ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാം; ചരിത്രവിധിയുമായി സുപ്രീംകോടതി

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാം. സുപ്രീംകോടതി ഭരണഘടനാബഞ്ചിന്റേതാണ് ചരിത്ര വിധി.

പത്തിനും അന്‍പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകളെ വിലക്കുന്ന ചട്ടം റദ്ദാക്കി. ഹൈക്കോടതിയിലചക്കം 27 വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് ചരിത്രവിധി.

സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ താഴ്ന്നവരല്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. സ്ത്രീകളോട് ഇരട്ടത്താപ്പ് കാട്ടുന്നത് തരംതാഴ്ത്തലിന് തുല്യമാണ്. വിശ്വാസത്തിന്റെ കാര്യത്തില്‍ ശാരീരികാവസ്ഥകള്‍ കണക്കിലെടുക്കേണ്ടതില്ല.– അദ്ദേഹം പറഞ്ഞു. ബേഞ്ചിലെ വനിതാജഡ്ജി വിയോജിച്ചു. ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര രംഗത്തെത്തി. ചീഫ് ജസ്റ്റിസും ജസ്റ്റിസ് ഖാന്‍വില്‍ക്കറും എഴുതിയ വിധിന്യായമാണ് ആദ്യം വായിച്ചത്.

Share:

ആധാര്‍ ഇനി ബാങ്ക് അക്കൗണ്ടുമായോ മൊബൈല്‍ നമ്പറുമായോ ബന്ധിപ്പിക്കേണ്ടതില്ല; ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കരുതെന്നും സുപ്രിംകോടതി

ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് അവകാശപ്പെടാനാകില്ലെന്ന് സുപ്രീംകോടതി.

പൗരന്‍റെ അവകാശങ്ങള്‍ നിഷേധിക്കരുതെന്ന മുന്നറിയിപ്പോടെ നിബന്ധനകള്‍ക്ക് വിധേയമായി ആധാറിന് സുപ്രീംകോടതിയുടെ അംഗീകാരം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറയുന്നത്. ഇതില്‍ മൂന്നു ജസ്റ്റിസുമാര്‍ ഒരേ നിലപാട് രേഖപ്പെടുത്തി. ഒറ്റത്തിരിച്ചറിയല്‍ സംവിധാനം നല്ലതാണെന്നും ആനുകൂല്യങ്ങള്‍ നേടുന്നതിന് ഗുണകരമാണെന്നും കോടതി വിലയിരുത്തി. സ്വകാര്യ അവകാശത്തെ ഹനിക്കുന്ന ആധാറിലെ മൂന്ന് വകുപ്പുകളും കോടതി റദ്ദാക്കി. ബാങ്ക അക്കൗണ്ട്, മൊബൈല്‍ നമ്പര്‍, പരീക്ഷകള്‍, സ്കൂള്‍ പ്രവേശനം എന്നിവയ്ക്ക് ഇനി ആധാര്‍ നിര്‍ബന്ധമല്ല. സ്വാകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൈമാറുന്നതിനും വിലക്കേര്‍പ്പെടുത്തി. ദേശീയ സുരക്ഷയുടെ പേരില്‍ വിവരങ്ങള്‍ കൈമാറാനാവില്ല. ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നാല്‍ ഇനി മുതല്‍ പരാതിയുമായി മുന്നോട്ടുപോകാം. ആധാറില്ലാത്തതിന്റെ പേരില്‍ പൗരാവകാശങ്ങള്‍ നിഷേധിക്കരുതെന്നും കോടതി.

ആധാര്‍ കൃത്രിമമായി നിര്‍മിക്കാനാവില്ല. ആധാറിനായി ശേഖരിച്ച വിവരങ്ങള്‍ സുരക്ഷിതമാണ്. സര്‍ക്കാര്‍ പദ്ധതികളില്‍നിന്നുള്ള നേട്ടങ്ങള്‍ ആധാര്‍ കാര്‍ഡിലൂടെ സാധാരണ ജനങ്ങള്‍ക്ക് ലഭിക്കുന്നതായും അദ്ദേഹം നിരീക്ഷിച്ചു

വിധിപ്രസ്താവനയിൽ നിന്ന്

∙ നിയന്ത്രണങ്ങളോടെ ആധാർ ആകാം

∙ ആധാറിൽ വിവരശേഖരണം പിഴവില്ലാത്തത്.

∙ ഒറ്റത്തിരിച്ചറിയൽ സംവിധാനം നല്ലത്.

∙ ആനുകൂല്യങ്ങൾ നേടുന്നതിന് ഗുണകരം.

∙ സിബിഎസ്ഇ, നീറ്റ് പരീക്ഷകൾക്ക് ആധാർ നിർബന്ധമാക്കേണ്ടതില്ല.

∙ ആധാർ ഇല്ലെങ്കിൽ പൗരാവകാശങ്ങൾ നിഷേധിക്കരുത്.

∙ അവകാശങ്ങൾക്കു മേൽ സർക്കാരിന് നേരിയ നിയന്ത്രണങ്ങളാകാം.

