ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാം; ചരിത്രവിധിയുമായി സുപ്രീംകോടതി

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാം. സുപ്രീംകോടതി ഭരണഘടനാബഞ്ചിന്റേതാണ് ചരിത്ര വിധി.

പത്തിനും അന്‍പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകളെ വിലക്കുന്ന ചട്ടം റദ്ദാക്കി. ഹൈക്കോടതിയിലചക്കം 27 വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് ചരിത്രവിധി.

സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ താഴ്ന്നവരല്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. സ്ത്രീകളോട് ഇരട്ടത്താപ്പ് കാട്ടുന്നത് തരംതാഴ്ത്തലിന് തുല്യമാണ്. വിശ്വാസത്തിന്റെ കാര്യത്തില്‍ ശാരീരികാവസ്ഥകള്‍ കണക്കിലെടുക്കേണ്ടതില്ല.– അദ്ദേഹം പറഞ്ഞു. ബേഞ്ചിലെ വനിതാജഡ്ജി വിയോജിച്ചു. ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര രംഗത്തെത്തി. ചീഫ് ജസ്റ്റിസും ജസ്റ്റിസ് ഖാന്‍വില്‍ക്കറും എഴുതിയ വിധിന്യായമാണ് ആദ്യം വായിച്ചത്.

Share:

ആധാര്‍ ഇനി ബാങ്ക് അക്കൗണ്ടുമായോ മൊബൈല്‍ നമ്പറുമായോ ബന്ധിപ്പിക്കേണ്ടതില്ല; ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കരുതെന്നും സുപ്രിംകോടതി

ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് അവകാശപ്പെടാനാകില്ലെന്ന് സുപ്രീംകോടതി.

പൗരന്‍റെ അവകാശങ്ങള്‍ നിഷേധിക്കരുതെന്ന മുന്നറിയിപ്പോടെ നിബന്ധനകള്‍ക്ക് വിധേയമായി ആധാറിന് സുപ്രീംകോടതിയുടെ അംഗീകാരം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറയുന്നത്. ഇതില്‍ മൂന്നു ജസ്റ്റിസുമാര്‍ ഒരേ നിലപാട് രേഖപ്പെടുത്തി. ഒറ്റത്തിരിച്ചറിയല്‍ സംവിധാനം നല്ലതാണെന്നും ആനുകൂല്യങ്ങള്‍ നേടുന്നതിന് ഗുണകരമാണെന്നും കോടതി വിലയിരുത്തി. സ്വകാര്യ അവകാശത്തെ ഹനിക്കുന്ന ആധാറിലെ മൂന്ന് വകുപ്പുകളും കോടതി റദ്ദാക്കി. ബാങ്ക അക്കൗണ്ട്, മൊബൈല്‍ നമ്പര്‍, പരീക്ഷകള്‍, സ്കൂള്‍ പ്രവേശനം എന്നിവയ്ക്ക് ഇനി ആധാര്‍ നിര്‍ബന്ധമല്ല. സ്വാകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൈമാറുന്നതിനും വിലക്കേര്‍പ്പെടുത്തി. ദേശീയ സുരക്ഷയുടെ പേരില്‍ വിവരങ്ങള്‍ കൈമാറാനാവില്ല. ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നാല്‍ ഇനി മുതല്‍ പരാതിയുമായി മുന്നോട്ടുപോകാം. ആധാറില്ലാത്തതിന്റെ പേരില്‍ പൗരാവകാശങ്ങള്‍ നിഷേധിക്കരുതെന്നും കോടതി.

ആധാര്‍ കൃത്രിമമായി നിര്‍മിക്കാനാവില്ല. ആധാറിനായി ശേഖരിച്ച വിവരങ്ങള്‍ സുരക്ഷിതമാണ്. സര്‍ക്കാര്‍ പദ്ധതികളില്‍നിന്നുള്ള നേട്ടങ്ങള്‍ ആധാര്‍ കാര്‍ഡിലൂടെ സാധാരണ ജനങ്ങള്‍ക്ക് ലഭിക്കുന്നതായും അദ്ദേഹം നിരീക്ഷിച്ചു

വിധിപ്രസ്താവനയിൽ നിന്ന്

∙ നിയന്ത്രണങ്ങളോടെ ആധാർ ആകാം

∙ ആധാറിൽ വിവരശേഖരണം പിഴവില്ലാത്തത്.

