പെരിങ്ങോം: വീടിന്റെ പരിസരം വൃത്തിയാക്കി തീയിടുന്നതിനിടെ സ്ഫോടനം. വീട്ടുടമ ഉൾപ്പെടെ നാല് പേർക്ക് പൊള്ളലേറ്റു. കക്കറക്കടുത്ത് ചെമ്പുല്ലാഞ്ഞിയിൽ വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. ആൾതാമസമില്ലാതിരുന്ന വീടും പരിസരവും വൃത്തിയാക്കിയശേഷം ചപ്പുചവറുകളും പ്ലാസ്റ്റിക് കവറുകളും കൂട്ടിയിട്ട് തീയിടുന്നതിനിടെയാണ് ഉഗ്രശബ്ദത്തോടെ സ്ഫോടനമുണ്ടായത്. തീ ആളിക്കത്തിയതിനെ തുടർന്ന് സമീപത്ത് നിൽക്കുകയായിരുന്ന വീട്ടുടമ എ ഗ്രേസി (62), ബന്ധു മീര (26), അയൽവാസികളായ വി മാധവൻ (63), ഭാര്യ ലീല (54) എന്നിവർക്കാണ് പൊള്ളലേറ്റത്. ഗ്രേസിയുടെ ദേഹമാസകലം പൊള്ളലേറ്റു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ നാലുപേരെയും പരിയാരം മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിങ്ങോം എസ്ഐ എം സജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. വെടിമരുന്നിന് തീപിടിച്ചതാണ് സ്ഫോടനത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
പെരിങ്ങോം
വീടിന്റെ പരിസരം വൃത്തിയാക്കി തീയിടുന്നതിനിടെ സ്ഫോടനം. വീട്ടുടമ
ഉൾപ്പെടെ നാല് പേർക്ക് പൊള്ളലേറ്റു. കക്കറക്കടുത്ത് ചെമ്പുല്ലാഞ്ഞിയിൽ
വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. ആൾതാമസമില്ലാതിരുന്ന വീടും പരിസരവും
വൃത്തിയാക്കിയശേഷം ചപ്പുചവറുകളും പ്ലാസ്റ്റിക് കവറുകളും കൂട്ടിയിട്ട്
തീയിടുന്നതിനിടെയാണ് ഉഗ്രശബ്ദത്തോടെ സ്ഫോടനമുണ്ടായത്. തീ ആളിക്കത്തിയതിനെ
തുടർന്ന് സമീപത്ത് നിൽക്കുകയായിരുന്ന വീട്ടുടമ എ ഗ്രേസി (62), ബന്ധു മീര
(26), അയൽവാസികളായ വി മാധവൻ (63), ഭാര്യ ലീല (54) എന്നിവർക്കാണ്
പൊള്ളലേറ്റത്. ഗ്രേസിയുടെ ദേഹമാസകലം പൊള്ളലേറ്റു. ശബ്ദം കേട്ട് ഓടിക്കൂടിയ
നാട്ടുകാർ നാലുപേരെയും പരിയാരം മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ
പ്രവേശിപ്പിച്ചു. പെരിങ്ങോം എസ്ഐ എം സജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ്
സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. വെടിമരുന്നിന് തീപിടിച്ചതാണ്
സ്ഫോടനത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
Read more: http://www.deshabhimani.com/news/kerala/news-kannurkerala-22-09-2018/752745
പെരിങ്ങോം
വീടിന്റെ പരിസരം വൃത്തിയാക്കി തീയിടുന്നതിനിടെ സ്ഫോടനം. വീട്ടുടമ
ഉൾപ്പെടെ നാല് പേർക്ക് പൊള്ളലേറ്റു. കക്കറക്കടുത്ത് ചെമ്പുല്ലാഞ്ഞിയിൽ
വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. ആൾതാമസമില്ലാതിരുന്ന വീടും പരിസരവും
വൃത്തിയാക്കിയശേഷം ചപ്പുചവറുകളും പ്ലാസ്റ്റിക് കവറുകളും കൂട്ടിയിട്ട്
തീയിടുന്നതിനിടെയാണ് ഉഗ്രശബ്ദത്തോടെ സ്ഫോടനമുണ്ടായത്. തീ ആളിക്കത്തിയതിനെ
തുടർന്ന് സമീപത്ത് നിൽക്കുകയായിരുന്ന വീട്ടുടമ എ ഗ്രേസി (62), ബന്ധു മീര
(26), അയൽവാസികളായ വി മാധവൻ (63), ഭാര്യ ലീല (54) എന്നിവർക്കാണ്
പൊള്ളലേറ്റത്. ഗ്രേസിയുടെ ദേഹമാസകലം പൊള്ളലേറ്റു. ശബ്ദം കേട്ട് ഓടിക്കൂടിയ
നാട്ടുകാർ നാലുപേരെയും പരിയാരം മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ
പ്രവേശിപ്പിച്ചു. പെരിങ്ങോം എസ്ഐ എം സജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ്
സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. വെടിമരുന്നിന് തീപിടിച്ചതാണ്
സ്ഫോടനത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
Read more: http://www.deshabhimani.com/news/kerala/news-kannurkerala-22-09-2018/752745








No comments:
Post a Comment