∙ നിയമത്തിൽ മാറ്റങ്ങൾ ആവശ്യം.

∙ ആധാർ നിയമത്തിലെ 33(പാർട്ട് 2), 57 വകുപ്പുകൾ റദ്ദാക്കി.

∙ ദേശീയ സുരക്ഷയുടെ പേരിൽ വിവരങ്ങൾ കൈമാറാനാകില്ല.

∙ മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളെ ആധാറിൽ ചേർക്കേണ്ടതില്ല.

∙ നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് ആധാർ വിലക്കണം.

∙ ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ ആധാറുമായി ബന്ധിക്കേണ്ടതില്ല.

∙ പാൻ കാർഡിന് ആധാർ നിർബന്ധം.

∙ സ്വകാര്യ കമ്പനികൾക്ക് ആധാർ വിവരങ്ങൾ നൽകുന്നതിൽ നിയന്ത്രണം.

∙ വിവരങ്ങൾ പരസ്യപ്പെടുത്താൻ അധികാരം ജോയിന്റ് സെക്രട്ടറിക്കു മുകളിലുള്ള ഉദ്യോഗസ്ഥനു മാത്രം.


Share:

സോളാർ പാനൽ ഇൻസ്റ്റലേഷൻ മേഖലയിൽ 100 % സൗജന്യ പരിശീലനം

കേരളത്തിന്റെയും ഭാരതത്തിന്റെയും ഭാവി ഊര്ജ്ജ സ്രോതസ് സൗരോർജം ആയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വളരെ അധികം നവീനമായ ഒരു പരിശീലന പരിപാടി, തികച്ചും സൗജന്യമായി റൂഡ് സെറ്റ് അവതരിപ്പിക്കുന്നു. 


തികച്ചും സൗജന്യമായി *യാതൊരു വിധ ഫീസും* ഇല്ലാതെ സൗജന്യമായി താമസവും ഭക്ഷണവും നൽകി കൊണ്ട് , തളിപ്പറമ്പിനടുത്തുള്ള കാഞ്ഞിരങ്ങാട്   പ്രവർത്തിക്കുന്ന RUDSET Institute [Sponsored by SDME Trust, Syndicate Bank & Canara Bank] നൽകുന്ന *06  ദിവസം* നീണ്ടു നിൽക്കുന്ന സോളാർ  പാനൽ ഇൻസ്റ്റലേഷൻ പരിശീലന  പരിപാടിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം 


യോഗ്യതകൾ 

—------------------— 

-18 നും 45 നും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക്  അപേക്ഷിക്കാം  

-കണ്ണൂർ വയനാട്, മാഹി, കാസർഗോഡ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക്  അപേക്ഷിക്കാം 

- താമസിച്ച്  പഠിക്കാൻ  താല്പര്യം ഉള്ളവർക്കും, *BPL വിഭാഗത്തിൽ  പെട്ടവർക്കും  മുൻഗണന* 

- *വയറിംഗ്, ഇൻവെർട്ടർ, ഇലക്ട്രിക്കൽ, ഗാർഹീക വൈദ്യുത ഉപകരണ റിപ്പയറിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മുൻഗണന*.  


പരിശീലനത്തിന്റെ പ്രേത്യേകത 

—------------------------------------------------

- 100% സൗജന്യ താമസം, ഭക്ഷണം, പരിശീലനം. 

- വിദഗ്ധരായ പരിശീലകർ ക്ളാസുകൾ കൈകാര്യം ചെയ്യുന്നു.    

- സംരംഭകത്വ വികസന പരിശീലനം 

- ബിസിനസ് പ്രോജക്ട് നിർമാണം 

- പ്രാക്ടിക്കൽ അധിഷ്ഠിതമായ ക്‌ളാസ്സുകൾ 

- വായ്പ  നേടാൻ ആഗ്രഹിക്കുന്നവർക്കായ് വായ്പ  സംബന്ധമായ മാർഗ നിർദ്ദേശങ്ങൾ

- സൗജന്യ യോഗ പരിശീലനം 

 

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി *ഒക്ടോബർ 13* 

അഭിമുഖം നടക്കുന്ന തിയ്യതി ഒക്ടോബർ 18

ക്‌ളാസ്സുകൾ ആരംഭിക്കുന്നത് *ഒക്ടോബർ   നാലാമത്തെ ആഴ്ച*  

അപേക്ഷകൾ അയക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ 


http://bit.do/solarinstallation


*കൂടുതൽ വിവരങ്ങൾക് വിളിക്കുക 04602226573/ 8129620530/ 9961336326/ 8547682411/ 8547325448*  

അപേക്ഷ നമ്മുടെ വെബ് സൈറ്റ് വഴി അയക്കാൻ സന്ദർശിക്കുക

www.rudset.com .  ഈ വിവരം താങ്കളുടെ പ്രിയപ്പെട്ടവരുടെ ഇടയിൽ പങ്കു വെക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Share:

