം. 
തിരുവനന്തപുരത്തേക്കാണെന്ന് അറിയിച്ചപ്പോൾ, രക്ഷപ്പെടുകയായിരുന്നില്ല ലക്ഷ്യമെന്നും  ഹെലികോപ്റ്ററിൽ കയറണമെന്ന ആഗ്രഹം കൊണ്ടാണ് കൈവീശിയതെന്നും യുവാവ് പറഞ്ഞു. 
ദുരിതത്തിൽപ്പെട്ട ഒട്ടേറെപ്പേരെ രക്ഷിക്കാനുള്ള അവസരം ഇത്തരം ചിലർ നഷ്ടപ്പെടുത്തുന്നതായി വ്യോമസേനയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രായം ചെന്നവർ പോലും ആരോഗ്യത്തെ അവഗണിച്ച് ഹെലികോപ്റ്ററിലേക്ക് എടുത്തുയർത്തുന്നതിനോടു സഹകരിച്ചു. എന്നാൽ ചിലരെങ്കിലും രക്ഷാപ്രവർത്തനത്തെ തമാശയായാണു കണ്ടത്. ചുവന്ന ഷർട്ട് വീശിക്കാണിച്ചപ്പോൾ താഴേക്കു വന്ന ഹെലികോപ്റ്ററിനൊപ്പം സെൽഫിയെടുത്ത ശേഷം പൊയ്ക്കൊള്ളാൻ പറഞ്ഞ സംഭവവും ഉണ്ടായെന്ന് വ്യോമസേനയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.  
അതേസമയം വ്യോമസേന  ആവശ്യപ്പെട്ടതനുസരിച്ചാണ് ഹെലികോപ്റ്ററിൽ കയറിയതെന്ന് ജോബി ജോയ് ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. 14ന് രാത്രി മുതൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഞാനും സുഹൃത്തുക്കളും. ഞായറാഴ്ച വെള്ളം ഇറങ്ങിക്കഴിഞ്ഞ് ഞങ്ങൾ നടന്നു പോകുമ്പോൾ ഒരു ഹെലികോപ്റ്റർ താഴ്ന്നു വന്നു. അതിൽ നിന്ന് ഒരാൾ താഴേക്കിറങ്ങി. കൂടെ വരുന്നുണ്ടോ എന്നു ചോദിച്ചു.
മറ്റുള്ളവരെ രക്ഷിക്കാൻ ഒപ്പം വരുന്നോ എന്നു ചോദിക്കുന്നതായാണു തോന്നിയത്. അങ്ങനെ ഹെലികോപ്റ്ററിൽ കയറി. തിരുവനന്തപുരത്തേക്കു പോകുന്നുവെന്നു പറഞ്ഞപ്പോഴാണ് എന്നെ രക്ഷിക്കുകയായിരുന്നു എന്നു മനസിലായത്. അതിനു ശേഷം എന്റെ പേരിൽ ഒട്ടേറെ വ്യാജ പ്രചാരണങ്ങൾ നടക്കുകയാണെന്നും ജോബി ജോയ് പറഞ്ഞു.

Share:

‘അപ്പൂപ്പാ...എന്നു വിളിക്കരുത്’; ഈ അറുപതുകാരൻ ആളൊരു സൂപ്പർ മോഡലാണ്


വയസ് അറുപത് കഴിഞ്ഞിരിക്കുന്നു. കൊച്ചു മക്കൾ അപ്പൂപ്പായെന്ന് വിളിക്കുന്ന പ്രായം. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ജോലിയിൽ നിന്നും വിആർഎസും വാങ്ങി കുടുംബത്തോടും കുട്ടികളോടുമൊപ്പം ഒതുങ്ങിക്കൂടി വിശ്രമ ജീവിതം നയിക്കേണ്ടുന്ന സമയം. പക്ഷേ ദിനേശ് മോഹനെന്ന ഈ ഡൽഹിക്കാരന്റെ മുഖത്തു നോക്കി അപ്പൂപ്പായെന്നു വിളിക്കാൻ ആർക്കും മനസു വരില്ല. പ്രായത്തെ വെല്ലുന്ന കിടിലം മേക്ക് ഓവറും സ്റ്റൈലുമായി സോഷ്യൽ മീഡിയയുടെ മനം കവരുകയാണ് ഈ അത്ഭുത മനുഷ്യൻ.
നരച്ച കൊമ്പൻ മീഷയും ഷേപ്പ് ചെയ്ത താടിയും ന്യൂജെൻ പിള്ളേരെ പോലും ഞെട്ടിക്കുന്ന കോസ്റ്റ്യൂമും അണിഞ്ഞ് ചുള്ളനായി നിൽക്കുന്ന ദിനേശ് മോഹന്റെ വിശേഷങ്ങൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല. യുവമോഡലുകൾ പോലും എത്താൻ കൊതിക്കുന്ന സൂപ്പർ ബ്രാൻഡുകളുടെ സൂപ്പർ മോഡലാണ് ഈ ‘വയോവൃദ്ധൻ’. വോഗ്, ജിക്യൂ തുടങ്ങി ഇന്ത്യയിലെയും വിദേശത്തേയും എണ്ണം പറഞ്ഞ ഫാഷൻ ഷോകളിലും ഈ സൂപ്പർ മോഡലിന്റെ സാന്നിദ്ധ്യമുണ്ട്.
ലെമെറിഡിയൻ ഐഎഫ്എൽ സീസൺ 3യില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി കേരളത്തിലുമെത്തിയിരുന്നു ദിനേശ്. സീസൺ കവർ ചെയ്യാനുണ്ടായിരുന്ന ഫൊട്ടോഗ്രാഫര്‍മാര്‍ ഇതോടെ ദിനേശിന്റെ പിന്നാലെ കൂടി. പിന്നാലെ ദിനേശിന്റെ ഫൊട്ടോകൾ സോഷ്യൽ മീഡിയയിൽ നിറയുകയും ചെയ്തു. ഹിന്ദി സീരിയലുകളിലും നിരവധി പരസ്യ ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.
അത്ഭുതപ്പെടുത്തുന്ന മേക്ക് ഓവറിലേക്ക് ദിനേശ് എത്തിയതിനു പിന്നിലും വലിയ കഥയുണ്ട്. 2014 വരെ 100 കിലോയായിരുന്നു ഇദ്ദേഹത്തിന്‍റെ ഭാരം. ശാരീരിക ബുദ്ധിമുട്ടുകള്‍ വന്നതോടെ തടി കുറക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഭാരം 78കിലോയായി. മൊത്തത്തിൽ മേക്കോവറും നടത്തി. ഇതോടെ 2015 മുതൽ അഭിനയരംഗത്ത് സജീവമായി. ഒപ്പം ഡൽഹിയിലെ സൂപ്പര്‍ മോഡലുമായി.നിലവിൽ ഇന്ത്യയുടെ സ്വന്തം സിൽവര്‍ ഫോക്സ് മോഡലെന്ന ഖ്യാതിയും ഈ സൂപ്പർ സീനിയർ മോഡലിന് സ്വന്തമാണ്.

Share:

മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ണൂര്‍ ജില്ലാ പോലീസ് വക സംഭാവനയായി 1 കോടി 11 ലക്ഷം രൂപ നല്‍കും


മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ണൂര്‍ ജില്ലാ പോലീസ് ഓഫീസിനു കീഴിലുള്ള സേനാംഗങ്ങളും മിനിസ്റ്റീരിയല്‍ ജീവനക്കാരുടെയും ആഗസ്ത് മാസത്തെ ശമ്പളത്തില്‍ നിന്നും 1 കോടി 11 ലക്ഷം രൂപ സംഭവനയായി നല്‍കും. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്കു കീഴിലുള്ള പോലീസ് സേനാംഗങ്ങളും മിനിസ്റ്റീരിയല്‍ സ്റ്റാഫും 5 ദിവസത്തെ ശമ്പളം മുതല്‍ ഒരു മാസത്തെ ശമ്പളം വരെ സംഭാവന ചെയ്തിട്ടുണ്ട്. 67974 രൂപയാണ് ഉയര്‍ന്ന വ്യക്തിഗത സംഭാവന. 29109 രൂപയാണ് മിനിസ്റ്റീരിയൽ വിഭാഗത്തിൽ നിന്നും ലഭിച്ച ഉയർന്ന വ്യക്തിഗത സംഭാവന.
സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന ഓണം-ഉല്‍സവ ബത്ത സംഭാവനയായി നല്‍കിയതിനു പുറമേയാണ് ഇത്. ജില്ലയിലെ പോലീസ് സേനാംഗങ്ങളുടെയും ജീവനക്കാരുടെയും ഉല്‍സവ ബത്ത 80 ലക്ഷം രൂപയോളം വരും.
Share:

അഴീക്കോട് നിന്നും രക്ഷാ പ്രവർത്തനത്തിന് പോയ മത്സ്യ തൊഴിലാളികളെ ആദരിച്ചു


ജില്ലാ കളക്ടർ മിർ മുഹമ്മദ് അലി ഐ.എ.എസ് ഉദ്ഘാടനം ചെയ്തു,
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കുടുവൻ പത്മനാഭൻ അദ്യക്ഷത വഹിച്ചു,
അർജുൻ (അസിസ്റ്റന്റ് കളക്ടർ) ആശംസ അറിയിച്ചു.
ജയപാലൻ മാസ്റ്റർ (ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി)
പി.പി. സദാനന്ദൻ (DYSP)
എം.ശ്രീകണ്ഠൻ (ഫിഷറിസ്സ് ഡെപ്യൂട്ടി ഡയറക്ടർ)
കെ. ഗിരീഷ് കുമാർ (CPM)
ടി.കെ അജിത്‌ (കോൺഗ്രസ്‌ ഐ)
ഹരികൃഷ്ണൻ നമ്പൂതിരി (BJP)
കെ.എം സ്വപ്ന (CPI)
എന്നിവർ പങ്കെടുത്തു.
പ്രളയക്കെടുതിയിൽപ്പെട്ടവരെ സാഹസീകമായി രക്ഷപ്പെടുത്താൻ..
വസന്തകുമാർ, സുബിൻ ദാസ്, ഷാരോൺ, വിപിൻ, നിമേഷ്, വിവേക്, സനേഷ്, സജേഷ്, അശ്വിൻ, ദിപിൻ, പ്രജിത്ത്, സൂരജ്, പ്രജീബ്, സെൽവരാജ്, ദീപേഷ്, കാർത്തികേയൻ, ശ്രീലേഷ്, ആദർശ്, ഷിജിത്, ലഗേഷ്, നിരൂപ്, നിധീഷ്, പ്രജിത്ത്, വിജിൻ, ഹേമന്ത്, ഷൈജു, സജിത്ത്, ഷനിത്, നിഷാന്ത്, വിശാൽ,ബിജോയ്‌, ഷൈജു എന്നിവരാണ് അഴീക്കോട് നിന്നും പറപ്പെട്ടത്.
ഇവർക്ക് നൽകിയ ഓണക്കിറ്റുകൾ കളക്ടർക്ക് ദുരിതാശ്വാസ നിധിയിലേക്ക് തിരിച്ചുനൽകി വീണ്ടും മാതൃകയായി.
Share:

Search This Blog

Recent Posts

Pages

Featured post

7 വയസ്കാരിയെ ചട്ടുകം കൊണ്ട് പൊള്ളിച്ച രണ്ടാനമ്മ...

നൈസ് കപ്പിള്‍... കൊല്ലം ജില്ലയിലുള്ള ഇവളാണ് 7 വയസ്സുള്ള പെണ്‍കുഞ്ഞിനെ അടിവയറിലും, തുടയിലും, പിന്‍ഭാഗത്തും എല്ലാം ചട്ടുകം പഴുപ്പിച്ച്...

Blog Archive