∙ ഒറ്റത്തിരിച്ചറിയൽ സംവിധാനം നല്ലത്.

∙ ആനുകൂല്യങ്ങൾ നേടുന്നതിന് ഗുണകരം.

∙ സിബിഎസ്ഇ, നീറ്റ് പരീക്ഷകൾക്ക് ആധാർ നിർബന്ധമാക്കേണ്ടതില്ല.

∙ ആധാർ ഇല്ലെങ്കിൽ പൗരാവകാശങ്ങൾ നിഷേധിക്കരുത്.

∙ അവകാശങ്ങൾക്കു മേൽ സർക്കാരിന് നേരിയ നിയന്ത്രണങ്ങളാകാം.

∙ നിയമത്തിൽ മാറ്റങ്ങൾ ആവശ്യം.

∙ ആധാർ നിയമത്തിലെ 33(പാർട്ട് 2), 57 വകുപ്പുകൾ റദ്ദാക്കി.

∙ ദേശീയ സുരക്ഷയുടെ പേരിൽ വിവരങ്ങൾ കൈമാറാനാകില്ല.

∙ മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളെ ആധാറിൽ ചേർക്കേണ്ടതില്ല.

∙ നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് ആധാർ വിലക്കണം.

∙ ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ ആധാറുമായി ബന്ധിക്കേണ്ടതില്ല.

∙ പാൻ കാർഡിന് ആധാർ നിർബന്ധം.

∙ സ്വകാര്യ കമ്പനികൾക്ക് ആധാർ വിവരങ്ങൾ നൽകുന്നതിൽ നിയന്ത്രണം.

∙ വിവരങ്ങൾ പരസ്യപ്പെടുത്താൻ അധികാരം ജോയിന്റ് സെക്രട്ടറിക്കു മുകളിലുള്ള ഉദ്യോഗസ്ഥനു മാത്രം.


Share:

സോളാർ പാനൽ ഇൻസ്റ്റലേഷൻ മേഖലയിൽ 100 % സൗജന്യ പരിശീലനം

കേരളത്തിന്റെയും ഭാരതത്തിന്റെയും ഭാവി ഊര്ജ്ജ സ്രോതസ് സൗരോർജം ആയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വളരെ അധികം നവീനമായ ഒരു പരിശീലന പരിപാടി, തികച്ചും സൗജന്യമായി റൂഡ് സെറ്റ് അവതരിപ്പിക്കുന്നു. 


തികച്ചും സൗജന്യമായി *യാതൊരു വിധ ഫീസും* ഇല്ലാതെ സൗജന്യമായി താമസവും ഭക്ഷണവും നൽകി കൊണ്ട് , തളിപ്പറമ്പിനടുത്തുള്ള കാഞ്ഞിരങ്ങാട്   പ്രവർത്തിക്കുന്ന RUDSET Institute [Sponsored by SDME Trust, Syndicate Bank & Canara Bank] നൽകുന്ന *06  ദിവസം* നീണ്ടു നിൽക്കുന്ന സോളാർ  പാനൽ ഇൻസ്റ്റലേഷൻ പരിശീലന  പരിപാടിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം 


യോഗ്യതകൾ 

—------------------— 

-18 നും 45 നും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക്  അപേക്ഷിക്കാം  

-കണ്ണൂർ വയനാട്, മാഹി, കാസർഗോഡ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക്  അപേക്ഷിക്കാം 

- താമസിച്ച്  പഠിക്കാൻ  താല്പര്യം ഉള്ളവർക്കും, *BPL വിഭാഗത്തിൽ  പെട്ടവർക്കും  മുൻഗണന* 

- *വയറിംഗ്, ഇൻവെർട്ടർ, ഇലക്ട്രിക്കൽ, ഗാർഹീക വൈദ്യുത ഉപകരണ റിപ്പയറിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മുൻഗണന*.  