തളിപ്പറമ്പിൽ ഇനി പാർക്കിങ്ങിന് ഫീസ്


തളിപ്പറമ്പ്: ഗതാഗത കുരുക്ക് ഒഴിവാക്കാൻ തളിപ്പറമ്പ് നഗരത്തിൽ മണിക്കൂറുകളോളം നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്ന് പാർക്കിങ് ഫീസ് ഈടാക്കുവാൻ സർവകക്ഷി യോഗത്തിൽ തീരുമാനമായി. മെയിൻ റോഡ്, ദേശീയപാതയോരം, ബസ് സ്റ്റാൻഡ് കോംപ്ലക്സ് പരിസരം, താലൂക്ക് ഓഫിസ് കോംപൗണ്ട് എന്നിവിടങ്ങളിൽ നിന്നാണ് ഒക്ടോബർ 15 മുതൽ പാർക്കിങ് ഫീസ് ഈടാക്കുവാൻ തീരുമാനിച്ചത്. 


പ്രസ്തുത സ്ഥലങ്ങളിൽ ആദ്യത്തെ അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ നിർത്തിയിടുന്ന ഇരുചക്ര വാഹനങ്ങളിൽ നിന്ന് 10 രൂപയും മറ്റുള്ളവയിൽ നിന്ന് 20 രൂപയും ഈടാക്കും. അടുത്ത മണിക്കൂറിൽ ഇത് 20ഉം 40ഉം ആയി മാറും. പിന്നീടുള്ള ഓരോ മണിക്കൂറിനും ഇതിന്റെ ഇരട്ടി വീതം വാങ്ങും. തളിപ്പറമ്പ് ടൗണിലെ റോഡരികിൽ രാവിലെ വാഹനങ്ങൾ നിർത്തിയിടുന്നവരിൽ ഭൂരിഭാഗവും വൈകുന്നേരം മാത്രമേ ഇവ തിരിച്ചെടുക്കുന്നുള്ളൂ എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഇതിനായി പ്രത്യേകം ജീവനക്കാരെയും നിയമിക്കും.


യോഗത്തിൽ മഹമൂദ് അള്ളാംകുളം അധ്യക്ഷത വഹിച്ചു. ജയിംസ് മാത്യു എംഎൽഎ ഉദ്ഘാടനം ചെയ്തു. പി.മുഹമ്മദ് ഇഖ്ബാൽ, എം.ചന്ദ്രൻ, വി.താജുദ്ദീൻ, കെ.എസ്.റിയാസ്, കെ.എം.ലത്തീഫ്, പി.പി.മോഹനൻ, എംവിഐ ജെ.എസ്.ശ്രീകുമാർ, എസ്ഐ കെ.പ്രശോഭ്, സി ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു.

Share:

ചപ്പാരപ്പടവ് തെറ്റുന്ന റോഡിൽ അപകടം

ചപ്പാരപ്പടവ് തെറ്റുന്ന റോഡിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് പടപ്പേങ്ങാട് ചിമ്മിനി ചൂട്ട കെ.പി.മുസ്തഫ (50) മരിച്ചു. രാത്രി  9.15ന് ആണ് അപകടം.

Share:

ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

കാസര്‍ഗോഡ്: ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ കാസര്‍ഗോഡ് ചന്ദ്രഗിരി പാലത്തിന് സമീപത്തു നിന്നും പോലീസ് 450 ഗ്രാം ഹാഷിഷ് പിടികൂടി. ഫൈസല്‍, മുഹമ്മദ് ഹനീഫ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ഫൈസലിന്റെ ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ്. ഇയാള്‍ കഞ്ചാവ് വില്പനക്കാരനാണെന്നും പോലീസ് പറഞ്ഞു.
ചന്ദ്രഗിരി പാലത്തിന് താഴെ നിന്നും ഹാഷിഷ് കൈമാറാന്‍ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഇവരെ പിടികൂടിയത്. ഗള്‍ഫിലേക്ക് പോകാനിരുന്നയാളുടെ കൈയില്‍ ഹാഷിഷ് കൊടുത്തു വിടാനായിരുന്നു പദ്ധതിയെന്ന് ഇവര്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

Share:

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

തിരുവനന്തപുരം: ചികിത്സയ്ക്കായി മൂന്നാഴ്ച മുമ്പ് അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. പുലര്‍ച്ചെ മൂന്നരയോടെയാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തിയത്.
അമേരിക്കയിലെ പ്രശസ്തമായ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയത്. നേരത്തെ ആഗസ്റ്റ് 19ന് പോകാനായിരുന്നു തീരുമാനിച്ചത് എങ്കിലും കേരളത്തിലുണ്ടായ പ്രളയം കാരണം ആ യാത്ര നീട്ടിവെക്കുകയായിരുന്നു. തുടര്‍ന്ന് ഈ മാസം രണ്ടിനാണ് അദ്ദേഹം അമേരിക്കയിലേക്ക് പോയത്.
മടങ്ങിവരുന്നതിന് മുമ്പ് വ്യാഴാഴ്ച പ്രളയ ബാധിതര്‍ക്കു സഹായമെത്തിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളുമായി ചര്‍ച്ച നടത്തിയിരുന്നു.

Share:

തലശ്ശേരി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം രണ്ടു പേർക്കെതിരെ കേസ്

തലശ്ശേരി: രാത്രി വീട്ടിലേക്ക് പോകുകയായിരുന്ന വീട്ടമ്മയെ കടന്ന് പിടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ തലശ്ശേരി പോലീസ്

കേസെടുത്തു. തലശ്ശേരി ചാലില്‍ ചക്കരക്കാരുടെഇടയില്‍ താമസിക്കുന്ന ഖാദര്‍,സുഹൃത്ത് കതിരൂര്‍ പൊന്ന്യത്തെ അര്‍ഷാദ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത.് പ്രദേശത്തെ 37 വയസ്സുകാരി ഇടവഴിയിലൂടെ നടന്ന് പോകുന്നതിനിടെ പിന്‍തുടര്‍ന്നെത്തിയ രണ്ടംഗ സംഘം കടന്ന് പിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി. ബഹളം കേട്ട് പരിസരവാസികള്‍ ഓടിക്കൂടുന്നതിനിടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. പ്രതികള്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ നടത്തി വരികയാണെന്ന് എസ്.ഐ എം. അനില്‍ പറഞ്ഞു

Share:

ഇരിട്ടി കുന്നോത്ത് കാറും ബുള്ളറ്റും തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

ഇരിട്ടി: കുന്നോത്ത് കാറും ബുള്ളറ്റും തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.മൂന്നു പേര്‍ക്ക് പരിക്ക്. കുന്നോത്ത് ബെന്‍ഹില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിനു സമീപത്തായിരുന്നു അപകടം.പട്ടാരത്തെ തുണ്ടത്തില്‍ ജിത്തുവാണ് മരിച്ചത്. 28വയസായിരുന്നു.കണ്ണുര്‍ വാരത്ത്‌നിന്നും മടിക്കേരിയിലേക്ക് പോകുകയായിരുന്ന കുടുംബാംഗങ്ങള്‍ സഞ്ചരിച്ച കാറും ബുള്ളറ്റും തമ്മില്‍ കൂട്ടിയിടിച്ചാണ് 

അപകടമുണ്ടായത്. അപകടത്തില്‍ വാരം സ്വദേശികളായ മുസഫര്‍, റഹിയാനത്ത്, മിന്‍ഹിത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം.

Share:

ചിന്‍ സ്ട്രാപ്പ് ഇട്ടില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകും

ഇരുചക്ര വാഹനങ്ങളില്‍ ഇനിമുതല്‍ ഹെല്‍മറ്റിന്റെ ചിന്‍ സ്ട്രാപ്പ് ഇട്ടില്ലെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. വാഹനാപകട മരണങ്ങള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി ഉണ്ടായിരിക്കുന്നത്. കൂടാതെ ഡ്രൈവിംഗ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും അമിത വേഗതയിലും അപകടമാം വിധം വാഹനമോടിക്കുന്നവര്‍ക്കെതിരെയും നിയമ നടപടികള്‍ ഉണ്ടാകുമെന്ന് പോലീസ് മേധാവി അറിയിച്ചു. സീബ്രാ ലൈന്‍ മുറിച്ചുകടക്കുന്നതിനിടയിലും നിരവധി അപകടങ്ങളാണ് നടക്കുന്നത്. അതിനാല്‍ സീബ്രാ ലൈന്‍ മുറിച്ചുകടക്കുന്നതിനിടയില്‍ വാഹനം നിര്‍ത്തികൊടുക്കാതിരിക്കുന്നവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കി.

റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും ട്രാഫിക് നിയമങ്ങളെക്കുറിച്ച്‌ അവബോധം ഉണ്ടാക്കുന്നതിനും ജനങ്ങള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കുമെന്നും അറിയിച്ചു.

Share:

മഫ്ടി പൊലീസിനെ കണ്ടു പേടിച്ചവർ ആഭരണപ്പൊതി വലിച്ചെറിഞ്ഞ് സ്റ്റേഷനിൽ അഭയം തേടി.

 

തളിപ്പറമ്പ്: സിവിൽ വേഷത്തിൽ പരിശോധനയ്ക്ക് ഇറങ്ങിയ പൊലീസിനെ കവർച്ചക്കാരാണെന്നു തെറ്റിദ്ധരിച്ചു കൈവശം ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ സമീപത്തെ ഹോട്ടലിലേക്കു വലിച്ചെറിഞ്ഞു 2 പേർ ഓടി പൊലീസ് സ്റ്റേഷനിൽ അഭയം പ്രാവിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് തളിപ്പറമ്പ് ദേശീയപാതയിലാണ് സംഭവം. ലഹരിമരുന്നു വിൽപന സംഘത്തെ പിടികൂടാൻ എസ്ഐ കെ.ദിനേശന്‍റെ നേതൃത്വത്തിൽ മഫ്ടിയിൽ പരിശോധന നടത്തിയതിനിടയിലാണ് ഹോട്ടലിന്‍റെ സമീപം പൊതിയുമായി രണ്ട് ഇതര സംസ്ഥാനക്കാരെ പൊലീസ് കണ്ടത്.