പരിശീലനത്തിന്റെ പ്രേത്യേകത 

—------------------------------------------------

- 100% സൗജന്യ താമസം, ഭക്ഷണം, പരിശീലനം. 

- വിദഗ്ധരായ പരിശീലകർ ക്ളാസുകൾ കൈകാര്യം ചെയ്യുന്നു.    

- സംരംഭകത്വ വികസന പരിശീലനം 

- ബിസിനസ് പ്രോജക്ട് നിർമാണം 

- പ്രാക്ടിക്കൽ അധിഷ്ഠിതമായ ക്‌ളാസ്സുകൾ 

- വായ്പ  നേടാൻ ആഗ്രഹിക്കുന്നവർക്കായ് വായ്പ  സംബന്ധമായ മാർഗ നിർദ്ദേശങ്ങൾ

- സൗജന്യ യോഗ പരിശീലനം 

 

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി *ഒക്ടോബർ 13* 

അഭിമുഖം നടക്കുന്ന തിയ്യതി ഒക്ടോബർ 18

ക്‌ളാസ്സുകൾ ആരംഭിക്കുന്നത് *ഒക്ടോബർ   നാലാമത്തെ ആഴ്ച*  

അപേക്ഷകൾ അയക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ 


http://bit.do/solarinstallation


*കൂടുതൽ വിവരങ്ങൾക് വിളിക്കുക 04602226573/ 8129620530/ 9961336326/ 8547682411/ 8547325448*  

അപേക്ഷ നമ്മുടെ വെബ് സൈറ്റ് വഴി അയക്കാൻ സന്ദർശിക്കുക

www.rudset.com .  ഈ വിവരം താങ്കളുടെ പ്രിയപ്പെട്ടവരുടെ ഇടയിൽ പങ്കു വെക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Share:

തളിപ്പറമ്പിൽ ഇനി പാർക്കിങ്ങിന് ഫീസ്


തളിപ്പറമ്പ്: ഗതാഗത കുരുക്ക് ഒഴിവാക്കാൻ തളിപ്പറമ്പ് നഗരത്തിൽ മണിക്കൂറുകളോളം നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്ന് പാർക്കിങ് ഫീസ് ഈടാക്കുവാൻ സർവകക്ഷി യോഗത്തിൽ തീരുമാനമായി. മെയിൻ റോഡ്, ദേശീയപാതയോരം, ബസ് സ്റ്റാൻഡ് കോംപ്ലക്സ് പരിസരം, താലൂക്ക് ഓഫിസ് കോംപൗണ്ട് എന്നിവിടങ്ങളിൽ നിന്നാണ് ഒക്ടോബർ 15 മുതൽ പാർക്കിങ് ഫീസ് ഈടാക്കുവാൻ തീരുമാനിച്ചത്. 


പ്രസ്തുത സ്ഥലങ്ങളിൽ ആദ്യത്തെ അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ നിർത്തിയിടുന്ന ഇരുചക്ര വാഹനങ്ങളിൽ നിന്ന് 10 രൂപയും മറ്റുള്ളവയിൽ നിന്ന് 20 രൂപയും ഈടാക്കും. അടുത്ത മണിക്കൂറിൽ ഇത് 20ഉം 40ഉം ആയി മാറും. പിന്നീടുള്ള ഓരോ മണിക്കൂറിനും ഇതിന്റെ ഇരട്ടി വീതം വാങ്ങും. തളിപ്പറമ്പ് ടൗണിലെ റോഡരികിൽ രാവിലെ വാഹനങ്ങൾ നിർത്തിയിടുന്നവരിൽ ഭൂരിഭാഗവും വൈകുന്നേരം മാത്രമേ ഇവ തിരിച്ചെടുക്കുന്നുള്ളൂ എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഇതിനായി പ്രത്യേകം ജീവനക്കാരെയും നിയമിക്കും.