പൊതിയിൽ എന്താണെന്നു പരിശോധിക്കാനായി പൊലീസ് ശ്രമിക്കുന്നതിനിടയിലാണ് ഇവർ പൊതി ഹോട്ടലിലേക്കു വലിച്ചെറിഞ്ഞ് ഓടിയത്. പൊലീസ് പൊതി തുറന്നു നോക്കിയപ്പോൾ സ്വർണാഭരങ്ങളും സ്വർണക്കട്ടിയുമായി 41പവനാണെന്നു കണ്ടെത്തി. പിന്നീട് സ്വർണാഭരണം ഹോട്ടലിലേക്കു വലിച്ചെറിഞ്ഞ 2പേർ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ എത്തുകയും സ്വർണാഭരണം തട്ടിയെടുത്തു കവർച്ച നടത്തുന്നവരാണെന്നു കരുതിയാണ് പൊതി ഹോട്ടലിലേക്കു വലിച്ചെറിഞ്ഞു രക്ഷപ്പെട്ടതെന്നും ഇവർ പൊലീസിനോട് പറഞ്ഞു.സ്വർണാഭരണങ്ങൾ പണിത് ജ്വല്ലറിയിലേക്ക് എത്തിക്കുന്ന ഏജന്റുമാരായ ആഗ്ര വിശ്വംഭർ, മേത്‌ലപൂർലെ ശ്യാമൾദാർ എന്നിവരാണ് സ്റ്റേഷനിൽ എത്തിയത്. ഇവരോടു ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാനും ആവശ്യപ്പെട്ടു. പൊലീസ് സ്വർണാഭരണം കോടതിയിൽ ഹാജരാക്കും.
തളിപ്പറമ്പ്∙ സിവിൽ വേഷത്തിൽ പരിശോധനയ്ക്ക് ഇറങ്ങിയ പൊലീസിനെ കവർച്ചക്കാരാണെന്നു തെറ്റിദ്ധരിച്ചു കൈവശം ...

Read more at: https://localnews.manoramaonline.com/kannur/local-news/2018/09/21/thaliparmba-gold.html
തളിപ്പറമ്പ്∙ സിവിൽ വേഷത്തിൽ പരിശോധനയ്ക്ക് ഇറങ്ങിയ പൊലീസിനെ കവർച്ചക്കാരാണെന്നു തെറ്റിദ്ധരിച്ചു കൈവശം ...

Read more at: https://localnews.manoramaonline.com/kannur/local-news/2018/09/21/thaliparmba-gold.html
Share:

മാലിന്യം കത്തിക്കുന്നതിനിടെ സ‌്ഫോടനം: 4 പേർക്ക‌് പരിക്ക‌്


പെരിങ്ങോം: വീടിന്റെ പരിസരം വൃത്തിയാക്കി തീയിടുന്നതിനിടെ സ്ഫോടനം. വീട്ടുടമ ഉൾപ്പെടെ നാല് പേർക്ക് പൊള്ളലേറ്റു. കക്കറക്കടുത്ത് ചെമ്പുല്ലാഞ്ഞിയിൽ വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. ആൾതാമസമില്ലാതിരുന്ന വീടും പരിസരവും വൃത്തിയാക്കിയശേഷം ചപ്പുചവറുകളും പ്ലാസ്റ്റിക് കവറുകളും കൂട്ടിയിട്ട് തീയിടുന്നതിനിടെയാണ് ഉഗ്രശബ്ദത്തോടെ സ്ഫോടനമുണ്ടായത്. തീ ആളിക്കത്തിയതിനെ തുടർന്ന് സമീപത്ത് നിൽക്കുകയായിരുന്ന വീട്ടുടമ എ ഗ്രേസി (62), ബന്ധു  മീര (26), അയൽവാസികളായ വി മാധവൻ (63), ഭാര്യ ലീല (54) എന്നിവർക്കാണ് പൊള്ളലേറ്റത്. ഗ്രേസിയുടെ ദേഹമാസകലം പൊള്ളലേറ്റു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ നാലുപേരെയും പരിയാരം മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിങ്ങോം എസ്ഐ എം സജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. വെടിമരുന്നിന് തീപിടിച്ചതാണ്  സ്ഫോടനത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
പെരിങ്ങോം
വീടിന്റെ പരിസരം വൃത്തിയാക്കി തീയിടുന്നതിനിടെ സ്ഫോടനം. വീട്ടുടമ ഉൾപ്പെടെ നാല് പേർക്ക് പൊള്ളലേറ്റു. കക്കറക്കടുത്ത് ചെമ്പുല്ലാഞ്ഞിയിൽ വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. ആൾതാമസമില്ലാതിരുന്ന വീടും പരിസരവും വൃത്തിയാക്കിയശേഷം ചപ്പുചവറുകളും പ്ലാസ്റ്റിക് കവറുകളും കൂട്ടിയിട്ട് തീയിടുന്നതിനിടെയാണ് ഉഗ്രശബ്ദത്തോടെ സ്ഫോടനമുണ്ടായത്. തീ ആളിക്കത്തിയതിനെ തുടർന്ന് സമീപത്ത് നിൽക്കുകയായിരുന്ന വീട്ടുടമ എ ഗ്രേസി (62), ബന്ധു  മീര (26), അയൽവാസികളായ വി മാധവൻ (63), ഭാര്യ ലീല (54) എന്നിവർക്കാണ് പൊള്ളലേറ്റത്. ഗ്രേസിയുടെ ദേഹമാസകലം പൊള്ളലേറ്റു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ നാലുപേരെയും പരിയാരം മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിങ്ങോം എസ്ഐ എം സജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. വെടിമരുന്നിന് തീപിടിച്ചതാണ്  സ്ഫോടനത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Read more: http://www.deshabhimani.com/news/kerala/news-kannurkerala-22-09-2018/752745
പെരിങ്ങോം
വീടിന്റെ പരിസരം വൃത്തിയാക്കി തീയിടുന്നതിനിടെ സ്ഫോടനം. വീട്ടുടമ ഉൾപ്പെടെ നാല് പേർക്ക് പൊള്ളലേറ്റു. കക്കറക്കടുത്ത് ചെമ്പുല്ലാഞ്ഞിയിൽ വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. ആൾതാമസമില്ലാതിരുന്ന വീടും പരിസരവും വൃത്തിയാക്കിയശേഷം ചപ്പുചവറുകളും പ്ലാസ്റ്റിക് കവറുകളും കൂട്ടിയിട്ട് തീയിടുന്നതിനിടെയാണ് ഉഗ്രശബ്ദത്തോടെ സ്ഫോടനമുണ്ടായത്. തീ ആളിക്കത്തിയതിനെ തുടർന്ന് സമീപത്ത് നിൽക്കുകയായിരുന്ന വീട്ടുടമ എ ഗ്രേസി (62), ബന്ധു  മീര (26), അയൽവാസികളായ വി മാധവൻ (63), ഭാര്യ ലീല (54) എന്നിവർക്കാണ് പൊള്ളലേറ്റത്. ഗ്രേസിയുടെ ദേഹമാസകലം പൊള്ളലേറ്റു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ നാലുപേരെയും പരിയാരം മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിങ്ങോം എസ്ഐ എം സജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. വെടിമരുന്നിന് തീപിടിച്ചതാണ്  സ്ഫോടനത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Read more: http://www.deshabhimani.com/news/kerala/news-kannurkerala-22-09-2018/752745
Share:

കാട്ടാമ്പള്ളി പാലത്തിന് സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചു സ്ത്രീ മരിച്ചു; 4 പേർക്ക് പരിക്ക്

കാട്ടാമ്പള്ളി പാലത്തിന് സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചു സ്ത്രീ മരിച്ചു; 4 പേർക്ക് പരിക്ക്. പള്ളിക്കുളം ഇന്ദിര കോളനിക്ക് സമീപം ജീജ ആണ് മരിച്ചത്. കുറ്റിയാട്ടൂർ ഭാഗത്തു നിന്നും വരികയായിരുന്ന സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരായ 2 പേർക്കും സ്‌കൂട്ടരിലുണ്ടായിരുന്ന 2 കുട്ടികൾക്കുമാണ് പരിക്ക്. പരിക്കേറ്റവരെ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളപട്ടണം പോലീസ് സ്ഥലത്തെത്തി

Share:

ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ വിദേശമലയാളികളോട് മുഖ്യമന്ത്രി

വാഷിങ്ടണ്‍: കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ മലയാളികളോട് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മേയോ ക്ലിനിക്കിലെ ചികിത്സയ്ക്കു ശേഷം അമേരിക്കയില്‍ പങ്കെടുത്ത ആദ്യ പൊതുപരിപാടിയില്‍ വച്ചായിരുന്നു മുഖ്യമന്ത്രി  ഇക്കാര്യം പറഞ്ഞത്. 

ഒരുമാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറുള്ളവര്‍ അത് നല്‍കണം. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് അമേരിക്കന്‍ മലയാളികളുടെ സഹായമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ മലയാളികളില്‍നിന്ന് 150 കോടിരൂപയാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ 18 മുതല്‍ ധനമന്ത്രി തോമസ് ഐസക്ക് ധനസമാഹരണത്തിനായി എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തിന്റെ പുനര്‍നിര്‍മാണം വലിയ വെല്ലുവിളിയാണെന്നും നവകേരള നിര്‍മാണത്തിന് ക്രൗഡ് ഫണ്ടിങ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാനദണ്ഡപ്രകാരമുള്ള തുക പുനര്‍നിര്‍മാണത്തിന് മതിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Share:

ബിഷപ്പിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം: രക്തസമ്മര്‍ദം വളരെ കൂടിയതിനെത്തുടര്‍ന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്.

വൈദ്യപരിശോധനയ്ക്കായി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ന്നെ ബിഷപ്പ് ഫ്രാങ്കോയ്ക്ക് രക്തസമ്മര്‍ദം വളരെ കൂടിയിട്ടുണ്ടായിരുന്നു.രക്തസമ്മര്‍ദ്ദം 200 കടന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ഇ.സി.ജി. എടുത്തു. കുറച്ചു സമയം വിശ്രമവും നല്‍കി. പിന്നീട് കോട്ടയത്തേക്ക് പോകുന്നവഴിക്ക് തനിക്ക് നെഞ്ചുവേദനയുണ്ടെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്കെത്തിച്ചത്. 

ഉയർന്ന രക്തസമ്മർദ്ദത്തെത്തുടർന്ന് ബിഷപ്പ് നിരീക്ഷണത്തിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. രക്തപരിശോധനയുടെ ഫലം വന്ന ശേഷമായിരിക്കും അടുത്ത നടപടികള്‍ തീരുമാനിക്കുക.  ബിഷപ്പിന് ആശുപത്രി വിടാനായില്ലെങ്കില്‍ മജിസ്‌ട്രേറ്റിനെ ആശുപത്രിയിലെത്തിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായിരിക്കും പോലീസ് ശ്രമിക്കുക.

Share:

വാഹന പരിശോധന: ഇനി ഡിജിറ്റൽ രേഖകൾ മതി

വാഹന യാത്രകളിൽ യഥാർഥ രേഖകൾ കൈയ്യിൽ കരുതാൻ മറന്നാലും ഇനി ടെൻഷനടിക്കേണ്ട. രേഖകൾ ഡിജിറ്റലായി സൂക്ഷിച്ചാൽ മാത്രം മതി. ഡിജിലോക്കർ, എം പരിവാഹൻ മൊബൈൽ ആപ്ലിക്കേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റൽ രേഖകൾ നിയമപരമായ സാധുതയോടെ പൊലീസ് അംഗീകരിക്കും. പേപ്പർലെസ് ഡിജിറ്റൽ സംവിധാനം നിലവിൽ വന്നതിൻ്റെ       ഭാഗമായി ഡിജിലോക്കർ അംഗീകൃതരേഖയായി കണക്കാക്കണമെന്നു സംസ്ഥാന പോലീസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചു. 


മോട്ടോർ വാഹന നിയമം 1988, കേന്ദ്ര മോട്ടോർ വാഹന റൂൾ 1989 എന്നിവ പ്രകാരം ബന്ധപ്പെട്ട നിയമപാലകർ ആവശ്യപ്പെടുമ്പോൾ വാഹന ഉടമ, ഡ്രൈവർ ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയവ പരിശോധനക്കായി നൽകേണ്ടതുണ്ട്. എന്നാൽ ഐടി ആക്റ്റ് പ്രകാരം ഇനി മുതൽ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിട്ടുളള ഡിജിലോക്കറിൽ നിയമപരമായി സൂക്ഷിച്ചിരിക്കുന്ന രേഖകളുടെ ഡിജിറ്റൽ പതിപ്പു പരിശോധനയ്ക്കായി കാണിച്ചാൽ മതി. രേഖകളുടെ ഒറിജിനലോ പകർപ്പ് കടലാസ് രേഖയായോ കൈവശം വയക്കേണ്ട ആവശ്യമില്ല. രേഖകൾ കടലാസ് രൂപത്തിൽ കൊണ്ടുനടന്നു നഷ്ടപ്പെടാതെ ആവശ്യം വരുമ്പോൾ കാട്ടിക്കൊടുക്കുന്നതിനോ ഷെയർ ചെയ്തു നൽകുന്നതിനോ ഡിജിറ്റൽ ലോക്കറുകൾ പ്രയോജനപ്പെടുത്താം. മൊബൈൽ ഫോൺ,               ടാബ് ലെറ്റുകൾ തുടങ്ങിയവയിൽ ഡിജിലോക്കറിൻ്റെ  ആപ്ലിക്കേഷൻ സജ്ജമാക്കിയിട്ടുള്ളവർക്കു രേഖകൾ ആവശ്യമുള്ളപ്പോൾ പ്രദർശിപ്പിക്കാം.

Share:

കണ്ണൂരിൽ കഞ്ചാവ് വില്‍പ്പന സംഘങ്ങളെക്കുറിച്ച് പോലീസിനും എക്സൈസിനും വിവരം നല്‍കിയ വ്യക്തിയെ പത്തംഗസംഘം ആക്രമിച്ചു


കഞ്ചാവ് വില്‍പ്പന സംഘങ്ങളെക്കുറിച്ച് പോലീസിനും എക്സൈസിനും വിവരം നല്‍കിയ വ്യക്തിയെ പത്തംഗസംഘം ആക്രമിച്ചു പരിക്കല്‍പ്പിച്ചു. കണ്ണൂര്‍