യോഗത്തിൽ മഹമൂദ് അള്ളാംകുളം അധ്യക്ഷത വഹിച്ചു. ജയിംസ് മാത്യു എംഎൽഎ ഉദ്ഘാടനം ചെയ്തു. പി.മുഹമ്മദ് ഇഖ്ബാൽ, എം.ചന്ദ്രൻ, വി.താജുദ്ദീൻ, കെ.എസ്.റിയാസ്, കെ.എം.ലത്തീഫ്, പി.പി.മോഹനൻ, എംവിഐ ജെ.എസ്.ശ്രീകുമാർ, എസ്ഐ കെ.പ്രശോഭ്, സി ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു.

Share:

ചപ്പാരപ്പടവ് തെറ്റുന്ന റോഡിൽ അപകടം

ചപ്പാരപ്പടവ് തെറ്റുന്ന റോഡിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് പടപ്പേങ്ങാട് ചിമ്മിനി ചൂട്ട കെ.പി.മുസ്തഫ (50) മരിച്ചു. രാത്രി  9.15ന് ആണ് അപകടം.

Share:

ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

കാസര്‍ഗോഡ്: ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ കാസര്‍ഗോഡ് ചന്ദ്രഗിരി പാലത്തിന് സമീപത്തു നിന്നും പോലീസ് 450 ഗ്രാം ഹാഷിഷ് പിടികൂടി. ഫൈസല്‍, മുഹമ്മദ് ഹനീഫ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ഫൈസലിന്റെ ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ്. ഇയാള്‍ കഞ്ചാവ് വില്പനക്കാരനാണെന്നും പോലീസ് പറഞ്ഞു.
ചന്ദ്രഗിരി പാലത്തിന് താഴെ നിന്നും ഹാഷിഷ് കൈമാറാന്‍ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഇവരെ പിടികൂടിയത്. ഗള്‍ഫിലേക്ക് പോകാനിരുന്നയാളുടെ കൈയില്‍ ഹാഷിഷ് കൊടുത്തു വിടാനായിരുന്നു പദ്ധതിയെന്ന് ഇവര്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

Share:

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

തിരുവനന്തപുരം: ചികിത്സയ്ക്കായി മൂന്നാഴ്ച മുമ്പ് അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. പുലര്‍ച്ചെ മൂന്നരയോടെയാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തിയത്.
അമേരിക്കയിലെ പ്രശസ്തമായ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയത്. നേരത്തെ ആഗസ്റ്റ് 19ന് പോകാനായിരുന്നു തീരുമാനിച്ചത് എങ്കിലും കേരളത്തിലുണ്ടായ പ്രളയം കാരണം ആ യാത്ര നീട്ടിവെക്കുകയായിരുന്നു. തുടര്‍ന്ന് ഈ മാസം രണ്ടിനാണ് അദ്ദേഹം അമേരിക്കയിലേക്ക് പോയത്.
മടങ്ങിവരുന്നതിന് മുമ്പ് വ്യാഴാഴ്ച പ്രളയ ബാധിതര്‍ക്കു സഹായമെത്തിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളുമായി ചര്‍ച്ച നടത്തിയിരുന്നു.

Share:

Search This Blog

Recent Posts

Pages

Featured post

7 വയസ്കാരിയെ ചട്ടുകം കൊണ്ട് പൊള്ളിച്ച രണ്ടാനമ്മ...

നൈസ് കപ്പിള്‍... കൊല്ലം ജില്ലയിലുള്ള ഇവളാണ് 7 വയസ്സുള്ള പെണ്‍കുഞ്ഞിനെ അടിവയറിലും, തുടയിലും, പിന്‍ഭാഗത്തും എല്ലാം ചട്ടുകം പഴുപ്പിച്ച്...

Blog Archive