കൊറ്റാളിയിലെ കച്ചവടക്കാരന്‍ രാജീവനെയാണ് ഇന്നലെ രാത്രി 9.30 ന് മരക്കഷണവും മറ്റുംകൊണ്ട് ആക്രമിച്ചത്. തലക്കും ശരീരത്തിലും സാരമായി പരിക്കേറ്റ രാജീവനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ കഴിഞ്ഞ ഏതാനും മാസക്കാലമായി കഞ്ചാവും മറ്റ് മയക്കുമരുന്നുകളും വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ അടിക്കടി എക്സൈസിന്റെയും പോലീസിന്റെയും നീക്കങ്ങളില്‍ പിടിയിലായിട്ടുണ്ട്.
വിവരം നല്‍കുന്ന ഇന്‍ഫോര്‍മര്‍മാരെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആക്രമണമെന്നാണ് വിലയിരുത്തല്‍. ജില്ലയില്‍ തുടര്‍ച്ചയായി കഞ്ചാവ് കടത്തുകാരും വില്‍പ്പനക്കാരും പിടിയിലാകുന്നതില്‍ കഞ്ചാവ് ലോബി വിറളിപൂണ്ടിരിക്കുകയാണ്. കണ്ണൂര്‍ ടൗണ്‍ എസ്.ഐ ശ്രീജിത് കോടേരിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പത്തംഗസംഘത്തിലെ രണ്ടുപേര്‍ പിടിയിലായി. കൊറ്റാളിയിലെ ശ്രീരാഗ് (21), മിഥുന്‍ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ടൗണ്‍ പോലീസിന്റെ നേതൃത്വത്തില്‍ ഇന്നലെയും 8 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. യുവാക്കളുടെ വന്‍ നിരതന്നെ കഞ്ചാവ് ഉപയോഗത്തിലേക്കും മാഫിയയുടെ കാരിയര്‍മാരുമായി മാറുന്നത് അടിക്കടി വാര്‍ത്തയാകുകയാണ്. വധശ്രമത്തിനാണ് അറസ്റ്റിലായ രണ്ടുപേര്‍ക്കുമെതിരെ കേസെടുത്തത്. അക്രമി സംഘത്തിലെ മറ്റ് എട്ടുപേരെയും താമസിയാതെ പിടികൂടുമെന്ന് ടൗണ്‍പോലീസ് പറഞ്ഞു.

Share:

തലശ്ശേരിയിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടിലെത്തിയ സംഘം പണം തട്ടിയെടുത്തു.

തലശ്ശേരി: ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടിലെത്തിയ ഒരു സംഘം പണം തട്ടിയെടുത്തു. സൈദാര്‍പള്ളി ജഗന്നാഥ ടെമ്പിള്‍ റോഡ്

ഹുദയില്‍ പി.പി.മജീദിന്റെ വീട്ടിലാണ് പരാതിക്കിടയായ സംഭവം നടന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണ് അഞ്ചു പേര്‍ എത്തിയത്. മജീദും ഭാര്യയും മാത്രമെ അപ്പോള്‍ വീട്ടിലുണ്ടായിരുന്നുള്ളു. ആദായ നികുതി വകുപ്പ് ഓഫീസര്‍,മൂന്ന് ഉദ്യോഗസ്ഥര്‍,ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്നിങ്ങനെയാണ് പരിചയപ്പെടുത്തിയത്. പോലീസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയയാളുമുണ്ടായിരുന്നു. ആദായനികുതി വകുപ്പ് ഓഫീസറെന്ന് പരിചയപ്പെടുത്തിയയാള്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുകയും ചെയ്തു. മുറികളില്‍ കയറി പരിശോധിച്ച് അരമണിക്കൂറിനകം തിരിച്ചുപോകയും ചെയ്തു. അവര്‍ കൊണ്ടുവന്ന ഒരു ബാഗ് മടക്കി കൊണ്ടുപോയില്ല. ഇത് അന്വേഷിച്ച് വിളിക്കാതിരുന്നപ്പോഴാണ് വീട്ടുടമയ്ക്ക് സംശയമുണ്ടായത്. ഇതേത്തുടര്‍ന്ന് മുറിയിലെ പഴ്‌സില്‍ സൂക്ഷിച്ച 25000 രൂപ നഷ്ടപ്പെട്ടതായി മനസ്സിലായത്. പരാതി പ്രകാരം പോലീസ് കേസെടുത്തു. ദീര്‍ഘകാലമായി മത്സ്യക്കയറ്റുമതി വ്യാപാരിയാണ് മജീദ്

Share:

ചക്കരക്കല്ലിൽ കടയ്ക്ക് തീപിടിച്ചു

ചക്കരക്കൽ – അഞ്ചരകണ്ടി റോഡിന് സമീപത്തുള്ള നാഷ്ണൽ എന്ന കടക്കാണ് തീ പിടിച്ചത്.കൂടുതൽ വിവരം അറിവായിട്ടില്ല

Share:

Search This Blog

Recent Posts

Pages

Featured post

7 വയസ്കാരിയെ ചട്ടുകം കൊണ്ട് പൊള്ളിച്ച രണ്ടാനമ്മ...

നൈസ് കപ്പിള്‍... കൊല്ലം ജില്ലയിലുള്ള ഇവളാണ് 7 വയസ്സുള്ള പെണ്‍കുഞ്ഞിനെ അടിവയറിലും, തുടയിലും, പിന്‍ഭാഗത്തും എല്ലാം ചട്ടുകം പഴുപ്പിച്ച്...

Blog Archive